HOME
DETAILS

കറന്‍സി മാറാനെന്ന വ്യാജേനയെത്തി മോഷണം: വിദേശ ദമ്പതികള്‍ അറസ്റ്റില്‍

  
backup
April 17 2019 | 02:04 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b5%87

തിരുവനന്തപുരം: വിദേശ പണമിപാട് സ്ഥാപങ്ങളില്‍ വിദേശ കറന്‍സി മാറാനെന്ന വ്യാജേന എത്തി സ്ഥാപനത്തിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സികളും, ഇന്ത്യന്‍ രൂപയും മോഷണം ചെയ്യുന്ന ഇറാനിയന്‍ സ്വദേശികളായ ദമ്പതികള്‍ ആണ് അറസ്റ്റില്‍ ആയത്. സെറാജുദീന്‍ ഹൈദര്‍ (57), ഇയാളുടെ ഭാര്യ ഹെന്‍ഡാരി ഹൊസ്‌ന (53) എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ സുനില്‍കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള വി.എസ് ാഅസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും 2018 സെപ്തംബര്‍ മാസം 17 ന് 1 55 000 ഇന്ത്യന്‍ രൂപക്ക് തുല്യമായ സഊദി റിയാലും, കുവൈത്ത് ദിനാറും മോഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റില്‍ ആകുന്നത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പൊലിസിന് വിദേശികളുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ എറണാകുളം , അങ്കമാലി മേഖലയില്‍ എത്തിയതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അങ്കമാലി പൊലിസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ മനസിലാക്കി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബെന്നി വര്‍ഗീസ് എന്ന ആളിന്റെ ഉടമസ്ഥതയില്‍ ഉള്ള ലാവണ്യ ഷോപ്പിങ് സെന്ററില്‍ നിന്നും സമാനമായ രീതിയില്‍ രണ്ടര ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള സഊദി റിയാല്‍ 2017 ഒക്ടോബര്‍ മാസം 19 ന് മോഷണം നടത്തിയിരുന്നു.
ആറ്റിങ്ങല്‍ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീന്‍ ഹൗദറും ഇയാളുടെ മറ്റൊരു സുഹൃത്തും ആയിരുന്നു ഇതിന് പിന്നില്‍ എന്ന് തിരിച്ചറിഞ്ഞ് കോതമംഗലം പൊലിസ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇയാളുടെ ഭാര്യയായ ഹെന്‍ഡാരി ഹൊസ്‌നയെ ആറ്റിങ്ങല്‍ പൊലിസ് കൂട്ടികൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോതമംഗലം , ആറ്റിങ്ങല്‍ കോടതികളില്‍ ഹാജരാക്കി ഇവരെ മൂവാറ്റുപുഴ , അട്ടകുളങ്ങര ജയിലുകളില്‍ പാര്‍പ്പിച്ചു. ഇവര്‍ മുംബൈ, ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളില്‍ നേരത്തേ ഹോട്ടലുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ നടത്തിയ മറ്റ് മോഷണങ്ങള്‍ തെളിയിക്കാനാകും എന്നാണ് പോലീസ് കരുതുന്നത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഫേമസ്സ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ സിബിച്ചന്‍ ജോസഫ് , എസ്.ഐ മാരായ ശ്യാം , ബാലകൃഷ്ണന്‍ ആശാരി , എ.എസ്.ഐ പ്രദീപ് , ഷാഡോ ടീമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി. ദിലീപ് , മഹേഷ് , ഷിനോദ്, ഉദയകുമാര്‍ വനിത സി.പി.ഒ സഫീജ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago