HOME
DETAILS

കൊതുക് വളര്‍ത്തുകേന്ദ്രങ്ങളായി ഗെയില്‍ കുഴികള്‍

  
backup
June 08 2018 | 05:06 AM

%e0%b4%95%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-5


മുക്കം: ജില്ലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി എടുത്ത കുഴികള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി. ജില്ലയില്‍ നിപാ അടക്കമുള്ള ഗുരുതരമായ പകര്‍ച്ചവ്യാധികളുടെ സാന്നിധ്യം സ്ഥിരീകരിക്കുമ്പോഴാണ് സര്‍ക്കാര്‍ ചെലവില്‍ കൊതുകുകള്‍ വ്യാപകമായി വളരുന്നത്. ജില്ലയില്‍ 58.54 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ പദ്ധതി കടന്നുപോകുന്നത്. ജില്ലയില്‍ പലയിടത്തും ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും പ്രവൃത്തി പൂര്‍ത്തിയാക്കി മണ്ണിട്ടു മൂടിയിട്ടില്ല. ഈ കുഴികളിലാണ് കൊതുകുകള്‍ മുട്ടയിട്ട് വ്യാപകമായി പെരുകുന്നതും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതും.
കാലവര്‍ഷം ശക്തമാകുന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകളും മറ്റും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ഗെയില്‍ കുഴികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിരോധ അജന്‍ഡകളിലും ഗെയില്‍ കുഴികളെക്കുറിച്ച് മിണ്ടാട്ടമില്ല. മീറ്ററുകളോളം താഴ്ചയുള്ള കുഴികളില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് വെള്ളം ഒഴുക്കിക്കളയാനും സാധിക്കുന്നില്ല.
പദ്ധതി കടന്നുപോകുന്നത് കൂടുതലും വയല്‍ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടിയാണ്. അതിനാല്‍ വെള്ളമൊഴുക്കിക്കളയുക എന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഏറെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം സ്വന്തം ഭൂമി ഗെയില്‍ പദ്ധതിക്കായി വിട്ടുകൊടുത്ത ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ് ഗെയില്‍ അധികൃതര്‍. ജില്ലയില്‍ ഇപ്പോള്‍തന്നെ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചപ്പനികള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം, കുഴികള്‍ മൂടുകയല്ലാതെ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago