HOME
DETAILS

യു.പിയിലെ മുസ്‌ലിം-സിഖ് ഭൂമിത്തര്‍ക്കം രമ്യമായി പരിഹരിച്ചു

  
backup
March 02, 2020 | 5:27 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%ad
 
 
ലഖ്‌നൗ: പൗരത്വ നിയമത്തിലും ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയിലും മുസ്‌ലിംകള്‍ക്ക് തണലേകിയ സിഖുകാര്‍ക്ക് തിരികെ മധുരം നല്‍കി യു.പിയിലെ മുസ്‌ലിംകള്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂരിലെ സിഖ്-മുസ്‌ലിം ഭൂമിത്തര്‍ക്കം പരിഹരിച്ചു.
ഗുരുദ്വാരയ്ക്ക് സമീപമുള്ള ഭൂമി 2010ല്‍ സിഖുകാര്‍ വാങ്ങിയിരുന്നു. ഗുരുദ്വാര സമുച്ചയം വിപുലീകരിക്കാനായി അവിടത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. ഇതില്‍ ഒരു പള്ളിയുമുണ്ടായിരുന്നു. ഇതോടെ കേസ് സുപ്രിം കോടതിയിലെത്തി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ സിഖ് സമൂഹം മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന സമീപനത്തിന് നന്ദി പറഞ്ഞാണ് ഭൂമിത്തര്‍ക്കം ഉപേക്ഷിക്കാന്‍ മുസ്‌ലിംകള്‍ തയാറായത്. പകരം  മുസ്‌ലിംകള്‍ക്ക് സിഖുകാര്‍ മറ്റൊരു ഭൂമി നല്‍കും. പത്തുവര്‍ഷമായി തുടരുന്ന പശ്ചിമ യു.പിയിലെ ഭൂമി പ്രശ്‌നമാണ് ഇതോടെ തീരുമാനമായത്.  
പൗരത്വ പ്രതിഷേധങ്ങളിലും ശേഷം നടന്ന മുസ്‌ലിം വംശഹത്യയിലും വലിയ സഹകരണവും സഹായങ്ങളുമാണ് സിഖുകാര്‍ നടത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കു ഭക്ഷണം നല്‍കാന്‍ തന്റെ ഫ്‌ളാറ്റ് സിഖുകാരന്‍ വിറ്റിരുന്നു. ഇതിനു പുറമേ സംഘ്പരിവാര്‍ ആസുത്രിതമായി ഡല്‍ഹിയില്‍ നടത്തിയ മുസ്‌ലിം വംശഹത്യയില്‍  മുറിവേറ്റവരെ സഹായിക്കാന്‍ ആദ്യം മുന്നോട്ടുവന്നതും അവരായിരുന്നു.
ഗുരുദ്വാരയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലയാണ് മസ്ജിദ് നിര്‍മിക്കുന്നത്. പള്ളിയുടെ ശിലാസ്ഥാപനത്തില്‍ പ്രാദേശിക സിഖ് നേതാക്കളും പങ്കെടുത്തു. ഇരുപക്ഷവും തമ്മിലുള്ള മധ്യസ്ഥതയില്‍ സഹാറന്‍പൂര്‍ ജില്ലാ ഭരണകൂടവും പ്രധാന പങ്കുവഹിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  5 days ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  5 days ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  5 days ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  5 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  5 days ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  5 days ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  5 days ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  5 days ago