HOME
DETAILS

കര്‍ണാടകയില്‍ 'ഹിന്ദുക്കളെ ഭിന്നിപ്പിക്കണം'എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി

  
backup
April 17, 2019 | 10:41 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി രംഗത്ത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് മുതിര്‍ന്ന നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ എം.ബി പാട്ടീല്‍ 'അയച്ച' കത്ത് എന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. വിജയം ഉറപ്പാക്കുന്നതിനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനൊപ്പം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ 'ആധികാരികത' തെളിയിക്കാനായി അതിന്റെ പകര്‍പ്പ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീരശൈവ, ലിംഗായത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് കത്ത് ട്വിറ്ററില്‍ ബി.ജെ.പി പങ്കുവച്ചത്. സോണിയാഗാന്ധിക്ക് എം.ബി പാട്ടീലാണ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചതെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇതിനു മുന്‍പും ഇതു തന്നെ പ്രചരിക്കുകയും വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത കത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി പാട്ടീല്‍ പൊലിസിനു പരാതി നല്‍കി. ബിജാപൂര്‍ ലിംഗായത്ത് ഡിസ്ട്രിക്ട് എജുക്കേഷനല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ എം.ബി പാട്ടീലിന്റെ ഒപ്പോടുകൂടി സംഘടനയുടെ ലെറ്റര്‍പാഡിലാണ് കത്ത് പ്രചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലാണ് ആദ്യമായി ഈ കത്ത് പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയെങ്കിലും വ്യാജമാണെന്ന് വ്യക്തമായതോടെ പിന്‍വലിക്കുകയായിരുന്നു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലമാക് ഓര്‍ഗനൈസേഷന്‍ എന്നീ രണ്ടു സംഘടനകള്‍ നിലവിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  12 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  12 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  12 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  12 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  12 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  12 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  12 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  12 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  12 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  12 days ago