HOME
DETAILS

പടിഞ്ഞാറന്‍ കൊച്ചിയിലെ പരിശീലന വേദികളുടെ നിര്‍മാണം ഇഴയുന്നു

  
backup
March 12, 2017 | 8:10 PM

%ef%bb%bf%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ പരിശീലന വേദികളായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളുടെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. ഒക്ടോബറിലാണ്  മത്സരം നടക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്ന് പരിശീലന വേദിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മൈതാനത്തിന്റെ പ്രതലം നന്നാക്കല്‍ ജോലികളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് എം.എല്‍.എ.ഫണ്ടില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും തുടക്കത്തിലേ മുടങ്ങി. ആ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ നവീകരണ ജോലികള്‍ നടക്കുന്നതെന്നാണ് വിവരം.
പുറത്തുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഫെന്‍സിങ്ങ് നിര്‍മാണം പൂര്‍ത്തിയായി. കളിക്കാര്‍ക്കായുള്ള വിശ്രമ സ്ഥലം, ശുചിമുറി സംവിധാനങ്ങള്‍, ഫ്‌ളഡ് ലിറ്റ് എന്നിവയുടെ നിര്‍മാണം ഇനിയും നടക്കാനുണ്ട്.
വെളി മൈതാനത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മൈതാനത്തിന്റെ പ്രതല നവീകരണത്തിനുള്ള ജോലികള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഫെന്‍സിങ്ങ്, ശുചിമുറി, ഡ്രസിങ്ങ് റൂം എന്നിവയുടെ നിര്‍മാണം ആരംഭിക്കണം.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജോലികള്‍ മെയ് പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഫിഫ ലോക കപ്പ് കഴിഞ്ഞാല്‍ ഈ മൈതാനത്തിലെ സൗകര്യങ്ങള്‍ കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാനാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഈ മൈതാനങ്ങളില്‍ പരിശീലനത്തിനായി ദിനേന എത്തുന്നത്. ഈ മാസം 24 ന് പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഫിഫ ഉന്നത സംഘം എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാഫീഞ്ഞക്കായി സഊദി ക്ലബ്ബുകളുടെ പണമൊഴുക്ക്; അൽവാരസിനെ നോട്ടമിട്ട് ബാഴ്‌സലോണ; ട്രാൻസ്ഫർ വിപണി ചൂടുപിടിക്കുന്നു

Football
  •  a day ago
No Image

പ്രണയവിവാഹത്തിന് തടസ്സം നിന്നു; കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേട്; ഹോട്ടൽ ബാത്ത്റൂമിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് താരങ്ങൾ അറസ്റ്റിൽ

Cricket
  •  a day ago
No Image

മക്കയിലും വിഖായ സജീവം; ഈ വർഷത്തെ ഹജ്ജ് സേവന ഏകീകരണത്തിനായി പുതിയ സമിതി നിലവിൽ വന്നു

Saudi-arabia
  •  a day ago
No Image

'ആൽഫകൾ നിറഞ്ഞ ഡ്രസ്സിംഗ് റൂം, ഹാർദിക് മാത്രം കുറ്റക്കാരനല്ല'; മുംബൈ ഇന്ത്യൻസിലെ പൊട്ടിത്തെറികൾ തുറന്നുപറഞ്ഞ് മുൻ താരം

Cricket
  •  a day ago
No Image

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

വെറും 300 രൂപയ്ക്ക് വേണ്ടി ആരെങ്കിലും ജീവന്‍ പണയപ്പെടുത്തുമോ?'; 23ാം നിലയിലെ എസി റിപ്പയറിംഗ് വേണ്ടെന്ന് വെച്ച് ടെക്‌നീഷ്യന്‍

Kerala
  •  a day ago
No Image

ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  a day ago
No Image

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുപിയിലെ മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച

National
  •  a day ago
No Image

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

Kerala
  •  a day ago