HOME
DETAILS

ജില്ലാ ഭരണകൂടം കനിഞ്ഞാല്‍ വഴിക്കടവ് വില്ലേജിന് പുതിയ ഓഫിസ് നിര്‍മിക്കാം

  
backup
January 11 2019 | 06:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%82-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d

എടക്കര: സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും കെട്ടിടം നിര്‍മിക്കാനാകാതെ വില്ലേജ് അധികൃതര്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിപ്പ് തുടരുന്നു. വഴിക്കടവ് വില്ലേജ് അധികൃതരാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ കനിവിനായി കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ഓഫിസുകളാക്കുന്നതിന്റെ ഭാഗമായാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വിവിധ വില്ലേജ് ഓഫിസുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. നിലമ്പൂര്‍ താലൂക്കില്‍ വഴിക്കടവ് വില്ലേജിനാണ് കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചത്. അന്‍പത് ലക്ഷം രൂപയാണ് ഫണ്ട്. കാലങ്ങളായി ചോര്‍ന്നൊലിക്കുന്ന കെട്ടിടം വാസയോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയിരുന്നു. അനുയോജ്യമായ കെട്ടിടം കണ്ടെത്തി ഫയലുകളും മറ്റുരേഖകളും നീക്കം ചെയ്താല്‍ മാത്രമേ പഴയ കെട്ടിടം പൊളിച്ച് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകൂ.
ഇതിനായി വില്ലേജ് ഓഫിസിന് സമീപം പുതിയ വാടകകെട്ടിടം കണ്ടെത്തി ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ നാളിതുവരെ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
ജില്ലാ ഭരണകൂടത്തിന്റെ എന്‍.ഒ.സി കിട്ടിയാല്‍ മാത്രമേ ഓഫിസ് ഫയലുകള്‍ നീക്കംചെയ്യാനാകൂ എന്നിരിക്കെയാണ് അധികൃതരുടെ മെല്ലപ്പോക്ക്. കലക്ടറേറ്റിലെ എല്‍ സെക്ഷനില്‍ ഇത് സംബന്ധിച്ച ഫയല്‍ കെട്ടിക്കിടക്കുകയാണ്. അനുമതി ലഭിച്ചില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം കെട്ടിടം നിര്‍മിക്കാനാകില്ല. മാത്രവുമല്ല സര്‍ക്കാര്‍ അനുവദിച്ച അന്‍പത് ലക്ഷം ലാപ്‌സാകുകയും ചെയ്യും. ഫണ്ട് പാഴാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍പോലും ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുകൂല നടപടിയുണ്ടാകുന്നില്ല. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് ജീവനക്കാര്‍ക്കും, ജനങ്ങള്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. ഏറെ വിസ്തൃതിയുള്ള വഴിക്കടവ് വില്ലേജ് ഓഫിസ് ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കും, വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജനങ്ങള്‍ക്കും കെട്ടിടത്തിന്റെ സ്ഥലപരിമിതിയും സൗകര്യക്കുറവും കാലങ്ങളായി ദുരിതമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കുട ചൂടിയായിരുന്നു ജീവനക്കാര്‍ ഓഫിസില്‍ ജോലി ചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago