HOME
DETAILS

പാലാ-തൊടുപുഴ റോഡില്‍ അപകടം പെരുകുന്നു

  
backup
April 22, 2017 | 8:19 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95


പാലാ: പാലാ-തൊടുപുഴ റോഡില്‍ അപകടം പെരുകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ റോഡ് അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയതോടെയാണ് അപകടങ്ങള്‍ പെരുകുന്നത്. ഹൈവേയില്‍ വെള്ളിയാഴ്ച മൂന്നിടങ്ങളിലായി മൂന്ന് അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.
    മുണ്ടാങ്കല്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. പ്രവിത്താനം ഭാഗത്തുനിന്നും പാലായിലേക്ക് വരുകയായിരുന്ന ഇന്നോവ കാറും സാന്ററോ കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പയസ്മൗണ്ട് കോന്നിപ്പടിയില്‍ മണ്ണൂര്‍ സെബാസ്റ്റ്യന്‍ ജോസഫ് (അപ്പച്ചന്‍-55) ആണ് മരിച്ചത്. ഭാര്യ വത്സമ്മ (50), മകന്‍ അലന്‍(25) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവര്‍ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സെബാസ്റ്റ്യന്‍ കോട്ടയത്ത് ചെക്കപ്പിന് പോകുംവഴിയാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോവുകയായിരുന്ന ഇന്നോവ ക്രാഷ്ബാരിയറില്‍ ഇടിച്ച് നിയന്ത്രണംവിട്ട് പിന്നാലെയെത്തിയ സാന്ററോ കാറിലിടിക്കുകയായിരുന്നു.
    21ന് വൈകിട്ട് 3.30 ഓടെ പ്രവിത്താനത്തിന് സമീപമാണ് രണ്ടാമത്തെ അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നും വരുകയായിരുന്ന മിനിലോറി പാലാ ഭാഗത്തു നിന്നും വരുകയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങള്‍ക്കും കാര്യമായ തകരാറു സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് കാര്യമായ പരുക്കേറ്റില്ല. കാനാട്ടുപാറയില്‍ ബസ് കാറിലിടിച്ചും അപകടമുണ്ടായി.
    റോഡിന്റെ നിലവാരമുയര്‍ന്നതോടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ ചീറിപായുന്നതാണ് അപകടം തുടര്‍ക്കഥയാക്കുന്നത്. ആധുനിക നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡില്‍ കഴിഞ്ഞദിവസം മഴപെയ്തതോടെ പെട്ടന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥവന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  a day ago
No Image

ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ

uae
  •  a day ago
No Image

അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് സംവിധാനങ്ങളും; ടെലികോം രംഗത്ത് വന്‍ മുന്നേറ്റവുമായി ഒമാന്‍

oman
  •  a day ago
No Image

ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജം; സുരക്ഷയ്ക്കായി ആരുടെയും സഹായത്തിന് കാത്തുനിൽക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി

uae
  •  a day ago
No Image

വേലി തന്നെ വിളവു തിന്നുമ്പോൾ! നീറ്റ് ചോദ്യപ്പേപ്പർ തയ്യാറാക്കിയ ബയോളജി അധ്യാപികയെ സിബിഐ പൊക്കി; അന്വേഷണം കേരളത്തിലേക്കും

crime
  •  a day ago
No Image

നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക്; മന്ത്രിമാരെ വൈകാതെ അറിയാം 

Kerala
  •  a day ago
No Image

മുഖ്യമന്ത്രിക്ക് ആഭ്യന്തരം: രാജ്‌മോഹന്  പൊതുവിദ്യാഭ്യാസം ,സി ടി ആര്‍ നിര്‍മല്‍കുമാറിന് വൈദ്യുതി: തമിഴ്‌നാട്ടില്‍ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

ഒരു ഇന്നിംഗ്സിൽ രണ്ട് തവണ 4 സിക്സറുകൾ വഴങ്ങി! സിഎസ്‌കെ താരത്തിന് ദുസ്വപ്‌നമായി ഏകന

Cricket
  •  a day ago
No Image

തീർഥാടകർക്ക് ഇനി വഴി തെറ്റില്ല; ഹറം കാര്യ അതോറിറ്റിയുടെ ത്രീഡി ഇന്ററാക്ടീവ് മാപ്പ് പുറത്തിറക്കി

Saudi-arabia
  •  a day ago