HOME
DETAILS

പ്രളയം തകര്‍ത്ത വയനാട്ടില്‍ സമസ്ത 100 വീടുകള്‍ നിര്‍മിച്ച് നല്‍കും

  
backup
August 27, 2018 | 3:59 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf
കല്‍പ്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും നിരാലംബരാക്കിയ 100 കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കും. കല്‍പ്പറ്റ സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിക്ക് ആവശ്യമായ സ്ഥലമോ സംഭാവനകളോ നല്‍കാന്‍ തയാറുള്ളവര്‍ സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഏഴ് സെന്റില്‍ കുറയാത്ത സ്ഥലമാണ് ഒരു വീടിനാവശ്യം. ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വന സ്പര്‍ശവുമായി സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമായി അയ്യായിരം കിറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍, കിടക്ക, പുതപ്പ്, കുടിവെള്ളം എന്നിവയാണ് മൂന്നാംഘട്ടത്തില്‍ വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് 100 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും പദ്ധതി. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ആവശ്യ വസ്തുക്കളുടെ വിതരണം എന്നിവയാണ് ഇതിന് മുന്‍പ് നടന്നത്. വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ചതും ഇവരുടെ നേതൃത്വത്തിലാണ്. വിവിധ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സൗകര്യപ്പെടും വിധമാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പെരുന്നാളും ഓണവും ഒരുമിച്ചെത്തുകയും ഉള്ളതെല്ലാം മഴവെള്ളപ്പാച്ചിലില്‍ നഷ്ടമാവുകയും ചെയ്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്. പെരുന്നാള്‍ ദിനം പോലും കര്‍മ നിരതരായ വിഖായയുടെ പ്രവര്‍ത്തനം ദുരിതബാധിതര്‍ക്ക് ഏറെ സഹായകരമായി. മേഖലകളില്‍ മൂന്നംഗങ്ങളുള്‍ക്കൊള്ളുന്ന കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ല് തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  a day ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  a day ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  a day ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  a day ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  a day ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a day ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  a day ago