HOME
DETAILS

ഐ ലീഗ് വിജയവഴി മറന്ന് ഗോകുലം

  
backup
January 21 2020 | 05:01 AM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%95

 

 

ലുധിയാന: ഐ ലീഗില്‍ പരാജയത്തില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്ന ഗോകുലം കേരള എഫ്.സിക്ക് വീണ്ടും തോല്‍വി. ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് മിനര്‍വ പഞ്ചാബ് എഫ്.സിയാണ് തടയിട്ടത്. മിനര്‍വയുടെ തട്ടകത്തില്‍ 3-1നായിരുന്നു ഗോകുലത്തിന്റെ പരാജയം. ഈസ്റ്റ് ബംഗാളിനെതിരേ കൊല്‍ക്കത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വസത്തില്‍ ഇറങ്ങിയ ഗോകുലത്തിനെതിരേ മിനര്‍വ ആധിപത്യം പുലര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലം ആരാധകര്‍ക്ക് ആശ്വാസത്തിന് വക നല്‍കിയത്. എതിര്‍ ടീമിന് വേണ്ടി ഡിപാന്‍ഡ ഡിക്ക ഇരട്ടഗോളും അക്കൗണ്ടിലാക്കി. സസ്‌പെന്‍ഷനിലായിരുന്ന മുഹമ്മദ് ഇര്‍ഷാദും ഹാറൂന്‍ അമിരിയും ഗോകുലം നിരയില്‍ ഇടം കണ്ടെത്തിയപ്പോള്‍ കഴിഞ്ഞ കളിയില്‍നിന്ന് മാറ്റമില്ലാതെയാണ് മിനര്‍വ ഇറങ്ങിയത്.
ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മലബാറിയന്‍സിനെ മറികടക്കാന്‍ മിനര്‍വ പഞ്ചാബിനായി. കുറിയ പാസുമായി കളംവാണ മിനര്‍വയെ ഷോട്ടുകളില്‍ പിന്നിലാക്കിയാണ് ഗോകുലം കരുത്തറിയിച്ചത്.
കിസേക്കയും മാര്‍ക്കസ് ജോസഫുമായിരുന്നു കൂടുതല്‍ അപകടകാരികളായത്. എന്നാല്‍ അതൊന്നും ഗോളായി മാറിയില്ല. ആദ്യ പകുതിയിലെ എക്‌സ്ട്രാ മിനുട്ടിലാണ് കേരളത്തെ ഞെട്ടിച്ച് മിനര്‍വ അക്കൗണ്ട് തുറന്നത്. സെര്‍ജിയോ മാര്‍ബോസ സില്‍വ ജൂനിയറായിരുന്നു ഗോളിനവകാശി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കകം ഹെന്റി കിസേക്കയിലൂടെ ഗോകുലം ഗോള്‍ മടക്കി.
52ാം മിനുട്ടില്‍ നായകന്‍ മാര്‍ക്കസ് നല്‍കിയ ഫ്രീ കിക്കില്‍ നിന്നായിരുന്നു കിസേക്കയുടെ ഗോള്‍നേട്ടം. എന്നാല്‍ ആ സമനിലയ്ക്ക് 64ാം മിനുട്ട് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഡിപാന്‍ഡ ഡിക്കയുടെ ഡയറക്ട് ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതെ മൂലയിലെ താഴത്ത് ചെന്ന് പതിച്ചു.
90ാം മിനുട്ടില്‍ വീണ്ടുമൊരു കാമറൂണിയന്‍ ഗോള്‍ ഗോകുലം വലയില്‍ പതിച്ചതോടെ 3-1ന്റെ തോല്‍വിയുമായി ടീമിന് മടക്കം. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകളില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതും ഗോകുലത്തിന് തിരിച്ചടിയായി. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരേണ്ട അവസരമാണ് ഗോകുലം തുലച്ചത്. ആറ് കളിയില്‍നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്.
10 പോയന്റുമായി ടീം അഞ്ചാം സ്ഥാനത്താണ്. ഒന്‍പത് മത്സരങ്ങള്‍ കളിച്ച മിനര്‍വ എഫ്.സി 14 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അവസാനത്തെ നാല് കളിയിലും സമനില വഴങ്ങിയശേഷമാണ് മിനര്‍വ വിജയവഴിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

International
  •  11 days ago
No Image

'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍'  രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം

National
  •  11 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

National
  •  11 days ago
No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  11 days ago
No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  11 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  11 days ago
No Image

ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം

Kerala
  •  11 days ago
No Image

UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി

uae
  •  11 days ago