HOME
DETAILS

ചെങ്ങോടുമല ഖനനം: പരാതി ഗൗരവമുള്ളതെന്ന് വില്ലേജ് ഓഫിസര്‍

  
backup
May 06, 2018 | 2:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%97

 

പേരാമ്പ്ര: കോട്ടൂര്‍ വില്ലേജിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നാട്ടുകാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഗൗരവമുള്ളതാണെന്ന് കോട്ടൂര്‍ വില്ലേജ് ഓഫിസര്‍.
കൊയിലാണ്ടി താഹസില്‍ദാര്‍ക്ക് വില്ലേജ് ഓഫിസര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
താലൂക്ക് വികസന സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഖനനത്തിനെതിരേ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണ്. ഖനനം തുടങ്ങിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാവുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും.
ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് വിദഗ്ധപഠനം നടത്തിയും പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പാറ ഖനനത്തിന് അനുമതി നല്‍കാവൂ എന്നാണ് വില്ലേജ് ഓഫിസര്‍ കത്തില്‍പറയുന്നത്. ചെങ്ങോടുമലയില്‍ 11.88 ഏക്കര്‍ സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് അനുമതിക്കായി തോമസ് ഫിലിപ്പ് ഡയറക്ടറായ ഡെല്‍റ്റ തോമസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ്, ചെറുപുളിച്ചിയില്‍ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ അപേക്ഷ സര്‍പ്പിച്ചതായി അറിയുന്നതായും എന്നാല്‍ പ്രസ്തുത കമ്പനിക്ക് ജിയോളജി ഓഫിസില്‍ നിന്നും അനുമതി ലഭിച്ചതായുള്ള വിവരം കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ചെങ്ങോടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഖനനം നടത്തണമെങ്കില്‍ വിദഗ്ധപഠനം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സബ് കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  6 days ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  6 days ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  6 days ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  6 days ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  6 days ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  6 days ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  6 days ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ, തീരാപ്പകയുടെ 40 വർഷങ്ങൾ; ആസ്ടെക്കയിലെ ആ ഇതിഹാസ നിമിഷം; In-Depth Story

Football
  •  6 days ago
No Image

വേനൽ കടുക്കുന്നു; ദുബൈയിൽ ഇത്തവണയും 'നാല് ദിവസത്തെ വർക്ക് വീക്ക്' തിരിച്ചെത്തുമോ? പ്രതീക്ഷയോടെ ജീവനക്കാർ

uae
  •  6 days ago