HOME
DETAILS

ജപ്തി ഭൂമി ലേലത്തിനെടുത്ത് വഴിയാധാരമായി

  
backup
July 04 2018 | 07:07 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b2%e0%b5%87%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d


ഭൂമി സ്വന്തമാക്കാനാകാതെ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പാതാര്‍ സ്വദേശി നാരങ്ങാതൊടിക ഹംസക്കുട്ടി
നിലമ്പൂര്‍: ബാങ്ക് ജപ്തി ചെയ്ത സ്ഥലം ലേലത്തിലെടുത്ത് വഴിയാധാരമായി നീതിക്കായി പോരാടുകയാണ് പാതാര്‍ സ്വദേശിയായ നാരങ്ങാതൊടിക ഹംസക്കുട്ടി. മുഴുവന്‍ പണവും കൊടുത്ത് ലേലം ചെയ്‌തെടുത്ത പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനാകാതെ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഇദ്ദേഹം.
2012 ലാണ് ഞെട്ടിക്കുളം ഗ്രാമീണ ബാങ്ക് സ്വകാര്യവ്യക്തിയില്‍നിന്ന് ജപ്തി ചെയ്ത പത്ത് സെന്റ് ഭൂമി, കുറുമ്പലങ്ങോട് വില്ലേജില്‍നിന്ന് 2.75 ലക്ഷം രൂപക്ക് ലേലം ചെയ്ത് വാങ്ങിയത്. ലേല ദിവസം 41250 രൂപയും പിന്നീട് തഹസില്‍ദാര്‍ മുന്‍പാകെ ബാക്കി തുകയും നല്‍കി. എന്നാല്‍ എട്ട് വര്‍ഷമായിട്ടും ഭൂമി ഹംസയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടില്ല. ഇതുമൂലം ഈ സ്ഥലത്ത് പ്രവേശിക്കാനും ഇവിടെ വീട് വച്ച് താമസിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂമി ജപ്തി ചെയ്ത നടപടിക്കെതിരെ ഭൂ ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതാണ് ഹംസക്കുട്ടിക്ക് തിരിച്ചടിയായത്.
ഭൂമി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയോ അല്ലെങ്കില്‍ താന്‍ നല്‍കിയ പണം തിരിച്ചു നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസ് മുതല്‍ കലക്ടറുടെ ഓഫിസ് വരെ ഹംസക്കുട്ടി കയറിയിറങ്ങി നടക്കുകയാണ്. വകുപ്പ് മന്ത്രിയേയും സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിദ്യാര്‍ഥികളായ മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന ഹംസക്കുട്ടിയുടെ നിര്‍ധന കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ലേലം ചെയ്‌തെടുത്ത ഭൂമി തന്റെ പേരില്‍ എന്ന് രജിസ്റ്റര്‍ ചെയ്ത് നല്‍കാനാവുമെന്നുള്ള ഉറപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്നുമില്ല. കുടുംബവകയുള്ള സ്വത്ത് വിറ്റുകിട്ടിയ പണമാണ് ലേലത്തില്‍ നല്‍കിയത്.
ഭൂമി തനിക്ക് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഹംസക്കുട്ടി സിവില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
അതേ സസമയം വിഷയം കോടതിയിലായതിനാല്‍ വിധി വരുന്നതുവരെ മറ്റൊന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നാണ് അധികൃതരുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago