സിഗരറ്റ് കടം കൊടുക്കാത്ത ദേഷ്യത്തില്‍ മലയാളിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
അബ്ദുസ്സലാം കൂടരഞ്ഞി#
റിയാദ്: സിഗരറ്റ് വാങ്ങാനെത്തിയ സഊദി പൗരന് പണം പൂര്‍ണ്ണമായും നല്കാത്തതിനാല് സിഗരറ്റ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മലയാളി ബഖാല ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. 2014 മാര്‍ച്ച് 31 ന് നടന്ന ക്രൂരമായ കൊലപാതക കേസിലെ പ്രതിയെയാണ് സഊദിയില്‍ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാകുകയും വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സല്മാന് രാജാവിന്റെ അനുമതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
റിയാദില്‍ ബഖാല ജീവനക്കാരനായിരുന്ന മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബ്ദിനെയാണ് ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ സ്ക്വയറില്‍ വധശിക്ഷക്കിരയാക്കിയത്. മറ്റു ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനായി റൂമില്‍ പോയസമയത്ത് സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയപ്പോഴാണ് കൃത്യം നടന്നത്. പത്ത് റിയാല്‍ വിലയുള്ള സിഗരറ്റ് വാങ്ങാനായി ഏഴു റിയാല്‍ നല്കിയ പ്രതിയോട് സിഗരറ്റ് നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയുമായി തിരിച്ചെത്തി സെയ്തലവിയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടി നടു റോഡില്‍ തളര്‍ന്നു വീണ സെയ്തലവിയെ പിന്തുടര്ന്ന് വീണ്ടും നിരവധി തവണ കുത്തി. വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്മാറിയത്. കണ്ടുനിന്നവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കൊലപാതക്കേസില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന് ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം
Kerala
• 3 days agoപഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
Kerala
• 3 days agoഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം
Kerala
• 3 days agoവടകരയിൽ പെൺസുഹൃത്തിന്റെ മക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മർദ്ദിച്ചു: പൂജാരി പിടിയിൽ
Kerala
• 3 days agoബഹ്റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന് അപേക്ഷകള്‍ ആരംഭിച്ചു
bahrain
• 3 days agoമണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്
National
• 3 days agoആസ്ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി
International
• 3 days agoഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി
National
• 3 days agoബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍
oman
• 3 days agoമസ്കത്തില് ഒമാന്‍-യൂറോപ്യന്‍ യൂണിയന് സംയുക്ത മനുഷ്യാവകാശ സംവാദം
oman
• 3 days agoഅപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ
National
• 3 days agoറാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി
Kerala
• 3 days agoലോക്സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്പെന്ഷന്
National
• 3 days ago'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി
National
• 3 days agoപഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്
National
• 3 days agoപനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
crime
• 3 days agoവേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി
latest
• 3 days agoഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം
International
• 3 days agoസലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story
ആൻഫീൽഡിൽ ആരാധകർ പാടുന്ന "സലാഹ് ഗോൾ അടിച്ചാൽ ഞാനും മുസ്ലിമാകും" എന്ന ഗാനം ഫുട്ബോളിന് എങ്ങനെ വംശീയതയെയും മതപരമായ വേർതിരിവുകളെയും മറികടക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്...