HOME
DETAILS

പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തിരിച്ചറിയണം

  
backup
January 08 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d-2

 

 

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തിരിച്ചറിയണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സ്‌പെഷല്‍ കമ്മിഷനര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.
കാര്യങ്ങള്‍ സുഗമമായി പോകുമ്പോള്‍ ആരോ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ആരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ സര്‍ക്കാര്‍ തിരിച്ചറിയണം. ഇക്കാര്യങ്ങളില്‍ മറുപടി പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനാവില്ലെങ്കില്‍ പുറത്തുനിന്നുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തുമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന് എന്തെങ്കിലും അജന്‍ഡയുണ്ടെന്നു പറയുന്നില്ല. അജന്‍ഡയുള്ളവരെ തിരിച്ചറിയാന്‍ സര്‍ക്കാരിനാവണം. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും ഹൈക്കോടതി ആരാഞ്ഞു.
ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവും കനകദുര്‍ഗയും ഉള്‍പ്പെടെയുള്ളവര്‍ വിശ്വാസികളാണെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്നു പരിശോധിച്ച ശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനു പറയാനുള്ള എല്ലാ കാര്യങ്ങളും സത്യവാങ്മൂലത്തിലുണ്ടാവണമെന്നും കോടതി ഓര്‍മപ്പെടുത്തി. യുവതികളുടെ പ്രവേശനത്തില്‍ അവര്‍ക്കു പ്രത്യേക താല്‍പര്യങ്ങളുണ്ടോ, ഇവര്‍ ആരുടെയെങ്കിലും നിര്‍ബന്ധപ്രകാരമാണോ സന്നിധാനത്ത് പ്രവേശിച്ചത് എന്നിവയും കോടതി ആരാഞ്ഞു. പൊലിസ്, രാഷ്ട്രീയക്കാര്‍, സംഘടനകള്‍ എന്നിവര്‍ക്കു പ്രകടനം നടത്താനുള്ളയിടമല്ല ശബരിമല. വിശ്വാസികളുടെ പ്രാര്‍ഥനകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമുള്ള സ്ഥലമാണ് ശബരിമലയെന്നും കോടതി വ്യക്തമാക്കി.
പൊലിസ് സംരക്ഷണം നല്‍കി യുവതികളെ ശബരിമലയില്‍ കയറ്റരുതെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിനെട്ടാംപടി ചവിട്ടാതെ ജീവനക്കാരുടെ പ്രവേശന കവാടത്തിലൂടെ എത്തിയാണ് ദര്‍ശനം നടത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ വാഹനത്തില്‍ യുവതികളുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നു കല്ലേറുണ്ടായ സംഭവത്തില്‍ നിലയ്ക്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക സംരക്ഷണങ്ങളില്ലാതെ ഭിന്നലിംഗക്കാര്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ദിവസവും ഒരു ലക്ഷത്തോളം ഭക്തര്‍ ശബരിമലയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുവതികള്‍ക്ക് പ്രത്യേക പൊലിസ് സംരക്ഷണം നല്‍കുന്നതു ഭക്തരുടെ സുഗമമായ സഞ്ചാരത്തിനു തടസ്സമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago