HOME
DETAILS

യു.പിയിലെ മുസ്‌ലിം-സിഖ് ഭൂമിത്തര്‍ക്കം രമ്യമായി പരിഹരിച്ചു

  
backup
March 02, 2020 | 5:27 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%ad
 
 
ലഖ്‌നൗ: പൗരത്വ നിയമത്തിലും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയിലും മുസ്‌ലിംകള്‍ക്ക് തണലേകിയ സിഖുകാര്‍ക്ക് തിരികെ മധുരം നല്‍കി യു.പിയിലെ മുസ്‌ലിംകള്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ സിഖ്-മുസ്‌ലിം ഭൂമിത്തര്‍ക്കം പരിഹരിച്ചു.
ഗുരുദ്വാരയ്ക്ക് സമീപമുള്ള ഭൂമി 2010ല്‍ സിഖുകാര്‍ വാങ്ങിയിരുന്നു. ഗുരുദ്വാര സമുച്ചയം വിപുലീകരിക്കാനായി അവിടത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ഇതില്‍ ഒരു പള്ളിയുമുണ്ടായിരുന്നു. ഇതോടെ കേസ് സുപ്രിം കോടതിയിലെത്തി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ സിഖ് സമൂഹം മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന സമീപനത്തിന് നന്ദി പറഞ്ഞാണ് ഭൂമിത്തര്‍ക്കം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ തയാറായത്. പകരം  മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ മറ്റൊരു ഭൂമി നല്‍കും. പത്തുവര്‍ഷമായി തുടരുന്ന പശ്ചിമ യു.പിയിലെ ഭൂമി പ്രശ്‌നമാണ് ഇതോടെ തീരുമാനമായത്.  
പൗരത്വ പ്രതിഷേധങ്ങളിലും ശേഷം നടന്ന മുസ്‌ലിം വംശഹത്യയിലും വലിയ സഹകരണവും സഹായങ്ങളുമാണ് സിഖുകാര്‍ നടത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കു ഭക്ഷണം നല്‍കാന്‍ തന്റെ ഫ്‌ളാറ്റ് സിഖുകാരന്‍ വിറ്റിരുന്നു. ഇതിനു പുറമേ സംഘ്പരിവാര്‍ ആസുത്രിതമായി ഡല്‍ഹിയില്‍ നടത്തിയ മുസ്‌ലിം വംശഹത്യയില്‍  മുറിവേറ്റവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ടുവന്നതും അവരായിരുന്നു.
ഗുരുദ്വാരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലയാണ് മസ്ജിദ് നിര്‍മിക്കുന്നത്. പള്ളിയുടെ ശിലാസ്ഥാപനത്തില്‍ പ്രാദേശിക സിഖ് നേതാക്കളും പങ്കെടുത്തു. ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥതയില്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടവും പ്രധാന പങ്കുവഹിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  a day ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  a day ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  a day ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  a day ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  a day ago
No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  a day ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  a day ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  a day ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  a day ago