HOME
DETAILS

മാലിന്യപ്രശ്‌നം; റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

  
backup
June 29, 2018 | 6:54 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%8d

 


വടകര: എന്‍.സി കനാലിലേക്കു മാലിന്യം തുറന്നുവിട്ട റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമായിരുന്നു പരിശോധന. മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറും ആര്‍.ഡി.ഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.
ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിദഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 18ന് കലക്ടറുടെ ചേംബറില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. കാലവര്‍ഷം കനത്തതാണ് പരിശോധന നടക്കാത്തതിന് കാരണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധന നടത്തി. മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നുനോക്കി. അതേസമയം മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് കഴിഞ്ഞില്ല.
സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിഫിക് ടെക്‌നിക്കല്‍ വിഭാഗം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, റവന്യു, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം.
റാണി സ്ഥാപനങ്ങളുടെ മാലിന്യ വിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തിയതായും എത്രയും വേഗം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്നലെ രാവിലെ 11.30ന് തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നു വരെ തുടര്‍ന്നു. സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, മോഹന്‍ബാബു, പി.വി അനില്‍കുമാര്‍, സി.കെ ദിനേശന്‍, സി. വിജയന്‍, രാജന്‍ ഒ.ടി.കെ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  14 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  14 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  14 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  14 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  14 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  14 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  14 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  14 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  14 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  14 days ago