HOME
DETAILS

റമദാന്‍ രാവുകളില്‍ ഉണര്‍ത്തു പാട്ടുമായി മസൂദ് ബായി

  
backup
June 28 2016 | 04:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d

കായംകുളം: റമദാന്‍ രാവുകളില്‍ ഉണര്‍ത്തു പാട്ടുകളുമായി മസൂദ്ബായി. തമിഴ്‌നാട് പൊട്ടല്‍പുത്തൂര്‍ സ്വദേശിയായ മസൂദ്ബായിയുടെ പ്രവാചക മദ്ഹ് ഗാനങ്ങള്‍ കേട്ടാണ് വിശ്വാസികള്‍ അത്താഴത്തിനായി ഉണരുന്നത്.
ആധുനിക കാലത്ത് അത്താഴത്തിന് കൊട്ടി ഉണര്‍ത്തേണ്ട പ്രസക്തി നഷ്ടപ്പെട്ടുവെങ്കിലും മലയാള നാടിനെ മറക്കാന്‍ മസൂദ് ഭായി തയ്യാറല്ല. കഴിഞ്ഞ 39 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബായി എരുവ പ്രദേശത്ത് കൊട്ടിഉണര്‍ത്തുക എന്ന ദൗത്യവുമായി എത്തിയത്. തമിഴ്, മലയാളം, അറബി തുടങ്ങിയ ഭാഷകളും ഇസ്‌ലാമിക, ചരിത്ര, പ്രവാചക മദ്ഹ് ഗാനങ്ങള്‍ അറബനയുടെ സഹായത്തോടെ ആലപിക്കുകയാണ് പതിവ്. തലമുടി എഴായി കിറിയിട്ട് .......... വിരുന്നുവന്നവരോ...... മണ്ണില്‍ വരുന്നുവന്നവരോ......തുടങ്ങിയ പാടിപതിഞ്ഞ മാപ്പിളപാട്ടുകള്‍ ഭായിയുടെ സ്ഥിരം ശീലുകളാണ്. എരുവ നൈാരത്ത് മസ്ജിദില്‍ നിന്ന് പുലര്‍ച്ചെ 2 മണിയ്ക്ക് ആരംഭിച്ച് എരുവ മുസ്‌ലിം ജമാഅത്ത്, കൊല്ലന്‍പറമ്പ്, പായിക്കാട്ട്, കുന്നയ്യത്ത്, പണിപ്പുര എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കായകുളം ടൗണ്‍ ജുമാമസ്ജിദില്‍ എത്തിചേരുകയാണ് പതിവ്. ബായിയുടെ ശബ്ദം കേള്‍ക്കുന്നതോടെ എല്ലാ വീടുകളിലും പ്രകാശം പകരും. കൈയ്യിലൊരു റാന്തലുമായി മറ്റുളളവരെ ഉണര്‍ത്തുന്ന ബായി പകല്‍ സമയം വിശ്രമത്തിനായി തിരഞ്ഞെടുക്കും. കുട്ടികളടക്കം മുഴുവന്‍പേര്‍ക്കും സുപരിചിതനായ മസൂദ്ബായി ഓരോ ദിവസവും ക്ഷണിക്കുന്ന വീടുകളിലും മറ്റും നോമ്പ്തുറയില്‍ പങ്ക് ചേരും.
26-ാം നോമ്പിന് തറാവീഹ് നമസ്‌ക്കാരത്തിന് ശേഷം എരുവ മുസ്‌ലിം ജമാഅത്ത് മസ്ജിദിലെത്തുന്ന വിശ്വസികള്‍ക്കു വേണ്ടി പുലരുവോളം ഗാനങ്ങള്‍ ആലപിക്കുക പതിവാണ്. പണ്ട് അത്താഴം കഴിക്കാന്‍ അറബന കൊട്ടി വിശ്വാസം ഉണര്‍ത്തുന്ന രീതയുണ്ടായിരുന്നു. ഇതിനായി തമിഴ്‌നാട്ടില്‍നിന്നും ഇരുപതോളം പേരാണ് കായംകുളത്തിന്റെ വിവിധ പ്രദേങ്ങളില്‍ അറബനാമുട്ടിന് എത്തിയിരുന്നത്. പിന്നീട് ഇവരുടെ വരവു കുറഞ്ഞതോടെ അറബനാമുട്ടും നിലയ്ക്കുകയായിരുന്നു. പക്ഷേ മസൂദ്ഭായി ഇതിന്റെ സൂക്ഷിപ്പുകാരനായി ഇപ്പോഴും തുടരുകയാണ്.
പെരുന്നാള്‍ കഴിഞ്ഞ് തുശ്ചമായ ദിവസങ്ങളെ കായംകുളത്ത് തങ്ങാറുളളൂ. എല്ലാ വീടുകളിലും കയറി കിട്ടുന്ന പാരിതോഷങ്ങള്‍ക്ക് പകരം സുഗന്ധമുളള അത്തര്‍ നല്‍കിയാണ് ബായിയുടെ തിരിച്ചുപോക്ക്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ബായി നിലനിര്‍ത്തുന്നത്.
യാത്ര പിരിയുമ്പോള്‍ അടുത്ത റമളാന്‍ വിധിയുണ്ടെങ്കില്‍ കാണാം എന്ന സന്ദേശവും കൈമാറാന്‍ ബായി മറക്കില്ല. ഭാര്യയും ആറു മക്കളും അടങ്ങുന്നതാണ് മസൂദ് ഭായിയുടെ കുടംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago