HOME
DETAILS

കൊറിയകള്‍ക്കിടയില്‍ കുടുംബ പുനഃസംഗമത്തിന് ധാരണ

  
backup
June 22, 2018 | 6:36 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

പോങ്യാങ്: കൊറിയന്‍ യുദ്ധം വേര്‍പെടുത്തിയ കുടുംബങ്ങള്‍ക്ക് പുനഃസംഗമത്തിന് ധാരണ. ഓഗസ്റ്റ് മാസത്തിലാണ് പുനഃസംഗമം. ഉത്തരകൊറിയയിലെ മൗണ്ട് കുംഗാങ് റിസോര്‍ട്ടില്‍ ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരമാണ് സംഗമത്തിന് ധാരണയിലെത്തിയത്. 

ഏപ്രിലില്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ ധാരണാ പ്രകാരമാണിത്. ഓഗസ്റ്റ് 20-26 തീയതികള്‍ക്കിടെ പുനഃസംഗമം നടക്കുമെന്നും ഇരുരാജ്യങ്ങളില്‍ നിന്നും നൂറ് പേരെ വീതം തെരഞ്ഞെടുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗര്‍ഭാഗ്യം നിമിത്തം കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ കുടുംബങ്ങളില്‍ വേര്‍പിരിക്കപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ ശക്തമായ രീതിയില്‍ പരസ്പര ധാരണയും സഹകരണവുമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി പാര്‍ക് യോങ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ ഉത്ക്കണ്ഠ ഇല്ലാതാക്കാന്‍ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് ദക്ഷിണകൊറിയന്‍ റെഡ്‌ക്രോസ് തലവന്‍ പാര്‍ക്ക് ക്യാഗ് സിയോ പറഞ്ഞു. 1950-1953 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരു കൊറിയകള്‍ക്കുമിടയില്‍ വേര്‍പിരിക്കപ്പെട്ടത്. ഇതില്‍ പലരും മരണമടഞ്ഞു. നേരത്തെ 2015 ഒക്ടോബറില്‍ കൊറിയകള്‍ക്കിടയിലെ കുടുംബങ്ങളില്‍ സംഗമം നടന്നിരുന്നു. ഇരു കൊറിയകളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 57,000 കുടുംബങ്ങള്‍ നിലവില്‍ റെഡ്‌ക്രോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം തങ്ങളുടെ പൗരന്മാര്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങളും വിലക്കിയിരുന്നു. 2000 മുതല്‍ തുടങ്ങിയതും വ്യത്യസ്ത സമയങ്ങളില്‍ 20 തവണകളായുള്ളതുമായ താല്‍ക്കാലിക പുനസ്സംഗമത്തില്‍ 20,000 കൊറിയക്കാര്‍ പങ്കെടുത്തിരുന്നു. പുനഃസംഗമത്തിന് ദക്ഷിണകൊറിയ ജനങ്ങളെ തെരഞ്ഞെടുക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ലോട്ടറിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഉത്തരകൊറിയ പുനഃസംഗമത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  5 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  5 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  5 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  5 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  5 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  5 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  5 days ago