HOME
DETAILS

സിഗരറ്റ് കടം കൊടുക്കാത്ത ദേഷ്യത്തില്‍ മലയാളിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

  
backup
January 11, 2019 | 5:07 AM

sigerett-kadam65484894894584

അബ്ദുസ്സലാം കൂടരഞ്ഞി#

റിയാദ്: സിഗരറ്റ് വാങ്ങാനെത്തിയ സഊദി പൗരന്‍ പണം പൂര്‍ണ്ണമായും നല്‍കാത്തതിനാല്‍ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മലയാളി ബഖാല ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. 2014 മാര്‍ച്ച് 31 ന് നടന്ന ക്രൂരമായ കൊലപാതക കേസിലെ പ്രതിയെയാണ് സഊദിയില്‍ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. തെളിവുകള്‍ പൂര്‍ണമായും പ്രതിക്ക് എതിരാകുകയും വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവിന്റെ അനുമതിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
റിയാദില്‍ ബഖാല ജീവനക്കാരനായിരുന്ന മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബ്ദിനെയാണ് ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ സ്‌ക്വയറില്‍ വധശിക്ഷക്കിരയാക്കിയത്. മറ്റു ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനായി റൂമില്‍ പോയസമയത്ത് സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയപ്പോഴാണ് കൃത്യം നടന്നത്. പത്ത് റിയാല്‍ വിലയുള്ള സിഗരറ്റ് വാങ്ങാനായി ഏഴു റിയാല്‍ നല്‍കിയ പ്രതിയോട് സിഗരറ്റ് നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.
ഇതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയുമായി തിരിച്ചെത്തി സെയ്തലവിയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് കടയില്‍ നിന്ന് ഇറങ്ങിയോടി നടു റോഡില്‍ തളര്‍ന്നു വീണ സെയ്തലവിയെ പിന്തുടര്‍ന്ന് വീണ്ടും നിരവധി തവണ കുത്തി. വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കൊലപാതക്കേസില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  21 days ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  21 days ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  21 days ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  21 days ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  21 days ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  21 days ago
No Image

കെ.എ.എസ്: റാങ്ക് ലിസ്റ്റിൽ നിയമനം തുടങ്ങിയില്ല; റിപ്പോർട്ട് ചെയ്തത് മൂന്നെണ്ണം

Kerala
  •  21 days ago
No Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ

International
  •  21 days ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്

Kerala
  •  21 days ago