HOME
DETAILS

ചെങ്ങോടുമല ഖനനം: പരാതി ഗൗരവമുള്ളതെന്ന് വില്ലേജ് ഓഫിസര്‍

  
backup
May 06, 2018 | 2:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%97

 

പേരാമ്പ്ര: കോട്ടൂര്‍ വില്ലേജിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നാട്ടുകാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഗൗരവമുള്ളതാണെന്ന് കോട്ടൂര്‍ വില്ലേജ് ഓഫിസര്‍.
കൊയിലാണ്ടി താഹസില്‍ദാര്‍ക്ക് വില്ലേജ് ഓഫിസര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
താലൂക്ക് വികസന സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഖനനത്തിനെതിരേ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണ്. ഖനനം തുടങ്ങിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാവുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് വിദഗ്ധപഠനം നടത്തിയും പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പാറ ഖനനത്തിന് അനുമതി നല്‍കാവൂ എന്നാണ് വില്ലേജ് ഓഫിസര്‍ കത്തില്‍പറയുന്നത്. ചെങ്ങോടുമലയില്‍ 11.88 ഏക്കര്‍ സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് അനുമതിക്കായി തോമസ് ഫിലിപ്പ് ഡയറക്ടറായ ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ്, ചെറുപുളിച്ചിയില്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ അപേക്ഷ സര്‍പ്പിച്ചതായി അറിയുന്നതായും എന്നാല്‍ പ്രസ്തുത കമ്പനിക്ക് ജിയോളജി ഓഫിസില്‍ നിന്നും അനുമതി ലഭിച്ചതായുള്ള വിവരം കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ചെങ്ങോടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഖനനം നടത്തണമെങ്കില്‍ വിദഗ്ധപഠനം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സബ് കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  6 days ago
No Image

സെറ്റ് പരീക്ഷയ്ക്ക് മുമ്പ് എച്ച്.എസ്.എസ്.ടി പരീക്ഷാ അപേക്ഷാ തീയതി അവസാനിക്കും;നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും

Kerala
  •  6 days ago
No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  6 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  6 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  6 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  6 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  6 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരി​ഗണിക്കും

National
  •  6 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  6 days ago