HOME
DETAILS

കോഴിക്കോടിന് കുടിവെള്ളം; 65 ഏക്കറില്‍ ജലാശയമൊരുങ്ങുന്നു

  
backup
April 23 2017 | 00:04 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82



കോഴിക്കോട്: ജില്ലയ്ക്കാവശ്യമായ കുടിവെള്ളത്തിനായി 65 ഏക്കറില്‍ ജലാശയമെന്ന ആശയം യാഥാര്‍ഥ്യമാകുന്നു. ജലാശയ നിര്‍മാണവുമായി ബന്ധപ്പെട്ട് പാറോപ്പടി കണ്ണാടിക്കലിലെ നിട്ടൂര്‍ വയലിലും നെടുകുളം പുഞ്ചയിലും സര്‍വേ നടപടികള്‍ ആരംഭിച്ചു. പദ്ധതി നടത്തിപ്പിനായി 40 കോടിയുടെ രൂപരേഖ ബജറ്റില്‍ അവതരിപ്പിക്കുകയും 20 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് മനുഷ്യനിര്‍മിതമായ വലിയ ജലാശയം എന്ന പദ്ധതി നടപ്പിലാകുന്നത്. സര്‍വേ പൂര്‍ത്തിയായാലുടന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും.
65 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ഭൂമിയുടെ ലഭ്യതയനുസരിച്ച് ജലാശയം രൂപകല്‍പ്പന ചെയ്യാനാണ് തീരുമാനം. ജലാശയം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ ജലദൗര്‍ലഭ്യത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ ജലലഭ്യതയുള്ള സ്ഥലമായതിനാല്‍ ഏതു വേനലിലിലും ഇവിടെ വെള്ളം കുറയാനിടയില്ല. ജലാശയം നിര്‍മിച്ച് ബാക്കിയുള്ള കരഭൂമിയില്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും. വരള്‍ച്ചാ കാലത്ത് നിലവില്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നത് മാനാഞ്ചിറയാണ്. വരുംകാലത്ത് മാനാഞ്ചിറ പര്യാപ്തമാകില്ലെന്ന ആശങ്കയിലാണ് വലിയ ജലാശയം എന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.
രാജഭരണ കാലത്ത് നിര്‍മിതമായ കുളങ്ങള്‍ മാത്രമാണ് നിലവില്‍ കോഴിക്കോട്ടുള്ളത്. ഇതില്‍  കുറെയെണ്ണം നികത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതുതായി ജലാശയം നിര്‍മിക്കുന്നത്  ജലസംഭരണ മേഖലയില്‍ നൂതന നടപടിയാണ്. പുതിയ ജലാശയം നിര്‍മിക്കുന്നതോടെ സമീപ പ്രദേശത്തെ ജലലഭ്യത കൂടും. മഴക്കാലത്ത് പൂനൂര്‍ പുഴയില്‍ നിന്നുള്ള ജലവും ഇവിടെയെത്തും. വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം കുറയുമ്പോള്‍ തിരിച്ച് പുഴയിലേക്ക് ജലാശയത്തിലെ വെള്ളം ഒഴുകിയെത്തും. മാലൂര്‍ കുന്നില്‍ നിന്നുള്ള മഴ വെള്ളവും ജലാശയത്തില്‍ സംഭരിക്കാന്‍ കഴിയും. മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
റീജ്യനല്‍ ടൗണ്‍പ്ലാനിങ് വിഭാഗമാണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്നത്. പരിസ്ഥിതിയ്ക്ക് അനുകൂലമായ നിര്‍മാണ രീതിയാണ് ജലാശയ നിര്‍മിതിയ്ക്ക്് സ്വീകരിക്കുക. വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഭിത്തി നിര്‍മിക്കും. നിര്‍മാണ പ്രവൃത്തി ജനകീയ പങ്കാളിത്തത്തോടെ നിര്‍വഹിക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പൂര്‍ത്തീകരിക്കുന്ന മികച്ച സംരംഭമായി ഇതിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പതിറ്റാണ്ടുകളായി തരിശായി കിടന്ന വിശാലമായ തണ്ണീര്‍ത്തടം കൃഷിയ്ക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന വിധം സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം, ബയോപാര്‍ക്ക്, ബീച്ച് എന്നിവ പോലെ വിനോദ-വിശ്രമ കേന്ദ്രമാക്കി മാറ്റാനുള്ള നിര്‍മാണ പ്രവൃത്തികളും ജലാശയത്തോട് ചേര്‍ന്ന് നടത്തും. നിര്‍മാണ പ്രവൃത്തികള്‍ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ളതാകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള വയല്‍ പ്രദേശം മുന്‍കാലത്ത് നെല്‍കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു. കോഴിക്കോടിന്റെ ജലസുരക്ഷയ്‌ക്കൊരു  ജലാശയമെന്ന എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ആശയമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പുഴയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട്. ജലാശയത്തോടനുബന്ധിച്ച് സോളാര്‍ പവര്‍പ്ലാന്റ്, കരകൗശല വിപണന കേന്ദ്രം, കഫ്റ്റീരിയ, ടോയ്‌ലെറ്റ് ബ്ലോക്ക്, നടപ്പാത, കളിസ്ഥലം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എയും റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുല്‍ മാലിക്കും സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  15 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  28 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago