HOME
DETAILS

നിയമലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി

  
backup
March 24, 2017 | 10:17 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89


ജിദ്ദ: പിഴയും ശിക്ഷയുമില്ലാതെ നാടണയാനുള്ള പൊതുമാപ്പിന്റെ അവസരം നിയമലംഘകര്‍ ഉപയോഗപ്പെടുത്തണമെന്ന് സഊദി പാസ്‌പോര്‍ട്ട് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. പൊതുമാപ്പ് 90 ദിവസത്തിലധികം നീട്ടിക്കൊടുക്കില്ല. അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പില്‍ പറയുന്ന നിര്‍ദേശമനുസരിച്ച് നാട്ടിലേക്ക് പോവുക എന്നതു മാത്രമാണ് നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് മുന്നിലുള്ള വഴി. പദവി ശരിയാക്കി സഊദിയില്‍ തുടരാന്‍ സാധിക്കില്ല. മുഴുവന്‍ നിയമലംഘകര്‍ക്കും നാടണയാനുള്ള അവസരമാണിത്. എല്ലാ വിഭാഗം നിയമലംഘകരേയും സുരക്ഷ കാമ്പയിനില്‍ ലക്ഷ്യമിടുന്നുണ്ട്. ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി അനധികൃതമായി താമസിക്കുന്നവരും മടങ്ങണം. തൊഴില്‍ താമസ നിയമലംഘകരെ പിന്തുടരാന്‍ സമ്പൂര്‍ണ ദേശീയ കാമ്പയിന്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കേസുകളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടോയെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് പരിശോധിക്കും. പൊതുമാപ്പിന്റെ നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക ഓഫിസുകള്‍ ആരംഭിക്കും.

ഹജ്ജ്, ഉംറ വിസയിലെത്തി തിരിച്ചുപോകാത്തവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ മതി. രേഖകളൊന്നുമില്ലാത്തവര്‍ നാട് കടത്തല്‍ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതതു രാജ്യങ്ങളുടെ എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി സഹകരിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കും. നാട് കടത്തല്‍ കേന്ദ്രത്തില്‍ വരുന്നവരെ ജയിലില്‍ താമസിപ്പിക്കില്ല. പൊതുമാപ്പ് കാലയളവ് ആരംഭിച്ചാല്‍ വേഗത്തില്‍ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  3 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  3 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  3 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  3 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  4 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  4 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  4 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  4 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  4 days ago