HOME
DETAILS

നിയമലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി

  
backup
March 24, 2017 | 10:17 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89


ജിദ്ദ: പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള പൊതുമാപ്പിന്റെ അവസരം നിയമലംഘകര്‍ ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് 90 ദിവസത്തിലധികം നീട്ടിക്കൊടുക്കില്ല. അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പില്‍ പറയുന്ന നിര്‍ദേശമനുസരിച്ച് നാട്ടിലേക്ക് പോവുക എന്നതു മാത്രമാണ് നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് മുന്നിലുള്ള വഴി. പദവി ശരിയാക്കി സഊദിയില്‍ തുടരാന്‍ സാധിക്കില്ല. മുഴുവന്‍ നിയമലംഘകര്‍ക്കും നാടണയാനുള്ള അവസരമാണിത്. എല്ലാ വിഭാഗം നിയമലംഘകരേയും സുരക്ഷ കാമ്പയിനില്‍ ലക്ഷ്യമിടുന്നുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി അനധികൃതമായി താമസിക്കുന്നവരും മടങ്ങണം. തൊഴില്‍ താമസ നിയമലംഘകരെ പിന്തുടരാന്‍ സമ്പൂര്‍ണ ദേശീയ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കേസുകളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടോയെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് പരിശോധിക്കും. പൊതുമാപ്പിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക ഓഫിസുകള്‍ ആരംഭിക്കും.

ഹജ്ജ്, ഉംറ വിസയിലെത്തി തിരിച്ചുപോകാത്തവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ മതി. രേഖകളൊന്നുമില്ലാത്തവര്‍ നാട് കടത്തല്‍ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതതു രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. നാട് കടത്തല്‍ കേന്ദ്രത്തില്‍ വരുന്നവരെ ജയിലില്‍ താമസിപ്പിക്കില്ല. പൊതുമാപ്പ് കാലയളവ് ആരംഭിച്ചാല്‍ വേഗത്തില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  3 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  3 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  3 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago