HOME
DETAILS

ശിരോവസ്ത്രം വിലക്കുന്നത് വിവേചനമാകുമെന്ന് ഇ.യു കോടതി

  
backup
July 14 2016 | 05:07 AM

%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

 

ലക്‌സംബര്‍ഗ് സിറ്റി: ശിരോവസ്ത്രം ധരിച്ചതിന് ജോലിയില്‍ നിന്ന് മുസ്‌ലിം യുവതിയെ പിരിച്ചുവിട്ട സംഭവത്തില്‍ യുവതിക്ക് അനുകൂലമായി യൂറോപ്യന്‍ കോടതിയുടെ പരാമര്‍ശം. കേസിലെ അന്തിമവിധി പിന്നീട് പ്രസ്താവിക്കും. മതപരമായ വിശ്വാസത്തിന്റെ പേരില്‍ ശിരോവസ്ത്രം ധരിക്കുന്നവരെ വിലക്കുന്നത് വിവേചനമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉന്നത കോടതി പറഞ്ഞു. 2009ല്‍ ഫ്രഞ്ച് ഐ.ടി കമ്പനിയിലെ ഡിസൈനിങ് എന്‍ജിനീയറായ അസ്മ ബൊഗനോയ് എന്ന യുവതിയെയാണ് കമ്പനി പിരിച്ചുവിട്ടത്. ബിസിനസ് യോഗത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത യുവതിയോട് കമ്പനി ആവര്‍ത്തിക്കരുതെന്ന് പറയുകയും ശിരോവസ്ത്രം ഒഴിവാക്കാനാകില്ലെന്ന് യുവതി കമ്പനിയെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്. യുവതിയെ പിരിച്ചുവിട്ട നടപടി വിവേചനപരമാണെന്നു കോടതി പറഞ്ഞതായി യൂറോപ്യന്‍ യൂനിയന്‍ കോടതിയിലെ അഡ്വക്കേറ്റ് ജനറല്‍ എലീനര്‍ ഷാര്‍പ്‌സറ്റണ്‍ പറഞ്ഞു.
രണ്ടു മാസംമുന്‍പ് രാഷ്ട്രീയവും മതപരവുമായ ചിഹ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ഒരു സ്ഥാപനത്തില്‍ നിരോധിക്കുകയാണെങ്കില്‍ ഹിജാബും(ശിരോവസ്ത്രം) അക്കൂട്ടത്തില്‍ പെടുത്തുന്നതിന് തെറ്റില്ലെന്ന് ഇ.യു കോടതി വിധിച്ചിരുന്നു. ഇതോടെ ഒരേവിഷയത്തില്‍ രണ്ടു വിധിവന്നതോടെ ഉന്നത കോടതി എന്തു തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് യൂറോപ്പ്.
ഈ രണ്ടു കേസുകളും സംയുക്ത വിധിയിലൂടെ വിശദീകരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ തൊഴില്‍ സ്ഥലങ്ങളില്‍ ഹിജാബ് നിരോധനം ഫ്രാന്‍സില്‍ ഔദ്യോഗികമായി വന്നിട്ടുണ്ടെങ്കിലും മറ്റു യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഭാഗികമായാണ് നിരോധിച്ചത്. 2010ല്‍ ഫ്രാന്‍സ് മുഖാവരണം നിരോധിച്ചിരുന്നു. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്റിന്റെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുഖാവരണ നിരോധനം നിലവിലുണ്ട്.
അതിനിടെ തൊഴിലിടങ്ങളില്‍ ഹിജാബ് വിലക്കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ടെന്ന് കഴിഞ്ഞദിവസം ഓസ്ട്രിയയിലെ ഉന്നത കോടതി വിധിച്ചിരുന്നു. ഹിജാബ് തടയുന്നതു വിവേചനത്തിന്റെ ഭാഗമല്ലെന്നായിരുന്നു ഓസ്ട്രിയന്‍ സുപ്രിം കോടതിയുടെ വിധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago