HOME
DETAILS

കൊറിയകള്‍ക്കിടയില്‍ കുടുംബ പുനഃസംഗമത്തിന് ധാരണ

  
backup
June 22, 2018 | 6:36 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

പോങ്യാങ്: കൊറിയന്‍ യുദ്ധം വേര്‍പെടുത്തിയ കുടുംബങ്ങള്‍ക്ക് പുനഃസംഗമത്തിന് ധാരണ. ഓഗസ്റ്റ് മാസത്തിലാണ് പുനഃസംഗമം. ഉത്തരകൊറിയയിലെ മൗണ്ട് കുംഗാങ് റിസോര്‍ട്ടില്‍ ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരമാണ് സംഗമത്തിന് ധാരണയിലെത്തിയത്. 

ഏപ്രിലില്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ ധാരണാ പ്രകാരമാണിത്. ഓഗസ്റ്റ് 20-26 തീയതികള്‍ക്കിടെ പുനഃസംഗമം നടക്കുമെന്നും ഇരുരാജ്യങ്ങളില്‍ നിന്നും നൂറ് പേരെ വീതം തെരഞ്ഞെടുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗര്‍ഭാഗ്യം നിമിത്തം കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ കുടുംബങ്ങളില്‍ വേര്‍പിരിക്കപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ ശക്തമായ രീതിയില്‍ പരസ്പര ധാരണയും സഹകരണവുമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി പാര്‍ക് യോങ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ ഉത്ക്കണ്ഠ ഇല്ലാതാക്കാന്‍ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് ദക്ഷിണകൊറിയന്‍ റെഡ്‌ക്രോസ് തലവന്‍ പാര്‍ക്ക് ക്യാഗ് സിയോ പറഞ്ഞു. 1950-1953 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരു കൊറിയകള്‍ക്കുമിടയില്‍ വേര്‍പിരിക്കപ്പെട്ടത്. ഇതില്‍ പലരും മരണമടഞ്ഞു. നേരത്തെ 2015 ഒക്ടോബറില്‍ കൊറിയകള്‍ക്കിടയിലെ കുടുംബങ്ങളില്‍ സംഗമം നടന്നിരുന്നു. ഇരു കൊറിയകളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 57,000 കുടുംബങ്ങള്‍ നിലവില്‍ റെഡ്‌ക്രോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം തങ്ങളുടെ പൗരന്മാര്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങളും വിലക്കിയിരുന്നു. 2000 മുതല്‍ തുടങ്ങിയതും വ്യത്യസ്ത സമയങ്ങളില്‍ 20 തവണകളായുള്ളതുമായ താല്‍ക്കാലിക പുനസ്സംഗമത്തില്‍ 20,000 കൊറിയക്കാര്‍ പങ്കെടുത്തിരുന്നു. പുനഃസംഗമത്തിന് ദക്ഷിണകൊറിയ ജനങ്ങളെ തെരഞ്ഞെടുക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ലോട്ടറിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഉത്തരകൊറിയ പുനഃസംഗമത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  2 days ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  2 days ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  2 days ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  2 days ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  2 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  2 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  2 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  2 days ago