HOME
DETAILS

പ്രളയം തകര്‍ത്ത വയനാട്ടില്‍ സമസ്ത 100 വീടുകള്‍ നിര്‍മിച്ച് നല്‍കും

  
backup
August 27, 2018 | 3:59 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf
കല്‍പ്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും നിരാലംബരാക്കിയ 100 കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കും. കല്‍പ്പറ്റ സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിക്ക് ആവശ്യമായ സ്ഥലമോ സംഭാവനകളോ നല്‍കാന്‍ തയാറുള്ളവര്‍ സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഏഴ് സെന്റില്‍ കുറയാത്ത സ്ഥലമാണ് ഒരു വീടിനാവശ്യം. ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വന സ്പര്‍ശവുമായി സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമായി അയ്യായിരം കിറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍, കിടക്ക, പുതപ്പ്, കുടിവെള്ളം എന്നിവയാണ് മൂന്നാംഘട്ടത്തില്‍ വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് 100 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും പദ്ധതി. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ആവശ്യ വസ്തുക്കളുടെ വിതരണം എന്നിവയാണ് ഇതിന് മുന്‍പ് നടന്നത്. വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ചതും ഇവരുടെ നേതൃത്വത്തിലാണ്. വിവിധ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സൗകര്യപ്പെടും വിധമാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പെരുന്നാളും ഓണവും ഒരുമിച്ചെത്തുകയും ഉള്ളതെല്ലാം മഴവെള്ളപ്പാച്ചിലില്‍ നഷ്ടമാവുകയും ചെയ്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്. പെരുന്നാള്‍ ദിനം പോലും കര്‍മ നിരതരായ വിഖായയുടെ പ്രവര്‍ത്തനം ദുരിതബാധിതര്‍ക്ക് ഏറെ സഹായകരമായി. മേഖലകളില്‍ മൂന്നംഗങ്ങളുള്‍ക്കൊള്ളുന്ന കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ല് തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  2 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  3 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  4 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  4 hours ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  4 hours ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  4 hours ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  5 hours ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  5 hours ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  5 hours ago