HOME
DETAILS

ബഹ്റൈനിലെത്തുന്ന വിദേശികള്‍ക്ക് ഇനി ക്വാറന്‍റീന്‍ ആവശ്യമില്ല! പിസിആര്‍ ടെസ്റ്റ് തുടരും

  
backup
August 24 2020 | 19:08 PM

%e0%b4%ac%e0%b4%b9%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf

മനാമ: ബഹ്റൈനിലെത്തുന്ന വിദേശികള്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ കോവിഡ് പോസിറ്റിവ് ആകുന്നവർ വളരെ കുറവാണെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതോടെ പ്രവാസികളുള്‍പ്പെടെയുള്ളവര്‍ 10 ദിവസം നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവായി.
ബഹ്റൈന്‍ സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സിൻെറ കോവിഡ് അവലോകന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തില്‍ ഗവൺമെന്‍റ് എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ഈ തീരുമാനമെടുത്തത്.

ജൂലൈ ഒന്നിനും ആഗസ്റ്റ് 16നുമിടയിൽ വിദേശത്തുനിന്ന് എത്തിയവരിൽ 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷം നടത്തിയ പരിശോധനയിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്.
അതേസമയം, ബഹ്റൈൻ അന്താരാഷ്ട്ര വിാമനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത കോവിഡ് -19 പി.സി.ആർ പരിശോധന തുടരും. 10 ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തണം. രണ്ട് ടെസ്റ്റിനും 30 ദീനാർ വീതമുള്ള ചെലവ് യാത്രക്കാർതന്നെ വഹിക്കണം. എല്ലാ യാത്രക്കാരും 'ബിഅവെയർ ബഹ്റൈൻ' എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണം. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം ഫലം നെഗറ്റിവ് ആണെന്ന റിപ്പോർട്ട് ലഭിക്കുന്നതുവരെ ആരോഗ്യ മന്ത്രാലയത്തിൻെറ വീട്ടുനിരീക്ഷണ നിർദേശങ്ങൾ പാലിച്ചുകൊള്ളാമെന്ന് സമ്മതപത്രം ഒപ്പിട്ടുനൽകുകയും വേണം. 10 ദിവസത്തിൽ കൂടുതൽ ബഹ്റൈനിൽ താമസിക്കുന്ന സ്വദേശികളും പ്രവാസികളും 10ാം ദിവസം വീണ്ടും പരിശോധന നടത്തണം. വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago