HOME
DETAILS

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍: പൊലിസ് കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 09, 2017 | 8:49 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-2


മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പൊലിസ് കരുതലോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പക്ഷപാതവും അനാസ്ഥയും പൊലിസിന്റെ വിശ്വാസ്യത കെടുത്തുമെന്നും കമ്മിഷനംംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
താനൂരിലും പരിസരത്തുമായി നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഇതുകൂടാതെ 41 പേര്‍ ഇതുസംബന്ധിച്ച് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരപ്രദേശമായതിനാല്‍ സംഘര്‍ഷങ്ങള്‍ വളരെവേഗം പടര്‍ന്നുപിടിക്കാറുണ്ടെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നു ജില്ലാ പൊലിസ് മേധാവിയും കമ്മിഷനെ അറിയിച്ചു. പൊലിസിന്റെ ഭാഗത്തുനിന്നു മോശപ്പെട്ട പെരുമാറ്റം ഉണ്ടായതായി പരാതിക്കാര്‍ കമ്മിഷനെ അറിയിച്ചു. മൊഴിമാറ്റാന്‍ പൊലിസ് നിര്‍ബന്ധിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നു. നാശനഷ്ടത്തിന്റെ ലിസ്റ്റിലും തുകയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചു.
ഒന്നോ രണ്ടോ അക്രമികള്‍ കാരണം ഒരു പ്രദേശമോ വീടോ ആക്രമിക്കപ്പെടുന്നതു നിയമവാഴ്ചയുള്ള സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നു കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ കണക്കില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ക്ക് കണക്ക് പുനഃപരിശോധിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കലക്ടര്‍ പരാതി പരിശോധിച്ച് നീതിബോധത്തോടെ ഉചിതനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.
ഉത്തരവ് ജില്ലാ കലക്ടക്കും ജില്ലാ പൊലിസ് മേധാവിക്കും അയച്ചു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  6 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  6 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  6 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  6 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  6 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  6 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  6 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  6 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  7 days ago