HOME
DETAILS

പരാഗ്വെയില്‍ സമരക്കാര്‍ പാര്‍ലമെന്റിന് തീയിട്ടു

  
backup
April 01 2017 | 21:04 PM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%97%e0%b5%8d%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

അസന്‍ഷന്‍: പ്രസിഡന്റിന്റെ കാലാവധി നീട്ടിയതിനെതിരേ പരാഗ്വെയില്‍ ശക്തിപ്പെട്ട പ്രക്ഷോഭത്തിനിടെ സമരക്കാര്‍ പരാഗ്വെ പാര്‍ലമെന്റിന് തീയിട്ടു. സംഭവത്തില്‍ ഒരു പ്രക്ഷോഭകാരി വെന്തുമരിച്ചു.
പ്രസിഡന്റ് ഹൊരാസിയോ കാര്‍ട്ടസിന്റെ കാലാവധി നീട്ടാനായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രത്യേക ബില്‍ സെനറ്റ് പാസാക്കിയിരുന്നു. ഇതിനെതിരേ രാജ്യവ്യാപകമായി ശക്തിപ്പെട്ട പ്രക്ഷോഭമാണ് പാര്‍ലമെന്റ് ആക്രമണത്തില്‍ കലാശിച്ചത്. തലസ്ഥാനമായ അസന്‍ഷനിലുള്ള പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ ജനലുകള്‍ അടിച്ചുതകര്‍ത്ത ശേഷം അകത്തുകയറി തീയിടുകയായിരുന്നു. ബില്ലിനെ പിന്തുണച്ചവരുടെ ഓഫിസുകളാണ് സമരക്കാര്‍ തീയിട്ടുനശിപ്പിച്ചത്.
റബര്‍ ബുള്ളറ്റും ജലപീരങ്കിയും ഉപയോഗിച്ച് പൊലിസ് സമരക്കാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ മൂന്ന് പാര്‍ലമെന്റ് അംഗങ്ങളും ഒരു സെനറ്റ് അംഗവുമടക്കം 30ലേറെ പേര്‍ക്ക് പരുക്കേറ്റു.
പ്രതിപക്ഷ പ്രവര്‍ത്തകനായ റോഡ്രിഗോ ക്വിന്റാനാ(25) ആണ് സംഭവത്തില്‍ മരിച്ചത്. പൊലിസിന്റെ ബുള്ളറ്റ് വെടിവയ്പ്പിലാണ് റോഡ്രിഗോ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പരാഗ്വെയില്‍ ഏകാധിപത്യ ഭരണകൂടത്തിന് അന്ത്യംകുറിച്ച് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം 1992ല്‍ തയാറാക്കിയ ഭരണഘടന പ്രകാരം പ്രസിഡന്റിന് അഞ്ചുവര്‍ഷത്തെ കാലയളവില്‍ ഒറ്റത്തവണ മാത്രമേ പദവിയിലിരിക്കാന്‍ അര്‍ഹതയുള്ളൂ. എന്നാല്‍, കഴിഞ്ഞ ദിവസം 25 അംഗങ്ങള്‍ പങ്കെടുത്ത സ്വകാര്യയോഗത്തില്‍ പുതിയ ബില്‍ പാസാക്കുകയായിരുന്നു.
2018ലാണ് കാര്‍ട്ടസിന്റെ കാലാവധി അവസാനിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരാന്‍ ബില്‍ പ്രതിനിധിസഭയില്‍ കൂടി പാസാകണം.
സെനറ്റിന്റെ നടപടി രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
പ്രക്ഷോഭകാരികളോട് സമാധാനം കൈക്കൊള്ളണമെന്ന് പ്രസിഡന്റ് കാര്‍ട്ടസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ ആക്രമണ സംഭവങ്ങളെ കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago