പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് സെവാഗിനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ സെവാഗിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളെ വിമർശനനാത്മകമായി വിലയിരുത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌കോട്ട്. സെവാഗ് ഇംഗ്ലണ്ട് പിച്ചുകളിൽ റൺസ് നേടുന്നതിൽ ദരിദ്രൻ ആയിരുന്നെന്നാണ് ജെഫ്രി ബോയ്‌കോട്ട് പറഞ്ഞത്.
ചില പിച്ചുകളിൽ സെവാഗ് അസാധാരണ പ്രതിഭയുള്ള താരമാണ്. ചിലപ്പോൾ അദ്ദേഹം അതിശയിപ്പിക്കുകയും ചെയ്യും. എന്നാൽ അത് ചില പിച്ചുകളിൽ മാത്രമാണ്. ഇംഗ്ലണ്ടിൽ അദ്ദേഹം ദരിദ്രനായിരുന്നു'' ജെഫ്രി ബോയ്‌കോട്ട് ക്രിക്ബ്ലോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ 104 മത്സരങ്ങളിൽ നിന്നും 8586 റൺസാണ് സെവാഗ് നേടിയിട്ടുള്ളത്. ഇതിൽ 23 സെഞ്ച്വറികളും 32 അർദ്ധ സെഞ്ച്വറികളും താരം സ്വന്തമാക്കി. ടെസ്റ്റിൽ രണ്ട് തവണ ട്രിപ്പിൾ സെഞ്ച്വറി നേടാനും സെവാഗിന് സാധിച്ചു. ഇംഗ്ലണ്ടിൽ ആറ് മത്സരങ്ങളിൽ നിന്നും ഓരോ വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമാണ് സെവാഗ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിൽ സെവാഗിന്റെ ശരാശരി 27.80 ആണ്.
അതേസമയം ഇംഗ്ലണ്ടിനേക്കാൾ കുറഞ്ഞ ആവറേജ് ആണ് സൗത്ത് ആഫ്രിക്കയിലും ന്യൂസിലാൻഡിലും സെവാഗിനുള്ളത്. ന്യൂസിലാൻഡിൽ 20, സൗത്ത് ആഫ്രിക്കയിൽ 25 എന്നിങ്ങനെയാണ് സെവാഗ് നേടിയ ശരാശരി. ഓസ്‌ട്രേലിയയിൽ സെവാഗിന്റെ ശരാശരി മികച്ചതായിരുന്നു. 48.86 എന്ന മികച്ച ആവറേജിലാണ് താരം ബാറ്റ് വീശിയത്. രണ്ട് വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും താരം ഓസ്‌ട്രേലിയയിൽ നേടിയിട്ടുണ്ട്.
Virender Sehwag is one of the best openers in Indian cricket. His attacking style of play in Test cricket also makes him different. Now, former England player Geoffrey Boycott has critically assessed Sehwag's performances in Test cricket. Geoffrey Boycott said that Sehwag was poor at scoring runs on English pitches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."