HOME
DETAILS

നിയമലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി

  
backup
March 24, 2017 | 10:17 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89


ജിദ്ദ: പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള പൊതുമാപ്പിന്റെ അവസരം നിയമലംഘകര്‍ ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് 90 ദിവസത്തിലധികം നീട്ടിക്കൊടുക്കില്ല. അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പില്‍ പറയുന്ന നിര്‍ദേശമനുസരിച്ച് നാട്ടിലേക്ക് പോവുക എന്നതു മാത്രമാണ് നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് മുന്നിലുള്ള വഴി. പദവി ശരിയാക്കി സഊദിയില്‍ തുടരാന്‍ സാധിക്കില്ല. മുഴുവന്‍ നിയമലംഘകര്‍ക്കും നാടണയാനുള്ള അവസരമാണിത്. എല്ലാ വിഭാഗം നിയമലംഘകരേയും സുരക്ഷ കാമ്പയിനില്‍ ലക്ഷ്യമിടുന്നുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി അനധികൃതമായി താമസിക്കുന്നവരും മടങ്ങണം. തൊഴില്‍ താമസ നിയമലംഘകരെ പിന്തുടരാന്‍ സമ്പൂര്‍ണ ദേശീയ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കേസുകളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടോയെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് പരിശോധിക്കും. പൊതുമാപ്പിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക ഓഫിസുകള്‍ ആരംഭിക്കും.

ഹജ്ജ്, ഉംറ വിസയിലെത്തി തിരിച്ചുപോകാത്തവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ മതി. രേഖകളൊന്നുമില്ലാത്തവര്‍ നാട് കടത്തല്‍ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതതു രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. നാട് കടത്തല്‍ കേന്ദ്രത്തില്‍ വരുന്നവരെ ജയിലില്‍ താമസിപ്പിക്കില്ല. പൊതുമാപ്പ് കാലയളവ് ആരംഭിച്ചാല്‍ വേഗത്തില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  a month ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  a month ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  a month ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  a month ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  a month ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  a month ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  a month ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  a month ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  a month ago