HOME
DETAILS

വീട് വിട്ടിറങ്ങിയ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

  
backup
May 09 2018 | 03:05 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af

 

അമ്പലപ്പുഴ: കഴിഞ്ഞ മാര്‍ച്ച് 11 ന് ഉച്ചയോടെ വീട്ടില്‍നിന്നും പുറപ്പെട്ട പ്രിയമോളെയും മകളെയും രണ്ട് ദിവസത്തോളം വീട്ടുക്കാരും നാട്ടുക്കാരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ പുന്നപ്ര പൊലിസില്‍ പരാതി നല്‍കിയത്.
പുന്നപ്ര എസ്.ഐ ആര്‍. വിനുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും യുവതിയെയും മകളെയും കണ്ടെത്താനായില്ല.
എന്നാല്‍ രണ്ടാഴ്ചകള്‍ക്കു മുന്‍പ് താനും മകളും സുരക്ഷിതമായി കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തില്‍ ഉണ്ടെന്നും, തങ്ങള്‍ സുരക്ഷിതരാണെന്നും കാട്ടി പ്രിയ മോള്‍ ബന്ധുക്കള്‍ക്ക് കത്ത് അയച്ചിരുന്നു.
പിന്നീട് ഈ കത്ത് ബന്ധുക്കള്‍ പൊലിസിന് കൈമാറി. എന്നാല്‍ കത്തിന്റെ ഉറവിടം അന്വേഷിച്ച് കോട്ടയം ജില്ലയിലെ ഒരു പോസ്റ്റാഫിസില്‍ ചെന്നെങ്കിലും പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
ഇതെ തുടര്‍ന്ന് യുവതിയെ കണ്ടെത്തുന്നവര്‍ പൊലിസിനെ അറിയിക്കുക എന്നു കാണിച്ച് കോട്ടയം ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ (പെരുന്നയുള്‍പ്പടെ) പൊലിസ് ഫോട്ടോ പതിച്ച പോസ്റ്റര്‍ ഒട്ടിക്കുകയും പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു.
ഇതെ സമയം യുവതിയും മകളും തിരുവനന്തപുരം, തെങ്കാശി മേഖലകളില്‍ ഉണ്ടെന്നുള്ള വിവരവും പൊലിസിന് ലഭിച്ചിരുന്നു.
ഇതെ തുടര്‍ന്ന് ഈ ദിശകളിലേക്ക് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇവര്‍ ചങ്ങനാശേരി ഭാഗത്തെ ഒരു ധ്യാനകേന്ദ്രത്തിലെത്തുകയായിരുന്നു.
ധ്യാനകേന്ദ്രത്തിലെത്തിയ പ്രിയമോളെ ബന്ധപ്പെട്ടവര്‍ പെരുന്നയിലെ രോഗികളായ വൃദ്ധ ദമ്പതികളെ പരിചരിക്കുന്ന സ്ഥാപനത്തിലെത്തിച്ചെങ്കിലും തുടരാനായില്ല.
തന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്രിയ മകളുമായി നാട്ടിലേക്കു തിരിക്കുകയായിരുന്നു.
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ താനും മകളും തകഴിഭാഗത്തുണ്ടെന്നും തങ്ങളെ ഇവിടെയെത്തി ഏറ്റെടുക്കണമെന്നുമുള്ള ഫോണ്‍ സന്ദേശം ഇന്നലെ രാവിലെ 10 ഓടെ ബന്ധുക്കള്‍ക്കു ലഭിച്ചു.
ബന്ധുക്കള്‍ ഈ വിവരം പുന്നപ്ര പോലീസിന് കൈമാറി. പുന്നപ്ര എസ്.ഐ ആര്‍.വിനു വിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ബന്ധുക്കളും ചേര്‍ന്ന് തകഴിയിലെത്തി പ്രിയ മോളേയും മകളെയും ഏറ്റെടുത്തു.
ഇരുപത്തി എട്ടാം ദിവസം തിരിച്ചെത്തിയ പ്രിയ മോളേയും മൂന്നര വയസുകാരി ഹിതാ ഗൗരിയെയും കണ്ടെത്തിയ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും.
പിന്നീട് ഇവരെ ആര്‍.ഡി.ഒ കോടതിയില്‍ ഹാജരാക്കി എഎസ് ഐ സിദ്ദിഖ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഗസ്റ്റിന്‍, സജീവ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago