HOME
DETAILS

ഐ ലീഗ് വിജയവഴി മറന്ന് ഗോകുലം

  
backup
January 21, 2020 | 5:41 AM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%95

 

 

ലുധിയാന: ഐ ലീഗില്‍ പരാജയത്തില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്ന ഗോകുലം കേരള എഫ്.സിക്ക് വീണ്ടും തോല്‍വി. ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് മിനര്‍വ പഞ്ചാബ് എഫ്.സിയാണ് തടയിട്ടത്. മിനര്‍വയുടെ തട്ടകത്തില്‍ 3-1നായിരുന്നു ഗോകുലത്തിന്റെ പരാജയം. ഈസ്റ്റ് ബംഗാളിനെതിരേ കൊല്‍ക്കത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വസത്തില്‍ ഇറങ്ങിയ ഗോകുലത്തിനെതിരേ മിനര്‍വ ആധിപത്യം പുലര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലം ആരാധകര്‍ക്ക് ആശ്വാസത്തിന് വക നല്‍കിയത്. എതിര്‍ ടീമിന് വേണ്ടി ഡിപാന്‍ഡ ഡിക്ക ഇരട്ടഗോളും അക്കൗണ്ടിലാക്കി. സസ്‌പെന്‍ഷനിലായിരുന്ന മുഹമ്മദ് ഇര്‍ഷാദും ഹാറൂന്‍ അമിരിയും ഗോകുലം നിരയില്‍ ഇടം കണ്ടെത്തിയപ്പോള്‍ കഴിഞ്ഞ കളിയില്‍നിന്ന് മാറ്റമില്ലാതെയാണ് മിനര്‍വ ഇറങ്ങിയത്.
ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മലബാറിയന്‍സിനെ മറികടക്കാന്‍ മിനര്‍വ പഞ്ചാബിനായി. കുറിയ പാസുമായി കളംവാണ മിനര്‍വയെ ഷോട്ടുകളില്‍ പിന്നിലാക്കിയാണ് ഗോകുലം കരുത്തറിയിച്ചത്.
കിസേക്കയും മാര്‍ക്കസ് ജോസഫുമായിരുന്നു കൂടുതല്‍ അപകടകാരികളായത്. എന്നാല്‍ അതൊന്നും ഗോളായി മാറിയില്ല. ആദ്യ പകുതിയിലെ എക്‌സ്ട്രാ മിനുട്ടിലാണ് കേരളത്തെ ഞെട്ടിച്ച് മിനര്‍വ അക്കൗണ്ട് തുറന്നത്. സെര്‍ജിയോ മാര്‍ബോസ സില്‍വ ജൂനിയറായിരുന്നു ഗോളിനവകാശി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കകം ഹെന്റി കിസേക്കയിലൂടെ ഗോകുലം ഗോള്‍ മടക്കി.
52ാം മിനുട്ടില്‍ നായകന്‍ മാര്‍ക്കസ് നല്‍കിയ ഫ്രീ കിക്കില്‍ നിന്നായിരുന്നു കിസേക്കയുടെ ഗോള്‍നേട്ടം. എന്നാല്‍ ആ സമനിലയ്ക്ക് 64ാം മിനുട്ട് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഡിപാന്‍ഡ ഡിക്കയുടെ ഡയറക്ട് ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതെ മൂലയിലെ താഴത്ത് ചെന്ന് പതിച്ചു.
90ാം മിനുട്ടില്‍ വീണ്ടുമൊരു കാമറൂണിയന്‍ ഗോള്‍ ഗോകുലം വലയില്‍ പതിച്ചതോടെ 3-1ന്റെ തോല്‍വിയുമായി ടീമിന് മടക്കം. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകളില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതും ഗോകുലത്തിന് തിരിച്ചടിയായി. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരേണ്ട അവസരമാണ് ഗോകുലം തുലച്ചത്. ആറ് കളിയില്‍നിന്ന് മൂന്ന് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്.
10 പോയന്റുമായി ടീം അഞ്ചാം സ്ഥാനത്താണ്. ഒന്‍പത് മത്സരങ്ങള്‍ കളിച്ച മിനര്‍വ എഫ്.സി 14 പോയന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അവസാനത്തെ നാല് കളിയിലും സമനില വഴങ്ങിയശേഷമാണ് മിനര്‍വ വിജയവഴിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം കഴിച്ച് ബില്ല് 5,900 രൂപ; ഡിസ്കൗണ്ട് ചോദിച്ചു, കിട്ടാതാതോടെ റസ്റ്റോറന്റ് അടിച്ചുതകർത്ത് ഗുണ്ടാസംഘം

National
  •  8 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്, നാളെ നാലിടത്ത് യെല്ലോ അലർട്

Kerala
  •  8 days ago
No Image

ഗെയ്‌ലിനെ മറികടന്ന് സഞ്ജു സാംസൺ; കോഹ്‌ലിക്കും രാഹുലിനും ഒപ്പമുള്ള 'എലൈറ്റ്' പട്ടികയിൽ ഇനി മലയാളി താരവും

Cricket
  •  8 days ago
No Image

യുവ വിസ്മയം ഇന്ത്യൻ ടീമിലേക്ക്? വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റേ ടീമിൽ ഓപ്പണർ

Cricket
  •  8 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

Kerala
  •  8 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  8 days ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  8 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  8 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  8 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  8 days ago