
മുഖ്യമന്ത്രിയുടെ 'നിറംമാറ്റ'ത്തിന്റെ കാരണംതേടി സ്ഥാനാര്‍ഥികളും നേതാക്കളും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പെട്ടെന്നുള്ള 'നിറംമാറ്റ'ത്തിന്റെ കാരണം തേടി സ്ഥാനാര്‍ഥികളും രാഷ്ട്രീയ നേതാക്കളും. വോട്ടെടുപ്പ് ദിവസം വരെ ചിരിച്ച മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രി തൊട്ടടുത്ത ദിവസംതന്നെ ക്ഷുഭിതനായി മാറിയതിന്റെ കാരണം തേടിയാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പാര്‍ട്ടി കണക്കെടുപ്പ് മുതല്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുവരെ ക്ഷോഭത്തിന് കാരണമാകാമെന്ന ചര്‍ച്ചയാണ് കൊഴുക്കുന്നത്.
വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച രാത്രി കണ്ണൂരില്‍നിന്ന് എറണാകുളത്തെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഇന്നലെ രാവിലെ ഗസ്റ്റ് ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടവെ, സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനം സംബന്ധിച്ച് പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം അകാരണമായി ക്ഷുഭിതനായത്. 'മാറിനില്‍ക്ക് അങ്ങോട്ട്' എന്ന് ക്ഷോഭത്തോടെ പ്രതികരിച്ചശേഷം മുഖ്യമന്ത്രി കാറില്‍ക്കയറി പോകുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കൂടെനിര്‍ത്തുന്നതില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പലവട്ടം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനും മറ്റും മാധ്യമങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ ഉദാരമായ സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. സ്ഥിരം ഗൗരവഭാവം മാറ്റിവച്ച് തമാശ പറയുകവരെ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സര്‍വേകള്‍ യു.ഡി.എഫിന് അനുകൂലമായപ്പോള്‍പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും മുഖ്യമന്ത്രി ശാന്തനും സരസനുമായാണ് മറുപടി നല്‍കിയത്. ഇടതുമുന്നണിക്ക് പത്ത് സീറ്റ് കിട്ടുമോ എന്ന ചോദ്യത്തിന് 'അതുക്കുംമേലെ' എന്നായിരുന്നു മറുപടി.
സാധാരണഗതിയില്‍ വോട്ടെടുപ്പ് ദിവസം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് ഭരണമുന്നണിക്ക് എത്ര സീറ്റുവരെ കിട്ടാമെന്ന് റിപ്പോര്‍ട്ട് തയാറാക്കാറുണ്ട്. പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് സി.പി.എമ്മും സ്വന്തംനിലക്ക് സാധ്യതാ റിപ്പോര്‍ട്ട് തയറാക്കാറുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുന്‍പുവരെ ഇടതുമുന്നണി വച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ തെറ്റിക്കുന്ന വിധത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണോ മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള ക്ഷോഭത്തിന് കാരണമെന്ന ചര്‍ച്ചയാണ് ഉയരുന്നത്.മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വോട്ടര്‍മാര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ച കൊഴുക്കുകയാണ്. 'കടക്ക് പുറത്ത്' വിവാദമുണ്ടായപ്പോള്‍, മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് സൈബര്‍ പോരാളികള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഔചിത്യമില്ലായ്മയാണ് അത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഇടത് സൈബര്‍ പോരാളികളുടെ ന്യായീകരണം. എന്നാല്‍, ഇന്നലത്തെ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഇടത് പ്രവര്‍ത്തകരും കാര്യമായി രംഗത്തില്ലെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• a few seconds ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 6 minutes ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 39 minutes ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• an hour ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• an hour ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• an hour ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 3 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 3 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 4 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 4 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 4 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 4 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 5 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 7 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 7 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 7 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 7 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 5 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 5 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 5 hours ago