
അമ്മയുടെ നെഞ്ചില്‍ ചവിട്ടിയോ ജനകീയമന്ത്രിസഭയുടെ ജൂബിലി
നിസ്സഹായയായ ഒരമ്മയെ തല്ലിവീഴ്ത്തി തെരുവിലൂടെ വലിച്ചിഴച്ചാണു കേരളത്തിലെ ആദ്യ ജനകീയമന്ത്രിസഭയുടെ വജ്രജൂബിലി സംസ്ഥാനസര്‍ക്കാര്‍ കൊണ്ടാടിയിരിക്കുന്നത്. ജനകീയസമരങ്ങളില്‍ പൊലിസ് ഇടപെടരുതെന്ന വിപ്ലവകരമായ ഉത്തരവിലൂടെ കൂടിയാണ് 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. ആ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന്റെ വജ്രജൂബിലി ആഘോഷദിനത്തിലാണു മകന്റെ രക്തത്തിനു നീതിതേടി സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ സംസ്ഥാനപൊലിസ് മേധാവിയുടെ ആസ്ഥാനമന്ദിരത്തിനു മുന്നില്‍വച്ച് അതിക്രൂരമാംവിധം ക്രമസമാധാനപാലകരാല്‍ ആക്രമിക്കപ്പെട്ടത്. ഇതു തീര്‍ച്ചയായും രണ്ടു സര്‍ക്കാരുകളുടെ സമീപനങ്ങളുടെ ചൂണ്ടുപലക തന്നെയാണ്.
എത്രമാത്രം ഗതികെട്ടാണ് ആ അമ്മ പുത്രവിയോഗത്തിന്റെ തീരാദുഃഖവും പേറി അങ്ങു തിരുവനന്തപുരത്തെത്തിയിട്ടുണ്ടാവുക! ജിഷ്ണു കൊല്ലപ്പെട്ടിട്ടു മൂന്നുമാസമായിരിക്കുന്നു. സ്വാശ്രയവിദ്യാഭ്യാസ മാഫിയയാണ് വിഷ്ണുവിന്റെ കൊലയുടെ ഉത്തരവാദികളെന്ന് കേരളത്തിലെ ജനങ്ങളെല്ലാം വിശ്വസിക്കുന്നു. എന്നാല്‍, കേരളം മുഴുവന്‍ ജനകീയരോഷത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ഈ സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലിസും ഭരണനേതൃത്വവും കൊലയാളികളും നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ഒത്തുകളിക്കുകയാണ്.
ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുമെന്നു പ്രഖ്യാപിച്ചതിന്റെ തലേന്നാളാണ് കോളജ് ചെയര്മാന് കൃഷ്ണദാസിന്റെ അറസ്റ്റ് നാടകം അരങ്ങേറിയത്. അതു പൂര്‍ണമായും നാടകമാണെന്ന് ഉറച്ചബോധ്യമുള്ളതു കൊണ്ടുതന്നെയാണു ജിഷ്ണുവിന്റെ അമ്മയും അച്ഛനും കുടുംബാംഗങ്ങളും നേരത്തേ പ്രഖ്യാപിച്ച പ്രക്ഷോഭത്തില്‍ നിന്നു പിന്‍വാങ്ങാതിരുന്നത്. സര്‍ക്കാരും കൃഷ്ണദാസും ചേര്‍ന്നൊരുക്കിയ ആ കപടനാടകം കണ്ടു സമരം നിര്‍ത്തി പോകാതിരുന്നതില്‍ ആഭ്യന്തര ഭരണനേതൃത്വത്തിനുണ്ടായ കലി തന്നെയാണു ജിഷ്ണുവിന്റെ അമ്മയ്ക്കുമേല്‍ പോലീസിന്റെ കടന്നാക്രമണമായി അരങ്ങേറിയതെന്നു വ്യക്തം.
കേസിന്റെ തുടക്കം മുതല്‍ പൊലിസും സര്‍ക്കാരും ചേര്‍ന്നു നടത്തിയ ഒത്തുകളികളുടെ തുടര്‍ച്ചതന്നെയാണു സംസ്ഥാന പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന ക്രൂരമായ പൊലിസ് നടപടി. ജിഷ്ണു കൊല്ലപ്പെട്ട നിമിഷം മുതല്‍ നാളിന്നോളമുള്ള പൊലിസ് നടപടികളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരാള്‍ക്കും ഈ കള്ളക്കളികള്‍ക്കു നേരേ കണ്ണടയ്ക്കാനാവില്ല.
ജിഷ്ണു കൊല്ലപ്പെട്ട മുറി യഥാസമയം സീല്‍ചെയ്തു സൂക്ഷിക്കാതിരുന്ന പൊലിസ്, കൊലയാളികള്‍ ആ മുറി കഴുകി വൃത്തിയാക്കിയതിനുശേഷമാണ് അടച്ചുപൂട്ടിയത്. അതും കോളജ് അധികൃതര്‍ നല്കിയ പൂട്ടുപയോഗിച്ചാണെന്ന ആരോപണം നിലനില്ക്കുകയും ചെയ്യുന്നു. മരണകേസിന്റെ ഗൗരവത്തിനുസരിച്ചു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഗൗരവപൂര്‍വം നിര്‍വ്വഹിക്കുന്നതിലും വലിയ വീഴ്ചകളുണ്ടായതെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേസിലെ ഒന്നാംപ്രതി അസത്യരേഖകള്‍ ഹാജരാക്കി ജാമ്യം സംഘടിപ്പിച്ചപ്പോള്‍ ഒരെതിര്‍പ്പും ഉന്നയിക്കാതെ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ മൗനിയായതിനു നാടു സാക്ഷിയാണ്.
വേട്ടക്കാരും ഭരണക്കാരും തമ്മിലുള്ള അഭേദ്യമായ സൗഹൃദത്തിന്റെ കൃത്യമായ സാക്ഷ്യമായി നമുക്കു മുന്നില്‍ നില്ക്കുകയാണു ജിഷ്ണു കേസ്. മൂന്നുമാസക്കാലമായിട്ടും ഈ കേസില്‍ ഒരു പ്രതിയെപ്പോലും കേരള പൊലിസിന് അറസ്റ്റുചെയ്യാനായില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കാണു വിശ്വസിക്കാനാവുക. സമരം തുടങ്ങുന്നതിന്റെ തലേനാള്‍ കൃത്യമായും കൃഷ്ണദാസ് പൊലിസിനു മുന്നിലെത്തി അറസ്റ്റു നാടകമഭിനയിച്ച് ഇറങ്ങിപ്പോയത് പ്രതികളും ആഭ്യന്തരഭരണനേതൃത്വവും തമ്മിലുള്ള സജീവമായ ആശയവിനിമയത്തിന്റെ കൃത്യമായ തെളിവു തന്നെയാണ്.
ഭരണകൂടഭീകരതയെന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചവരും ഉപയോഗിക്കുന്നവരും കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് താനൊരു കമ്യൂണിസ്റ്റേയല്ലെന്നു തെളിയിച്ചുകഴിഞ്ഞു. ചരിത്രത്തിലെ മറ്റേതു ഫാഷിസ്റ്റ് ഭരണാധിയോടും കിടപിടിക്കുന്ന നടപടിക്രമങ്ങളുമായാണ് അദ്ദേഹത്തിന്റെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. പൊലിസിനെയും മറ്റു ഭരണകൂട ഉപകരങ്ങളെയും ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ അന്യായങ്ങളുടെ പട്ടിക നീണ്ടതാണ്.
മാവോയിസ്റ്റ് ദര്‍ശനത്തില്‍ വിശ്വസിച്ചുവെന്ന കുറ്റത്തിനു മൂന്നു സഖാക്കളെ വെടിവച്ചുകൊന്നതും ലോക്കപ്പ് മര്‍ദനവും കൊടുംക്രിമിനിലുകള്‍ക്കു ശിക്ഷയിളവു നല്‍കുന്നതുമടക്കം നിരവധി അന്യായങ്ങളുടെ ഒടുവിലത്തേതാണ് സ്വന്തം മകന്റെ മരണത്തില്‍ നീതികിട്ടണമെന്ന ഒരമ്മയുടെ യാചനയെ തല്ലിയൊതുക്കാനുള്ള ശ്രമവും. ഇതിലൊറ്റ സംഭവത്തിലും തെറ്റിനെ തെറ്റായി കാണാതെ ന്യായീകരണസിദ്ധാന്തം ചമച്ചു വിമര്‍ശകരെയെല്ലാം ഭീഷണിപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.
മഹിജയെ നിലത്തിട്ടു വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്ത പൊലിസ് നടപടിയെ മാവോയിസ്റ്റുകളെ കൊന്നപ്പോഴെന്നതുപോലെ ന്യായീകരിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. കേരളജനത ഒന്നടങ്കം ഈ മഹിജയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടിയെ അപലപിച്ച് സോഷ്യല്‍മീഡിയയിലടക്കം ശക്തമായി പ്രതികരിക്കുന്ന ഘട്ടത്തില്‍ 'പൊലിസ് നടത്തിയതു കൃത്യനിര്‍വണത്തിന്റെ ഭാഗമാണെന്നും മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന പ്രശ്നമേയില്ലെന്നും തറപ്പിച്ചുപറഞ്ഞുകൊണ്ടു മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടതെന്നോര്‍ക്കണം.
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും മനുഷ്യസ്നേഹികളും ഈ അമ്മയെ വീട്ടിലെത്തി ആശ്വസിപ്പിച്ചപ്പോഴും അതിനു സന്നദ്ധനാകാത്ത മാനസികാവസ്ഥയുള്ളയാളാണു നമ്മുടെ മുഖ്യമന്ത്രി. ഒരു കമ്യൂണിസ്റ്റുകാരന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ. സഹാനൂഭിതിയും മാതൃസ്നേഹവും എന്തിനു മനുഷ്യത്വം പോലും നഷ്ടടമായിക്കൊണ്ടിരിക്കുന്ന മാഫിയാ സംഘത്തിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നില്ല. എന്നെപ്പോലെ എറെക്കാലം ആ പാര്‍ട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിച്ച മഹിജയെന്ന സഹസഖാവിനും ഇതില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്രയ്ക്കു ഹിംസാത്മകതയോടെയും ദയാരാഹിത്യത്തോടെയുമാണു നമ്മുടെ മുഖ്യമന്ത്രിയുടെ അദ്ദേഹത്തിന്റെ പിണിയാളുകളും അവരോടു ചെയ്തുകൊണ്ടിരിക്കുന്ന അനീതി.
തീര്‍ച്ചയായും ഈ അവിശുദ്ധമായ ഭരണമാഫിയാ സഖ്യത്തിനെതിരേ രംഗത്തുവരാന്‍ ജനാധിപത്യ കേരളത്തിനാകെ ബാധ്യതയുണ്ട്. മകന്റെ രക്തത്തിനു നീതി തേടിയൊരമ്മ അടിവയറ്റില്‍ പൊലിസിന്റെ തൊഴിയേറ്റു തെരുവില്‍ വീഴുമ്പോള്‍, നിരത്തില്‍ വലിച്ചിഴക്കപ്പെടുമ്പോള്‍ മനഃസാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യര്‍ക്കാര്‍ക്കും നിശ്ശബ്ദമാകാനാവില്ല. ഉജ്വലമായ ജനകീയപ്രക്ഷോഭത്തിലൂടെ ഈ പൊലിസ് കാടത്തത്തിനു കണക്കു പറയിച്ചേ മതിയാകൂ. മഹിജയുടെ സമരം നമ്മുടെ മക്കള്‍ക്കുവേണ്ടി കൂടിയുള്ളതാണെന്ന് ഓര്‍ക്കുക., ജിഷ്ണു നമ്മുടെ മകനാണെന്നു മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്
International
• 2 months ago
മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ
Football
• 2 months ago
ബഹ്റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍
bahrain
• 2 months ago
51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു
Cricket
• 2 months ago
ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം
uae
• 2 months ago
ബെംഗളൂരു രാമേശ്വരം കഫേയിൽ പൊങ്കലിൽ പുഴു: ജീവനക്കാർ മറച്ചുവെച്ചെന്ന് ആരോപണം; പ്രതികരിച്ച് ഉടമകൾ
National
• 2 months ago2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല
National
• 2 months ago.png?w=200&q=75)
ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ പിന്മാറി
National
• 2 months ago
ഇസ്റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര് കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്
International
• 2 months ago
തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ
Kerala
• 2 months ago
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം
Kerala
• 2 months ago
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന് ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം
uae
• 2 months ago
രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി
Kerala
• 2 months ago
ക്ഷേത്ര പരിസരത്ത് ഇസ്ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി
National
• 2 months ago
'മെഡിക്കല്‍ എത്തിക്സിന്റേയും അന്താരാഷ്യരാഷ്ട്ര നിയമങ്ങളുടേയും ഗുഗുതര ലംഘനം' ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഇസ്റാഈല്‍ മെഡിക്കല്‍ അസോസിയേഷനും
International
• 2 months ago
യുഎഇ ബാങ്കുകൾ ഒടിപി നിർത്തലാക്കുന്നു: നാളെ മുതൽ ഇമെയിൽ, എസ്എംഎസ് വഴി ഒടിപി അയക്കുന്നത് ഘട്ടംഘട്ടമായി ഒഴിവാക്കും
uae
• 2 months ago
കേരളത്തിലെ ദേശീയപാത നിർമാണത്തകരാറുകൾ: ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് നിതിൻ ഗഡ്കരി
National
• 2 months ago
സംസ്ഥാനത്ത് കനത്ത മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത
Kerala
• 2 months ago
കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍
Kuwait
• 2 months ago
വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്
Kerala
• 2 months ago
യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍
Business
• 2 months ago