HOME
DETAILS

കൊറിയകള്‍ക്കിടയില്‍ കുടുംബ പുനഃസംഗമത്തിന് ധാരണ

  
backup
June 22, 2018 | 6:36 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

പോങ്യാങ്: കൊറിയന്‍ യുദ്ധം വേര്‍പെടുത്തിയ കുടുംബങ്ങള്‍ക്ക് പുനഃസംഗമത്തിന് ധാരണ. ഓഗസ്റ്റ് മാസത്തിലാണ് പുനഃസംഗമം. ഉത്തരകൊറിയയിലെ മൗണ്ട് കുംഗാങ് റിസോര്‍ട്ടില്‍ ഇരു കൊറിയകള്‍ക്കുമിടയിലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരമാണ് സംഗമത്തിന് ധാരണയിലെത്തിയത്. 

ഏപ്രിലില്‍ നടന്ന കൊറിയന്‍ ഉച്ചകോടിയുടെ ധാരണാ പ്രകാരമാണിത്. ഓഗസ്റ്റ് 20-26 തീയതികള്‍ക്കിടെ പുനഃസംഗമം നടക്കുമെന്നും ഇരുരാജ്യങ്ങളില്‍ നിന്നും നൂറ് പേരെ വീതം തെരഞ്ഞെടുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഉത്തര-ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗര്‍ഭാഗ്യം നിമിത്തം കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ കുടുംബങ്ങളില്‍ വേര്‍പിരിക്കപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ ശക്തമായ രീതിയില്‍ പരസ്പര ധാരണയും സഹകരണവുമുണ്ടാവുമെന്ന് ഉത്തരകൊറിയന്‍ പ്രതിനിധി പാര്‍ക് യോങ് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ ഉത്ക്കണ്ഠ ഇല്ലാതാക്കാന്‍ ചര്‍ച്ചകളിലൂടെ സാധിക്കുമെന്ന് ദക്ഷിണകൊറിയന്‍ റെഡ്‌ക്രോസ് തലവന്‍ പാര്‍ക്ക് ക്യാഗ് സിയോ പറഞ്ഞു. 1950-1953 ലെ യുദ്ധത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരു കൊറിയകള്‍ക്കുമിടയില്‍ വേര്‍പിരിക്കപ്പെട്ടത്. ഇതില്‍ പലരും മരണമടഞ്ഞു. നേരത്തെ 2015 ഒക്ടോബറില്‍ കൊറിയകള്‍ക്കിടയിലെ കുടുംബങ്ങളില്‍ സംഗമം നടന്നിരുന്നു. ഇരു കൊറിയകളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട 57,000 കുടുംബങ്ങള്‍ നിലവില്‍ റെഡ്‌ക്രോസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം തങ്ങളുടെ പൗരന്മാര്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങളും വിലക്കിയിരുന്നു. 2000 മുതല്‍ തുടങ്ങിയതും വ്യത്യസ്ത സമയങ്ങളില്‍ 20 തവണകളായുള്ളതുമായ താല്‍ക്കാലിക പുനസ്സംഗമത്തില്‍ 20,000 കൊറിയക്കാര്‍ പങ്കെടുത്തിരുന്നു. പുനഃസംഗമത്തിന് ദക്ഷിണകൊറിയ ജനങ്ങളെ തെരഞ്ഞെടുക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ലോട്ടറിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഉത്തരകൊറിയ പുനഃസംഗമത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം തട്ടി; ഗ്രേഡ് എസ്.ഐ പിടിയില്‍ 

Kerala
  •  a day ago
No Image

കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും പേടിച്ചിട്ട്; ആരോപണവുമായി കെ. സുരേന്ദ്രന്‍ 

Kerala
  •  a day ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഗൃഹനാഥന് പരിക്ക്; വീട്ടിലുണ്ടായിരുന്ന കോഴികള്‍ ചത്തു 

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് മുന്നില്‍ മുസ്‌ലിം ഉടമസ്ഥതര്‍ കട തുറന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് 

National
  •  a day ago
No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  a day ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  a day ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച 

National
  •  a day ago