HOME
DETAILS

പടിഞ്ഞാറന്‍ കൊച്ചിയിലെ പരിശീലന വേദികളുടെ നിര്‍മാണം ഇഴയുന്നു

  
backup
March 12, 2017 | 8:10 PM

%ef%bb%bf%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ പരിശീലന വേദികളായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളുടെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. ഒക്ടോബറിലാണ്  മത്സരം നടക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്ന് പരിശീലന വേദിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മൈതാനത്തിന്റെ പ്രതലം നന്നാക്കല്‍ ജോലികളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് എം.എല്‍.എ.ഫണ്ടില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും തുടക്കത്തിലേ മുടങ്ങി. ആ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ നവീകരണ ജോലികള്‍ നടക്കുന്നതെന്നാണ് വിവരം.
പുറത്തുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഫെന്‍സിങ്ങ് നിര്‍മാണം പൂര്‍ത്തിയായി. കളിക്കാര്‍ക്കായുള്ള വിശ്രമ സ്ഥലം, ശുചിമുറി സംവിധാനങ്ങള്‍, ഫ്‌ളഡ് ലിറ്റ് എന്നിവയുടെ നിര്‍മാണം ഇനിയും നടക്കാനുണ്ട്.
വെളി മൈതാനത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മൈതാനത്തിന്റെ പ്രതല നവീകരണത്തിനുള്ള ജോലികള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഫെന്‍സിങ്ങ്, ശുചിമുറി, ഡ്രസിങ്ങ് റൂം എന്നിവയുടെ നിര്‍മാണം ആരംഭിക്കണം.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജോലികള്‍ മെയ് പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഫിഫ ലോക കപ്പ് കഴിഞ്ഞാല്‍ ഈ മൈതാനത്തിലെ സൗകര്യങ്ങള്‍ കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാനാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഈ മൈതാനങ്ങളില്‍ പരിശീലനത്തിനായി ദിനേന എത്തുന്നത്. ഈ മാസം 24 ന് പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഫിഫ ഉന്നത സംഘം എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  8 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  8 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  8 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  8 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  8 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  8 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  8 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  8 days ago