HOME
DETAILS

തെരഞ്ഞെടുപ്പ്: ഗള്‍ഫ് നാടുകളില്‍ യു.ഡി.എഫ് തരംഗം

  
backup
April 12, 2019 | 9:29 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%be

 

റിയാദ് : ലോകസഭാ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസ ലോകത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴിലെ പ്രവാസി സംഘടനകള്‍ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.


വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരെയൊക്കെ ദിവസം കണക്കാക്കി നാട്ടിലേക്ക് പറഞ്ഞയക്കാനും ലീവിന് പോകുന്നവരെയും തിരിച്ചു വരുന്നവരെയും ലക്ഷ്യമാക്കി പ്രത്യേകം നിര്‍ദേശങ്ങളും മറ്റും സോഷ്യല്‍ മീഡിയ വഴിയും ഗ്രൂപ്പുകള്‍ വഴിയും ഒഴുകുകയാണ്. കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഗള്‍ഫ് നാടുകളില്‍ സ്വന്തമായി സംഘടനകള്‍ ഉണ്ടെങ്കിലും ഇവയെല്ലാം സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളാണ് പൊതുവെ നടത്തി വരുന്നത്. എന്നാല്‍, സാധാരണ രീതിയില്‍നിന്ന് മാറി മുന്നണി ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇതില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നത് യു.ഡി . എഫ് സംവിധാനവും അതിനു കീഴിലെ സംഘടനകളുമാണ്.


സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ യു.ഡി.എഫ് സംവിധാനം രുപീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ശക്തമായ പ്രചരണം നടത്താന്‍ ഏകോപിച്ച സംവിധാനത്തിനായാണ് മുന്നണി സംവിധാനം ശക്തിപ്പെടുത്തി പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്നത്. മുന്നണി സംവിധാനത്തില്‍ തെരഞ്ഞടുപ്പ് കണ്‍വന്‍ഷനുകളും കള്‍ച്ചറല്‍ ഇവന്റുകളും നടത്തി വോട്ടു പിടുത്തവും സജീവമാണ്. വാരാന്ത്യ അവധി ദിനങ്ങളും ദിവസവും ഡ്യുട്ടി കഴിഞ്ഞുള്ള സമയവും സുഹൃത്തക്കളെ കാണാനും വോട്ടഭ്യര്‍ഥനക്കുമായി മാറ്റിവയ്ക്കുന്നു. നാട്ടിലെ പ്രധാന നേതാക്കളുടെ ലൈവ് പ്രസംഗങ്ങളും ആവേശമേറുന്ന സംസാരങ്ങളും കണ്‍വന്‍ഷനുകളില്‍ നല്‍കി, പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി നിര്‍ത്താനാണ് സംഘടനകളുടെ ശ്രമം. നേരത്തെ തന്നെ സജീമായ കെ.എം.സി.സിയും കോണ്‍ഗ്രസിന്റെ ഗള്‍ഫ് സംഘടനകളുമാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം

oman
  •  4 days ago
No Image

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് 

Kerala
  •  4 days ago
No Image

'26 ദിവസത്തെ ആക്രമണം, 2000-ലധികം മിസൈലുകൾ'; ഇറാന്റെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ആഞ്ഞടിച്ച് യുഎഇ

uae
  •  4 days ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ: പോസ്റ്റിട്ട കേരളത്തിലെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; നോട്ടീസ് അയച്ച് പൊലിസ്‌

Kerala
  •  4 days ago
No Image

'ഖേദം പ്രകടനം അംഗീകരിക്കില്ല': യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു.പ്രതിഭ

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

bahrain
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Kerala
  •  4 days ago
No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  4 days ago
No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago