HOME
DETAILS

പടിഞ്ഞാറന്‍ കൊച്ചിയിലെ പരിശീലന വേദികളുടെ നിര്‍മാണം ഇഴയുന്നു

  
backup
March 12, 2017 | 8:10 PM

%ef%bb%bf%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ പരിശീലന വേദികളായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട്‌കൊച്ചിയിലെ വേദികളുടെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്നത് ആശങ്കക്കിടയാക്കുന്നു. ഒക്ടോബറിലാണ്  മത്സരം നടക്കുന്നത്.
ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിന്ന് പരിശീലന വേദിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന്റെ നവീകരണ ജോലികള്‍ ഇരുപത്തിയഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മൈതാനത്തിന്റെ പ്രതലം നന്നാക്കല്‍ ജോലികളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് എം.എല്‍.എ.ഫണ്ടില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയെങ്കിലും തുടക്കത്തിലേ മുടങ്ങി. ആ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ നവീകരണ ജോലികള്‍ നടക്കുന്നതെന്നാണ് വിവരം.
പുറത്തുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഫെന്‍സിങ്ങ് നിര്‍മാണം പൂര്‍ത്തിയായി. കളിക്കാര്‍ക്കായുള്ള വിശ്രമ സ്ഥലം, ശുചിമുറി സംവിധാനങ്ങള്‍, ഫ്‌ളഡ് ലിറ്റ് എന്നിവയുടെ നിര്‍മാണം ഇനിയും നടക്കാനുണ്ട്.
വെളി മൈതാനത്തിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മൈതാനത്തിന്റെ പ്രതല നവീകരണത്തിനുള്ള ജോലികള്‍ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഫെന്‍സിങ്ങ്, ശുചിമുറി, ഡ്രസിങ്ങ് റൂം എന്നിവയുടെ നിര്‍മാണം ആരംഭിക്കണം.
കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ജോലികള്‍ മെയ് പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഫിഫ ലോക കപ്പ് കഴിഞ്ഞാല്‍ ഈ മൈതാനത്തിലെ സൗകര്യങ്ങള്‍ കായിക പ്രേമികള്‍ക്ക് ഉപയോഗിക്കാനാകും.
കുട്ടികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഈ മൈതാനങ്ങളില്‍ പരിശീലനത്തിനായി ദിനേന എത്തുന്നത്. ഈ മാസം 24 ന് പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഫിഫ ഉന്നത സംഘം എത്തുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  7 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  7 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  7 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  7 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  7 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  7 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  7 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  7 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  7 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  7 days ago