HOME
DETAILS

നിയമലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി

  
backup
March 24, 2017 | 10:17 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89


ജിദ്ദ: പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള പൊതുമാപ്പിന്റെ അവസരം നിയമലംഘകര്‍ ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് 90 ദിവസത്തിലധികം നീട്ടിക്കൊടുക്കില്ല. അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പില്‍ പറയുന്ന നിര്‍ദേശമനുസരിച്ച് നാട്ടിലേക്ക് പോവുക എന്നതു മാത്രമാണ് നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് മുന്നിലുള്ള വഴി. പദവി ശരിയാക്കി സഊദിയില്‍ തുടരാന്‍ സാധിക്കില്ല. മുഴുവന്‍ നിയമലംഘകര്‍ക്കും നാടണയാനുള്ള അവസരമാണിത്. എല്ലാ വിഭാഗം നിയമലംഘകരേയും സുരക്ഷ കാമ്പയിനില്‍ ലക്ഷ്യമിടുന്നുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി അനധികൃതമായി താമസിക്കുന്നവരും മടങ്ങണം. തൊഴില്‍ താമസ നിയമലംഘകരെ പിന്തുടരാന്‍ സമ്പൂര്‍ണ ദേശീയ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കേസുകളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടോയെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് പരിശോധിക്കും. പൊതുമാപ്പിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക ഓഫിസുകള്‍ ആരംഭിക്കും.

ഹജ്ജ്, ഉംറ വിസയിലെത്തി തിരിച്ചുപോകാത്തവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ മതി. രേഖകളൊന്നുമില്ലാത്തവര്‍ നാട് കടത്തല്‍ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതതു രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. നാട് കടത്തല്‍ കേന്ദ്രത്തില്‍ വരുന്നവരെ ജയിലില്‍ താമസിപ്പിക്കില്ല. പൊതുമാപ്പ് കാലയളവ് ആരംഭിച്ചാല്‍ വേഗത്തില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർത്തവ ദിനങ്ങളിൽ പോലും നരകയാതന; 217 വിദ്യാർഥികൾക്ക് 4 ശുചിമുറികൾ; പാലക്കാട് ഗവ. നഴ്‌സിങ് കോളജിൽ വിദ്യാർഥികൾ ദുരിതത്തിൽ

Kerala
  •  in a few seconds
No Image

ഇന്നും നിലയ്ക്കാതെ ഭൂസമരങ്ങള്‍; മുത്തങ്ങ സമരത്തിന് 23 ആണ്ട് 

Kerala
  •  6 minutes ago
No Image

'വ്യാപക' പരിശോധന വെറും പ്രഹസനം; സ്റ്റാഫില്ലാതെ പട്ടിണിയിലായി ഭക്ഷ്യസുരക്ഷാ വകുപ്പ്; നോക്കുകുത്തിയായി റാങ്ക് ലിസ്റ്റ്

Kerala
  •  27 minutes ago
No Image

'പീഡനം, ഭീഷണി, ബലാത്സംഗം' തടവറകളിലെ ഇസ്‌റാഈല്‍ ക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍

International
  •  42 minutes ago
No Image

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

Kerala
  •  44 minutes ago
No Image

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

Kerala
  •  an hour ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  2 hours ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  2 hours ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  2 hours ago

No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  6 hours ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  6 hours ago
No Image

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ്

Kerala
  •  6 hours ago
No Image

സി.പി.എം നിലപാട് കടുപ്പിച്ചു; മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറി പൊലിസ്

Kerala
  •  6 hours ago