HOME
DETAILS

തദ്ദേശ വകുപ്പ് ഏകീകരണം: കരട് നിര്‍ദേശങ്ങള്‍ പൊളിച്ചെഴുതും

  
backup
May 09, 2018 | 6:13 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95

 

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം തയാറാക്കിയ കരട് വിശേഷാല്‍ ചട്ടം പൊളിച്ചെഴുതും. കൃത്യമായ ധാരണയില്ലാതെ തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ക്കെതിരേ ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയിലുള്ള ജീവനക്കാര്‍ വരെ രംഗത്തു വന്നതോടെയാണ് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കരട് പരിഷ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ സംയോജിപ്പിച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസേവന വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ തയാറാക്കിയ കരട് ചട്ടങ്ങളില്‍ വ്യാപക പാളിച്ചകളുള്ളതായി സൂചിപ്പിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ സീനിയോറിറ്റി പ്രശ്‌നം, കേന്ദ്ര സഹായം റദ്ദാകല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പരസ്യമായും ഭരണകക്ഷി സംഘടനകള്‍ രഹസ്യമായും രംഗത്തെത്തിയതോടെയാണ് പുതിയ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് നിലവില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ്, നഗരാസൂത്രണം എന്നീ വകുപ്പുകളിലെ ജീവനക്കാരെ വ്യക്തിപരമായി ബാധിക്കുന്നതാണ് വകുപ്പ് ഏകീകരണം. ജീവനക്കാരുടെ സീനിയോറിറ്റിയെ തന്നെ ബാധിക്കുന്ന റിപ്പോര്‍ട്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളിലെ വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിക്കുകയോ ജീവനക്കാരോട് ആക്ഷേപം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ക്ലറിക്കല്‍ തസ്തിക എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്നാക്കിയതും നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ യോഗ്യത പ്ലസ്ടു ആക്കിയതും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിഞ്ഞ് നിയമനം കാത്തിരിക്കുന്ന സംസ്ഥാനത്തെ നിരവധി ഉദ്യോഗാര്‍ഥികളെ നേരിട്ടു ബാധിക്കും.
നേരത്തെ വ്യത്യസ്ത തട്ടിലായിരുന്ന പല തസ്തികകളും ഒരേ ഗ്രേഡ് ആക്കിയത് ജീവനക്കാരുടെ വ്യാപകമായ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കുവരെ കാരണമായേക്കുമെന്ന സാഹചര്യം ബോധപ്പെട്ട അടിസ്ഥാനത്തിലാണ് കരട് പരിഷ്‌കരിക്കുന്നതെന്നാണ് വിവരം. പരിഷ്‌കരിച്ച് പുതിയ കരട് ചട്ടങ്ങള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിച്ച് വീണ്ടും അഭിപ്രായം ശേഖരിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ലഭിക്കുന്ന സൂചന. ഇടതു സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമായതിനാല്‍ ഈ നീക്കത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഭരണകക്ഷിയിലെ ജീവനക്കാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  a month ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  a month ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  a month ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  a month ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  a month ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  a month ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  a month ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  a month ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  a month ago