HOME
DETAILS

തദ്ദേശ വകുപ്പ് ഏകീകരണം: കരട് നിര്‍ദേശങ്ങള്‍ പൊളിച്ചെഴുതും

  
backup
May 09, 2018 | 6:13 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95

 

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം തയാറാക്കിയ കരട് വിശേഷാല്‍ ചട്ടം പൊളിച്ചെഴുതും. കൃത്യമായ ധാരണയില്ലാതെ തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ക്കെതിരേ ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയിലുള്ള ജീവനക്കാര്‍ വരെ രംഗത്തു വന്നതോടെയാണ് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കരട് പരിഷ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതായി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ സംയോജിപ്പിച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസേവന വിഭാഗം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ തയാറാക്കിയ കരട് ചട്ടങ്ങളില്‍ വ്യാപക പാളിച്ചകളുള്ളതായി സൂചിപ്പിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ സീനിയോറിറ്റി പ്രശ്‌നം, കേന്ദ്ര സഹായം റദ്ദാകല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പരസ്യമായും ഭരണകക്ഷി സംഘടനകള്‍ രഹസ്യമായും രംഗത്തെത്തിയതോടെയാണ് പുതിയ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് നിലവില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ്, നഗരാസൂത്രണം എന്നീ വകുപ്പുകളിലെ ജീവനക്കാരെ വ്യക്തിപരമായി ബാധിക്കുന്നതാണ് വകുപ്പ് ഏകീകരണം. ജീവനക്കാരുടെ സീനിയോറിറ്റിയെ തന്നെ ബാധിക്കുന്ന റിപ്പോര്‍ട്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകളിലെ വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിക്കുകയോ ജീവനക്കാരോട് ആക്ഷേപം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ക്ലറിക്കല്‍ തസ്തിക എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്നാക്കിയതും നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ യോഗ്യത പ്ലസ്ടു ആക്കിയതും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിഞ്ഞ് നിയമനം കാത്തിരിക്കുന്ന സംസ്ഥാനത്തെ നിരവധി ഉദ്യോഗാര്‍ഥികളെ നേരിട്ടു ബാധിക്കും.
നേരത്തെ വ്യത്യസ്ത തട്ടിലായിരുന്ന പല തസ്തികകളും ഒരേ ഗ്രേഡ് ആക്കിയത് ജീവനക്കാരുടെ വ്യാപകമായ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങളും കോടതി വ്യവഹാരങ്ങള്‍ക്കുവരെ കാരണമായേക്കുമെന്ന സാഹചര്യം ബോധപ്പെട്ട അടിസ്ഥാനത്തിലാണ് കരട് പരിഷ്‌കരിക്കുന്നതെന്നാണ് വിവരം. പരിഷ്‌കരിച്ച് പുതിയ കരട് ചട്ടങ്ങള്‍ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിച്ച് വീണ്ടും അഭിപ്രായം ശേഖരിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ലഭിക്കുന്ന സൂചന. ഇടതു സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യമായതിനാല്‍ ഈ നീക്കത്തിനെതിരേ പരസ്യമായി രംഗത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഭരണകക്ഷിയിലെ ജീവനക്കാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a day ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a day ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a day ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a day ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a day ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  a day ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  a day ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  a day ago