HOME
DETAILS

കൊറിയകള്‍ക്കിടയില്‍ കുടുംബ പുനഃസംഗമത്തിന് ധാരണ

  
backup
June 22, 2018 | 6:36 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

പോങ്യാങ്: കൊറിയന്‍ യുദ്ധം വേര്‍പെടുത്തിയ കുടുംബങ്ങള്‍ക്ക് പുനഃസംഗമത്തിന് ധാരണ. ഓഗസ്റ്റ് മാസത്തിലാണ് പുനഃസംഗമം. ഉത്തരകൊറിയയിലെ മൗണ്ട് കുംഗാങ് റിസോര്‍ട്ടില്‍ ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരമാണ് സംഗമത്തിന് ധാരണയിലെത്തിയത്. 

ഏപ്രിലില്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ ധാരണാ പ്രകാരമാണിത്. ഓഗസ്റ്റ് 20-26 തീയതികള്‍ക്കിടെ പുനഃസംഗമം നടക്കുമെന്നും ഇരുരാജ്യങ്ങളില്‍ നിന്നും നൂറ് പേരെ വീതം തെരഞ്ഞെടുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗര്‍ഭാഗ്യം നിമിത്തം കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ കുടുംബങ്ങളില്‍ വേര്‍പിരിക്കപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ ശക്തമായ രീതിയില്‍ പരസ്പര ധാരണയും സഹകരണവുമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി പാര്‍ക് യോങ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ ഉത്ക്കണ്ഠ ഇല്ലാതാക്കാന്‍ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് ദക്ഷിണകൊറിയന്‍ റെഡ്‌ക്രോസ് തലവന്‍ പാര്‍ക്ക് ക്യാഗ് സിയോ പറഞ്ഞു. 1950-1953 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരു കൊറിയകള്‍ക്കുമിടയില്‍ വേര്‍പിരിക്കപ്പെട്ടത്. ഇതില്‍ പലരും മരണമടഞ്ഞു. നേരത്തെ 2015 ഒക്ടോബറില്‍ കൊറിയകള്‍ക്കിടയിലെ കുടുംബങ്ങളില്‍ സംഗമം നടന്നിരുന്നു. ഇരു കൊറിയകളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 57,000 കുടുംബങ്ങള്‍ നിലവില്‍ റെഡ്‌ക്രോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം തങ്ങളുടെ പൗരന്മാര്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങളും വിലക്കിയിരുന്നു. 2000 മുതല്‍ തുടങ്ങിയതും വ്യത്യസ്ത സമയങ്ങളില്‍ 20 തവണകളായുള്ളതുമായ താല്‍ക്കാലിക പുനസ്സംഗമത്തില്‍ 20,000 കൊറിയക്കാര്‍ പങ്കെടുത്തിരുന്നു. പുനഃസംഗമത്തിന് ദക്ഷിണകൊറിയ ജനങ്ങളെ തെരഞ്ഞെടുക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ലോട്ടറിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഉത്തരകൊറിയ പുനഃസംഗമത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  4 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  4 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  4 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  4 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  4 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  4 days ago