HOME
DETAILS

പടിഞ്ഞാറന്‍ കൊച്ചിയിലെ പരിശീലന വേദികളുടെ നിര്‍മാണം ഇഴയുന്നു

  
backup
March 12, 2017 | 8:10 PM

%ef%bb%bf%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ പരിശീലന വേദികളായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളുടെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. ഒക്ടോബറിലാണ്  മത്സരം നടക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്ന് പരിശീലന വേദിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മൈതാനത്തിന്റെ പ്രതലം നന്നാക്കല്‍ ജോലികളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് എം.എല്‍.എ.ഫണ്ടില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും തുടക്കത്തിലേ മുടങ്ങി. ആ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ നവീകരണ ജോലികള്‍ നടക്കുന്നതെന്നാണ് വിവരം.
പുറത്തുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഫെന്‍സിങ്ങ് നിര്‍മാണം പൂര്‍ത്തിയായി. കളിക്കാര്‍ക്കായുള്ള വിശ്രമ സ്ഥലം, ശുചിമുറി സംവിധാനങ്ങള്‍, ഫ്‌ളഡ് ലിറ്റ് എന്നിവയുടെ നിര്‍മാണം ഇനിയും നടക്കാനുണ്ട്.
വെളി മൈതാനത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മൈതാനത്തിന്റെ പ്രതല നവീകരണത്തിനുള്ള ജോലികള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഫെന്‍സിങ്ങ്, ശുചിമുറി, ഡ്രസിങ്ങ് റൂം എന്നിവയുടെ നിര്‍മാണം ആരംഭിക്കണം.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജോലികള്‍ മെയ് പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഫിഫ ലോക കപ്പ് കഴിഞ്ഞാല്‍ ഈ മൈതാനത്തിലെ സൗകര്യങ്ങള്‍ കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാനാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഈ മൈതാനങ്ങളില്‍ പരിശീലനത്തിനായി ദിനേന എത്തുന്നത്. ഈ മാസം 24 ന് പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഫിഫ ഉന്നത സംഘം എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  4 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  4 days ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  4 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  4 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  4 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  4 days ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  4 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago