HOME
DETAILS

റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

  
Web Desk
January 11 2019 | 05:01 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

വര്‍ക്കല: കുരയ്ക്കണ്ണി വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേരെ വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തു.
അന്‍പതോളം വലിയ കവറുകളിലാക്കിയാണ് റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കൊണ്ടിട്ടത്. പത്തനംതിട്ട വടക്കേടത്ത് കാവ് രഘുഭവനത്തില്‍ അജികുമാര്‍ (48), വര്‍ക്കല കുരയ്ക്കണ്ണി വടക്കേ കല്ലാഴിയില്‍ ഇസ്മായില്‍ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഓട്ടോയില്‍ കൊണ്ട് വന്നാണ് മാലിന്യം നിക്ഷേപിച്ചത്.രാവിലെയാണ് പരിസരവാസികള്‍ കണ്ടത്. കവറുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യ മാണെന്ന് മനസിലാക്കി. പരിശോധനയ്ക്കിടെ പാപനാശത്തെ ട്രൂ തോമസ് എന്ന റിസോര്‍ട്ടിന്റെ ബില്‍ അതില്‍ നിന്നും ലഭിച്ചു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. ഉക്രയിന്‍ സ്വദേശിയാണ് റിസോര്‍ട്ട് നടത്തുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടമയെ വിളിച്ച് വരുത്തി. റിസോര്‍ട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നെന്നും അതിനായി അയ്യായിരം രൂപ കൊടുത്തെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നീക്കാന്‍ ക്വട്ടേഷനെടുത്ത അജികുമാറിനെയും മാലിന്യം കൊണ്ടിടാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇസ്മായിലിനെയും പിടികൂടിയത്. ആരാധനാലയത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ ബാനര്‍ കെട്ടിയതിന് മുന്നിലാണ് മാലിന്യമിട്ടത്. വന്‍തോതില്‍ മാലിന്യം തള്ളിയ വിവരം നഗരസഭാ നേതൃത്വത്തെ കൗണ്‍സിലര്‍ രാഗശ്രീ അറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ല. സംഭവം നേരിട്ട് മനസ്സിലാക്കാനും മാലിന്യം നീക്കാനും നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ കൗണ്‍സിലറും പ്രദേശവാസികളും പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും വര്‍ക്കല ടൂറിസം ലാന്‍ഡ് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മാലിന്യം നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  2 days ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 days ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 days ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 days ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 days ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  2 days ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  2 days ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  2 days ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  2 days ago