HOME
DETAILS

പ്രളയം തകര്‍ത്ത വയനാട്ടില്‍ സമസ്ത 100 വീടുകള്‍ നിര്‍മിച്ച് നല്‍കും

  
backup
August 27, 2018 | 3:59 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf
കല്‍പ്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും നിരാലംബരാക്കിയ 100 കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കും. കല്‍പ്പറ്റ സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിക്ക് ആവശ്യമായ സ്ഥലമോ സംഭാവനകളോ നല്‍കാന്‍ തയാറുള്ളവര്‍ സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഏഴ് സെന്റില്‍ കുറയാത്ത സ്ഥലമാണ് ഒരു വീടിനാവശ്യം. ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വന സ്പര്‍ശവുമായി സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമായി അയ്യായിരം കിറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍, കിടക്ക, പുതപ്പ്, കുടിവെള്ളം എന്നിവയാണ് മൂന്നാംഘട്ടത്തില്‍ വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് 100 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും പദ്ധതി. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ആവശ്യ വസ്തുക്കളുടെ വിതരണം എന്നിവയാണ് ഇതിന് മുന്‍പ് നടന്നത്. വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ചതും ഇവരുടെ നേതൃത്വത്തിലാണ്. വിവിധ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സൗകര്യപ്പെടും വിധമാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പെരുന്നാളും ഓണവും ഒരുമിച്ചെത്തുകയും ഉള്ളതെല്ലാം മഴവെള്ളപ്പാച്ചിലില്‍ നഷ്ടമാവുകയും ചെയ്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്. പെരുന്നാള്‍ ദിനം പോലും കര്‍മ നിരതരായ വിഖായയുടെ പ്രവര്‍ത്തനം ദുരിതബാധിതര്‍ക്ക് ഏറെ സഹായകരമായി. മേഖലകളില്‍ മൂന്നംഗങ്ങളുള്‍ക്കൊള്ളുന്ന കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ല് തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  13 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  13 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  13 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  13 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  13 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  13 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  13 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  13 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  13 days ago