
നവജാതശിശു കൊല്ലപ്പെട്ട നിലയില്‍; മാതാവ് കസ്റ്റഡിയില്‍
ആലപ്പുഴ: അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷം നവജാതശിശുവിനെ നിലത്തടിച്ചു കൊലപ്പെടുത്തിയെന്നു പൊലിസ്. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര ഗ്രാമപഞ്ചായത്ത് അറനൂറ്റിമംഗലം പ്ലാവിളയില്‍ അനിത(33)യാണു വീട്ടില്‍ പ്രസവിച്ചത്.
യുവതിക്ക്‌നാലും അഞ്ചും വയസുള്ള മറ്റു രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ബുധനാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണു യുവതി പ്രസവിച്ച വിവരം അറിയുന്നത്. നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാവേലിക്കര പൊലിസില്‍ വിവരമറിയിച്ചു. തുടര്‍ന്നു യുവതിയെയും ശിശുവിനെയും കായംകുളം ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു.
മൂത്ത രണ്ടു കുട്ടികളുടെയും സംരക്ഷണം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ പൊലിസ് സര്‍ജന്‍ ഡോ. ദീപുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കുട്ടിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായും ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ പൊലിസിനെ അറിയിച്ചു. പലതവണ നിലത്തിട്ട് അടിച്ചതോ, താഴെയിട്ടു ചവിട്ടിയതോ ആകാം മരണ കാരണമെന്ന് പൊലിസ് പറഞ്ഞു. ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കുട്ടികളെയും കൊണ്ട് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യം രൂക്ഷമായതിനെ തുടര്‍ന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ രണ്ടുവര്‍ഷം മുന്‍പ് ഇവരെ ആലപ്പുഴ മഹിളാമന്ദിരത്തില്‍ എത്തിക്കുകയും കുട്ടികളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യുവതിക്ക് നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. പിന്നീട് ഇവരെ എറണാകുളത്തുള്ള 'സ്‌നേഹിത'യിലാക്കിയെങ്കിലും ദിവസങ്ങള്‍ക്കു ശേഷം ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. തഴക്കര പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജി ഓമന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീ, ആശാവര്‍ക്കര്‍മാരായ ജിഷ, ബിന്ദു എന്നിവരാണ് അനിതയെയും കുട്ടികളെയും ആശുപത്രിയിലാക്കിയത്.
കുട്ടിയുടെ മൃതദേഹം അനിതയുടെ ബന്ധുവിനു വിട്ടുകൊടുത്തു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊലിസ് കസ്റ്റഡിയിലുള്ള അനിത ആശുപത്രി വിട്ടാലുടന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 10 days ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 11 days ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 11 days ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 11 days ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 11 days ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 11 days ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 11 days ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 11 days ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 11 days ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 days ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 days ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 days ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 days ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 days ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 11 days ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 11 days ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 days ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 days ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 days ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 days ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 11 days ago