HOME
DETAILS

മൂന്നാംഘട്ടത്തില്‍ 66 ശതമാനം പോളിങ്

  
Web Desk
April 23 2019 | 21:04 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-66-%e0%b4%b6%e0%b4%a4%e0%b4%ae


ന്യൂഡല്‍ഹി: 15 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 117 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ 66 ശതമാനം പോളിങ്. 78.97 പേര്‍ വോട്ട്‌ചെയ്ത പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഛത്തിസ്ഗഡില്‍- 64.02, കര്‍ണാടക- 60.42, ഗോവ- 70.19, ഗുജറാത്ത്- 59, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി- 71.43, ദമന്‍ ദിയു- 73, അസം- 74.05, പശ്ചിമബംഗാള്‍, 78.97, ത്രിപുര, 79.64, ബിഹാര്‍, 60, മഹാരാഷ്ട്ര- 62, ഒഡിഷ- 64, ഉത്തര്‍പ്രദേശ്- 60.52, ജമ്മുകശ്മിരിലെ അനന്ത് നാഗ് ഉപതെരഞ്ഞെടുപ്പ്- 12.8 ശതമാനം എന്നിങ്ങനെയാണ് ഇന്നലെ രാത്രി എട്ടിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട പോളിങ്ങിന്റെ കണക്ക്. 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പ് കൂടിയായിരുന്നു ഇന്നലെ അവസാനിച്ചത്. ഇതോടെ 55 ശതമാനം സീറ്റുകളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായി. കേരളം, ഗുജറാത്ത്, ഗോവ, ഛത്തിസ്ഗഡ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളിലെ പോളിങ്ങും ഇതോടെ പൂര്‍ത്തിയായി.


അതേസമയം, വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 52 കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മാല്‍ദയിലും സംഘര്‍ഷമുണ്ടായി. ബാലുറാഗഡില്‍ ബൂത്തുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ജംഗിപൂരിലെ സൂതിയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ദിനാജ്പൂരില്‍ ഒരു പോളിങ് ഏജന്റിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.


കേരളത്തിനു പുറമെ അസം, ഉത്തര്‍പ്രദേശ്, കര്‍ണാടക, ബിഹാര്‍, ഗോവ എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് വ്യാപകമായ തകരാറുണ്ടായി. വോട്ടിങ് യന്ത്രങ്ങള്‍ക്കു തുടര്‍ച്ചയായി തകരാറ് വരുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ജുനഗഡില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  a minute ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  18 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  44 minutes ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  an hour ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  2 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 hours ago