HOME
DETAILS

തുറമുഖങ്ങളില്‍ അപായസൂചന ഉയര്‍ത്തി; മത്സ്യബന്ധനത്തിന് വിലക്ക്

  
backup
May 28, 2018 | 2:02 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%be%e0%b4%af%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8

കോഴിക്കോട്: കാലവര്‍ഷം നാളെയോ മറ്റന്നാളോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനുള്ള സാഹചര്യം അറബിക്കടലില്‍ രൂപപ്പെട്ടു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കേരളത്തിന്റെ തീരത്തായി ന്യൂനമര്‍ദവും തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം തീരത്തോട് അടുത്ത് കന്യാകുമാരി മേഖലയില്‍ അപ്പര്‍ എയര്‍ സൈക്ലോണിക് സര്‍ക്കുലേഷനും(ചക്രവാതച്ചുഴി) രൂപ്പപ്പെട്ടതോടെ മഴയും കാറ്റും ശക്തമാകും. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആകുന്നതോടെ വടക്കന്‍ കേരളത്തിലും തീരദേശ കര്‍ണാടകയിലും മഴ കനക്കും. കാലവര്‍ഷക്കാറ്റ് കന്യാകുമാരി മേഖലയിലേക്ക് ഉടനെയെത്തുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

വടക്കന്‍ കേരളത്തിലെ ന്യൂനമര്‍ദം കാരണം തെക്കുപടിഞ്ഞാറോ, പടിഞ്ഞാറോ ദിശയില്‍ കാറ്റിന്റെ വേഗം 35 മുതല്‍ 45 കി.മി വേഗത്തില്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ തീരപ്രദേശം, കര്‍ണാടക തീരം, ലക്ഷദ്വീപ് കന്യാകുമാരി മേഖലകളില്‍ ഈ മാസം 30 വരെയാണ് മത്സ്യബന്ധന വിലക്കുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമര്‍ദത്തിന്റേയും മണ്‍സൂണ്‍ ആഗമനത്തിന്റേയും കാലാവസ്ഥാ മാറ്റം മൂലം തുറമുഖങ്ങള്‍ക്കും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുറമുഖങ്ങള്‍ മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. കാസര്‍കോട്, അഴീക്കല്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, ബേപ്പൂര്‍, പൊന്നാനി, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ലക്ഷദ്വീപിലെ മിനിക്കോയ് എന്നീ തുറമുഖങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയോ (7-11 സെ.മി), അതിശക്തമായ മഴയോ (12-20 സെ.മി) പെയ്യാന്‍ സാധ്യതയുണ്ട്.
നാളെയും മറ്റന്നാളും പലയിടത്തായി ശക്തമായ മഴപെയ്യുമെന്നും ഇതേ കാലാവസ്ഥാ ലക്ഷദ്വീപിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ മൂന്ന് മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും 50 കി.മി വേഗത്തില്‍വരെ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നലെ വ്യാപകമായി മഴ ലഭിച്ചു.
പെരുമ്പാവൂര്‍ (8), ആര്യങ്കാവ് (6), ഇടുക്കിയിലെ പൈനാവ് (5), പത്തനംതിട്ട, മാവേലിക്കര, കൊടുങ്ങല്ലൂര്‍ (4), കോഴിക്കോട്, കൊച്ചി,പിറവം, കുട്‌ലു, പൊന്നാനി, തൃശൂരിലെ ഏനമാക്കല്‍ എന്നിവിടങ്ങളില്‍ മൂന്നും സെ.മി മഴ രേഖപ്പെടുത്തി.


മൂന്നാം നമ്പര്‍ അപായ സിഗ്നല്‍

1864ല്‍ കൊല്‍ക്കത്തയിലും മച്ചിലപ്പട്ടണത്തിലും ഉണ്ടായ കൊടുങ്കാറ്റില്‍ തുറമുഖങ്ങള്‍ക്ക് നാശം വിതച്ചതോടെയാണ് സര്‍ക്കാര്‍ അപായ സിഗ്നല്‍ കൊണ്ടുവന്നത്.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് 11 അപായ സിഗ്നലുകളാണ് തുറമുഖങ്ങള്‍ പുറപ്പെടുവിക്കുക. 50കി.മി വേഗത്തിലുള്ള കാറ്റ് തുറമുഖങ്ങളെ ബാധിക്കാന്‍ ഇടവരുമ്പോഴാണ് മൂന്നാം അപായ സിഗ്നല്‍ ഉയര്‍ത്തുന്നത്. സിഗ്നല്‍ നമ്പര്‍ കൂടും തോറും അപകട സാധ്യതയും കൂടും.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം വേണമെന്ന് സുപ്രിംകോടതി

National
  •  13 days ago
No Image

ധൈര്യമുണ്ടെങ്കിൽ ബോക്സിങ് റിങ്ങിലിറങ്ങിലേക്ക് വാ, പരസ്യം വെച്ചുള്ള കളി വേണ്ട; ഹർഭജന് നേരെ ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്

Cricket
  •  13 days ago
No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  13 days ago
No Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

Kerala
  •  13 days ago
No Image

24 വർഷത്തെ ലോക റെക്കോർഡ് തകർത്ത് സ്വിസ് വിസ്മയം; ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി ജൊഹാൻ മൻസമ്പി

Football
  •  13 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

മൈതാനത്ത് കയ്യാങ്കളി; ഖത്തറിനെ 6-0 ന് തകർത്ത് കാനഡ ചരിത്രമെഴുതിയതിന് പിന്നാലെ ലോകകപ്പിൽ വൻ സംഘർഷം

Football
  •  13 days ago
No Image

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കടുത്ത വിമർശനവുമായി ഹൈക്കോടതി

Kerala
  •  13 days ago
No Image

പ്ലസ് ടു കഴിഞ്ഞ് പഠനം അവസാനിപ്പിക്കൂ..ഇന്ത്യന്‍ ഡിഗ്രികള്‍ 'വേസ്റ്റ്'; രാജ്യത്തെ വിദ്യാഭ്യാസ രീതി ഇപ്പോഴും 'കാണാപാഠം പഠിച്ച് പരീക്ഷാ പേപ്പറിലേക്ക് ചര്‍ദ്ദിക്കുന്നത്'; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണം ഇങ്ങനെ

National
  •  13 days ago