HOME
DETAILS

ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി

  
backup
April 05, 2017 | 5:22 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8


മനാമ: ബഹ്‌റൈനില്‍ മത്സ്യബന്ധനത്തിനിടെ ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഇവര്‍ തിങ്കളാഴ്ച ബഹ്‌റൈന്‍ തീരത്ത് തിരിച്ചെത്തിയെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാല്‍ സ്‌പോണ്‍സര്‍ക്ക് പിഴ അടക്കേണ്ടി വന്നു. തമിഴ്‌നാട് സ്വദേശികളായ സത്യസാഗര്‍ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാര്‍, ക്ലൗഡിന്‍ നസ്‌റിന്‍, ആന്റണി എഡ്വിന്‍, ജോര്‍ജ് കെവ, രവി രാമസ്വാമി, ജോര്‍ജ് സുധാകരന്‍, വിന്‍സന്റ് രായപ്പന്‍, പ്രശാന്ത് സവേരിയന്‍, ശ്രീനു ഉദയകുമാര്‍, രാജേഷ് കുമാര്‍ മാരിമുത്തു, ക്യാപ്റ്റന്‍മാരായ ആന്റണി ജേക്കബ്, വര്‍ഗീസ്, സെലറ്റ് രാജ എന്നിവരുള്‍പ്പെടെ 15 ഇന്ത്യക്കാരും ആറു ബംഗ്ലാദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം 2016 ഒക്ടോബറിലാണ് മത്സ്യബന്ധനത്തിനിടെ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികളുള്‍പ്പെടുന്ന സംഘത്തെ അതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയത്. തുടര്‍ന്ന് കിഷ് ദ്വീപില്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. മതിയായ ഭക്ഷണവും വെള്ളവും രോഗികളായവര്‍ക്ക് മരുന്നുമില്ലാതെ ദയനീയ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കഴിയുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. 2017 മാര്‍ച്ച് 14നാണ് ഇവരെ വിട്ടയക്കാന്‍ ഇറാന്‍ കോടതി ഉത്തരവിട്ടത്.  ഇറാനില്‍ തുടര്‍ച്ചയായി അവധി ദിനങ്ങളായതിനാല്‍ ബഹ്‌റൈനിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യ' സഖ്യത്തിന് വൻ പ്രഹരം; കോൺഗ്രസ് വഞ്ചിച്ചെന്ന് ഡിഎംകെ, നിർണായക യോഗം ബഹിഷ്കരിക്കും!

National
  •  a day ago
No Image

കണ്ടാൽ നിസ്സാരൻ, കടിയേറ്റാൽ പ്രശ്നം ഗുരുതരം- പ്രതിവിഷം ഇല്ലാത്ത 'ശ്രീലങ്കൻ കുനക്കാട്ടുവ'

Kerala
  •  a day ago
No Image

ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി ബാറ്റ് ചെയ്യാൻ ഇറങ്ങും മുമ്പ് വനിതാ താരം പുറത്ത്; ഒടുവിൽ മാപ്പപേക്ഷിച്ച് നേപ്പാൾ!

Cricket
  •  a day ago
No Image

എങ്ങനെ യുഎഇ ദേശീയ പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പ് വെക്കാം? | UAE National Pledge 2026

uae
  •  a day ago
No Image

ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും

National
  •  a day ago
No Image

റോണോയെ വെല്ലാൻ മറ്റാരുമില്ല; വിമർശകരുടെ വായടപ്പിച്ച് ലോക റെക്കോഡുമായി പറങ്കിപ്പടയുടെ കപ്പിത്താൻ ലോകകപ്പിന്!

Football
  •  a day ago
No Image

ഗ്ലോബൽ വില്ലേജും മിറക്കിൾ ഗാർഡനും വീണ്ടും എപ്പോൾ തുറക്കും? അടുത്ത സീസണിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഇവ

uae
  •  a day ago
No Image

ഇതിഹാസത്തെ മറികടക്കാൻ മെസി; 2026 ലോകകപ്പിൽ അർജന്റീനൻ നായകനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Football
  •  a day ago
No Image

ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

National
  •  a day ago