HOME
DETAILS

കര്‍ണാടകയില്‍ 'ഹിന്ദുക്കളെ ഭിന്നിപ്പിക്കണം'എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി

  
backup
April 17, 2019 | 10:41 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി രംഗത്ത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് മുതിര്‍ന്ന നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ എം.ബി പാട്ടീല്‍ 'അയച്ച' കത്ത് എന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. വിജയം ഉറപ്പാക്കുന്നതിനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനൊപ്പം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ 'ആധികാരികത' തെളിയിക്കാനായി അതിന്റെ പകര്‍പ്പ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീരശൈവ, ലിംഗായത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് കത്ത് ട്വിറ്ററില്‍ ബി.ജെ.പി പങ്കുവച്ചത്. സോണിയാഗാന്ധിക്ക് എം.ബി പാട്ടീലാണ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചതെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇതിനു മുന്‍പും ഇതു തന്നെ പ്രചരിക്കുകയും വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത കത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി പാട്ടീല്‍ പൊലിസിനു പരാതി നല്‍കി. ബിജാപൂര്‍ ലിംഗായത്ത് ഡിസ്ട്രിക്ട് എജുക്കേഷനല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ എം.ബി പാട്ടീലിന്റെ ഒപ്പോടുകൂടി സംഘടനയുടെ ലെറ്റര്‍പാഡിലാണ് കത്ത് പ്രചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലാണ് ആദ്യമായി ഈ കത്ത് പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയെങ്കിലും വ്യാജമാണെന്ന് വ്യക്തമായതോടെ പിന്‍വലിക്കുകയായിരുന്നു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലമാക് ഓര്‍ഗനൈസേഷന്‍ എന്നീ രണ്ടു സംഘടനകള്‍ നിലവിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  2 months ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  2 months ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  2 months ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  2 months ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  2 months ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  2 months ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  2 months ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  2 months ago