
കോണ്‍ഗ്രസും സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്നത് 11 മണ്ഡലങ്ങളില്‍
തിരുവനന്തപുരം: കോണ്‍ഗ്രസും സി.പി.എമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് 11 ലോക്‌സഭാ മണ്ഡലങ്ങളില്‍. ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും ഏറ്റുമുട്ടുന്നത്.
ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന്റെയും ആറെണ്ണം സി.പി.എമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വടകര എന്നിവ യു.ഡി.എഫിന്റെയും ആറ്റിങ്ങല്‍, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ എല്‍.ഡി.എഫിന്റെയും കൈവശമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന വടകരയില്‍ കോണ്‍ഗ്രസിനായി ഇറങ്ങുന്നത് മുന്‍ കെ.പി.സി.സി അധ്യക്ഷനും എം.എല്‍.എയുമായ മുരളീധരനാണ്. എറണാകുളത്തും ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. കരുത്തരായ പി. രാജീവും ഹൈബി ഈഡനും വന്നതോടെ മത്സരം കടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം വിജയം ആവര്‍ത്തിക്കുന്ന മണ്ഡലങ്ങളാണ് ആറ്റിങ്ങലും ആലത്തൂരും പാലക്കാടും. എന്നാല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ മന്ത്രിയും കോന്നി എം.എല്‍.എയുമായ അടൂര്‍ പ്രകാശാണ് ആറ്റിങ്ങലില്‍ സമ്പത്തിന്റെ എതിരാളി. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ വരവോടെ പി.കെ ബിജുവിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഉറപ്പായി. പാലക്കാട്ട് എം.ബി രാജേഷും വിി.കെ ശ്രീകണ്ഠനും തമ്മിലുള്ള മത്സരവും ശ്രദ്ധേയമാണ്.
കാസര്‍കോട്ട് കോണ്‍ഗ്രസ് രാജ്‌മോഹന്‍ ഉണ്ണിത്താനെയാണ് മണ്ഡലം തിരിച്ചു പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ഉണ്ണിത്താനും ഡി.സി.സി നേതൃത്വവും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും കെ.പി.സി.സി നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. കണ്ണൂര്‍ പി.കെ ശ്രീമതിയില്‍നിന്ന് കെ. സുധാകരന്‍ തിരിച്ചുപിടിക്കും എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ഈ രണ്ട് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പത്തു മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചുമതല.
ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ കെ.സി വേണുഗോപാലിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങിയപ്പോള്‍ തിരിച്ചു പിടിക്കാന്‍ സി.പി.എം ഇറക്കിയിരിക്കുന്നത് എ.എം ആരിഫിനെയാണ്. ഈ തെരഞ്ഞെടുപ്പില്‍ രാജ്യം തന്നെ കേരളത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ എങ്ങനെയും ഇക്കുറി വിജയിക്കുക എന്നത് സി.പി.എമ്മിന്റെ ആവശ്യമാണ്. മണ്ഡലം നിലനിര്‍ത്തി മറുപടി കൊടുക്കേണ്ടത് യു.ഡി.എഫിന്റെയും അഭിമാനപ്രശ്‌നമാണ്. സി.പി.എം ഇവിടെ ഇറക്കിയിരിക്കുന്നത് വീണാ ജോര്‍ജ് എം.എല്‍.എയെയാണ്. കോണ്‍ഗ്രസാകട്ടെ സിറ്റിങ് എം.പി ആന്റോ ആന്റണിയെയും.
ചാലക്കുടിയില്‍ ഇന്നസെന്റില്‍നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് കണ്‍വീനറെ തന്നെ ഇറക്കിയിരിക്കുകയാണ്. ബെന്നി ബെഹനാന്‍ വിജയം ഉറപ്പിച്ചു എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കത്തുന്ന വെയിലിലും ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ഓടിനടക്കുകയാണ്, മണ്ഡലങ്ങള്‍ നിലനിര്‍ത്താനും തിരിച്ചു പിടിയ്ക്കാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 5 minutes ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 22 minutes ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• an hour ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• an hour ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• an hour ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 hours ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 hours ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 3 hours ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 hours ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 5 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 5 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 5 hours ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 6 hours ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 7 hours ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 7 hours ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 7 hours ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 5 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 5 hours ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 6 hours ago