HOME
DETAILS

വടകര നഗരസഭാ മാസ്റ്റര്‍പ്ലാന്‍: ഒന്‍പതിന് തെളിവെടുപ്പ് ആരംഭിക്കും; പരാതികള്‍ തീരുന്നില്ല

  
backup
May 06, 2018 | 2:03 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

 

 

വടകര: നഗരസഭയുടെ മാസ്റ്റര്‍ പ്ലാനില്‍ പെട്ട ഔട്ടര്‍ റിങ്ങ് റോഡിനെതിരേ നാട്ടുകാരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പരാതിക്കാരുടെ വാദം കേള്‍ക്കല്‍ ഒന്‍പതിന് ആരംഭിക്കും. ഇത് സംബന്ധിച്ച് പരാതിക്കാര്‍ക്ക് കോഴിക്കോട് ടൗണ്‍ പ്ലാനിങ്ങില്‍ നിന്നും നഗരസഭാ അധികൃതരില്‍ നിന്നും അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങി.
നോട്ടിസില്‍ പറയുന്ന പ്രകാരം പരാതിക്കാര്‍ക്ക് പല സമയങ്ങളിലായി ഹാജരാകാനാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ പരാതിക്കാര്‍ക്കും അറിയിപ്പുകള്‍ ലഭിച്ചിട്ടുമില്ല. നഗരസഭാ അധികൃതര്‍ ഹിയറിങ് സംബന്ധിച്ച വിവരം പരാതിക്കാര്‍ക്ക് നേരിട്ട് നല്‍കാതെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയവരെ മാത്രം വിളിച്ചു വരുത്തിയാണ് നോട്ടിസുകള്‍ നല്‍കുന്നത്. ഒന്‍പതാം തിയതി ഹാജരാകേണ്ടവര്‍ക്ക് ഇന്നലെയാണ് അറിയിപ്പ് നല്‍കിയത്.
എന്നാല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കാത്തവര്‍ക്ക് ഇതുവരെ യാതൊരു വിധ അറിയിപ്പുകളും ലഭിച്ചിട്ടില്ല. പരാതിക്കാരുടെ എണ്ണം കുറച്ച് പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരിക്കയാണ്. ഹിയറിങ് സംബന്ധിച്ച് പത്രങ്ങളില്‍ പോലും യാതൊരു വിധ അറിയിപ്പുകളും നല്‍കിയിട്ടില്ല. 2017 ഒക്ടോബര്‍ മാസമാണ് നഗരസഭ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്.
ഇതേ തുടര്‍ന്ന് പുതുപ്പണം അരവിന്ദ് ഘോഷ് റോഡ് മുതല്‍ മേപ്പയില്‍, മാക്കൂല്‍ പീടിക, ട്രെയിനിങ് സ്‌കൂള്‍, പുത്തൂര്‍, അറക്കിലാട് എന്നിവിടങ്ങളിലെല്ലാം തന്നെ വീടും സ്ഥലവും നഷ്ടടപെടുന്നവര്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് സമര രംഗത്തിറങ്ങിയിരുന്നു.
പദ്ധതിക്കെതിരേ നൂറു കണക്കിന് പരാതികളും നഗരസഭയ്ക്ക് ലഭിച്ചു. ഇതേ തുടര്‍ന്നാണ് പരാതിക്കാരേ വിളിച്ചു വരുത്തി ഹിയറിങ് നടത്താന്‍ നഗരസഭയും ടൗണ്‍ പ്ലാനിങ്ങും തീരുമാനിച്ചത്.
എന്നാല്‍ പരാതിക്കാരേ മുഴുവന്‍ കേള്‍ക്കാന്‍ തയാറാകണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഴുവന്‍ പേരെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തുന്നില്ലെങ്കില്‍ ശക്തമായ സമരത്തിനും സാധ്യതയേറെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  a day ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  a day ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  a day ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a day ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a day ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a day ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  a day ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  a day ago