HOME
DETAILS

സിഗരറ്റ് കടം കൊടുക്കാത്ത ദേഷ്യത്തില്‍ മലയാളിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

  
backup
January 11, 2019 | 5:07 AM

sigerett-kadam65484894894584

അബ്ദുസ്സലാം കൂടരഞ്ഞി#

റിയാദ്: സിഗരറ്റ് വാങ്ങാനെത്തിയ സഊദി പൗരന്‍ പണം പൂര്‍ണ്ണമായും നല്‍കാത്തതിനാല്‍ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മലയാളി ബഖാല ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. 2014 മാര്‍ച്ച് 31 ന് നടന്ന ക്രൂരമായ കൊലപാതക കേസിലെ പ്രതിയെയാണ് സഊദിയില്‍ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാകുകയും വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവിന്റെ അനുമതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
റിയാദില്‍ ബഖാല ജീവനക്കാരനായിരുന്ന മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബ്ദിനെയാണ് ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ സ്‌ക്വയറില്‍ വധശിക്ഷക്കിരയാക്കിയത്. മറ്റു ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനായി റൂമില്‍ പോയസമയത്ത് സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയപ്പോഴാണ് കൃത്യം നടന്നത്. പത്ത് റിയാല്‍ വിലയുള്ള സിഗരറ്റ് വാങ്ങാനായി ഏഴു റിയാല്‍ നല്‍കിയ പ്രതിയോട് സിഗരറ്റ് നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയുമായി തിരിച്ചെത്തി സെയ്തലവിയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടി നടു റോഡില്‍ തളര്‍ന്നു വീണ സെയ്തലവിയെ പിന്തുടര്‍ന്ന് വീണ്ടും നിരവധി തവണ കുത്തി. വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കൊലപാതക്കേസില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  10 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  10 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  10 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  10 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  10 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  10 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  10 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  10 days ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  10 days ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  10 days ago