HOME
DETAILS

ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍

  
backup
August 28, 2018 | 6:40 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b4%af

കുട്ടനാട്: പ്രളയ ദുരിതം വിതച്ച ആപത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ നിസ്സഹായരാണ്.സാധാരണ ജീവിതത്തിലേക്കെത്താന്‍ എന്ത് ചെയ്യണമെന്നും എവിടെ തുടങ്ങണമെന്നുമാര്‍ക്കുമറിയില്ല. ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ക്ക് മനസമാധാനത്തോട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരു മാസത്തിലേറെയായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും കുട്ടനാട് കരകയറുന്നില്ല. വെള്ളക്കെട്ട് തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കുട്ടനാട്ടില്‍ ഒറ്റ വീട്ടില്‍ പോലും താമസക്കാരില്ല.
ചില പ്രദേശങ്ങളില്‍ വീട് വിട്ട് പോകാത്തവരും നേരിടുന്നത് കടുത്ത ദുരിതം തന്നെയാണ് .കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഉത്തരത്തിനൊപ്പമാണ് വെള്ളം കയറിയത് അല്ലാത്ത വീടുകളിലും കയറി മുക്കാല്‍ ഭാഗം വെള്ളം.
വീടുനുള്ളില്‍ കയറിയ ചേറും,ചെള്ളയും നിക്കുന്നത് പാടുപെട്ട പണിയാണ്. കൃത്യമായി വൃത്തിയാക്കാതെ വീടുകളില്‍ കയറി താമസിച്ചാല്‍ പലവിധ രോഗങ്ങള്‍ പിടിപെടും.
വളം കടി രോഗം ഇപ്പോള്‍ തന്നെ കുട്ടനാട്ടില്‍ വ്യാപാകമായി പിടിപെട്ടിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് കൃത്യസമയത്ത് എത്തിക്കാതിരുന്നതാണ് തിരിച്ചടിയായത്. ശുചീകരണത്തിന് ഇറങ്ങുന്നവരും വളം കടിയെ ഭയന്നേ കളത്തില്‍ ഇറങ്ങാന്‍ കഴിയൂ.മാസങ്ങള്‍ എടുത്താലും കുട്ടനാടിനെ ശുചീകരിച്ച് എടുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പുതിയതായി വാങ്ങേണ്ട സ്ഥിതിയിലാണ് കുട്ടനാട്ടുകാര്‍.ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷ്യന്‍ തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. നന്നാക്കിയാലും പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആധാരവും, ഉടുതുണിയും, ബെഡും, ബെഡ്ഷീറ്റുമെല്ലാം വെള്ളത്തിലായി.
പ്രളയം ദുരിതം വിതച്ചഭൂമിയില്‍ നിന്ന് ജീവനും കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീട്ടുകളിലുമായി കുട്ടനാട്ടുകാര്‍ ചേക്കേറിയപ്പോള്‍ തസ്‌ക്കരവീരന്‍മാര്‍ നാട്ടില്‍ തല ഉയര്‍ത്തിയിരിക്കുകയാണ്.
ആരുമില്ലാത്ത വീടുകളില്‍ കയറി കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ട്ടാക്കള്‍ അപഹരിക്കുകയാണ്. ഒഴുക്കിന്റ് ശക്തിയില്‍ പല വീടുകളിലെയും വാതിലുകള്‍ക്ക് ഇളക്കം തട്ടിയതും മോഷ്ട്ടാക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്.പൊലിസ് നിരീക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയ നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പ്രളയത്തെപോലെ വില്ലനായിരിക്കുന്നത്.
വൈദ്യുതി തുടര്‍ച്ചയായി തടസപ്പെട്ടു കിടക്കുന്നതും മോഷ്ട്ടാക്കള്‍ മുതലാക്കുന്നുണ്ട്. ഈ മാസം 15 മുതല്‍ എടത്വാ ഒഴികെയുള്ള കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ല. അതിനാല്‍ കുട്ടനാട്ടില്‍ തങ്ങുന്നവര്‍ക്ക് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പലരും പുറം ലോകവുമായി ബന്ധപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പമ്പ, കക്കി ഡാമുകള്‍ തുറന്നതാണ് കുട്ടനാടിനെ വെള്ളം കുടിപ്പിച്ചത്. ഡാം സുരക്ഷയില്‍ എന്തോ പാളിച്ച സംഭവിച്ചതായി കുട്ടനാട്ടുകാര്‍ വിശ്വസിക്കുന്നു.
ഇത്രയും വെള്ളമെത്തുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് ട്രയല്‍ റണ്ണും, വേണ്ടത്ര മുന്നറിയിപ്പും നല്‍കിയില്ലെന്നാണ് തലമുതിര്‍ന്ന കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. മടവീഴ്ചയും, പെയ്ത്തു വെള്ളവും, മലവെള്ളവുമൊക്കെ കുട്ടനാട് നേരിട്ട് ശീലമുള്ളതാണ്. പറഞ്ഞ ഷട്ടറുകള്‍ മാത്രമാണോ തുറന്നതെന്ന് സംശയിക്കുന്നതായും ജനങ്ങള്‍ ആശങ്ക പങ്കുവെക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  7 days ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  7 days ago
No Image

'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം

National
  •  7 days ago
No Image

35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ പുറത്തിറക്കി

Kerala
  •  7 days ago
No Image

സഹകരണം ശക്തിപ്പെടുത്തും; അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

uae
  •  7 days ago
No Image

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

Cricket
  •  7 days ago
No Image

ഈദ് അൽ ഇത്തിഹാദ്: നവംബർ 27 മുതൽ ഡിസംബർ 3 വരെ യുഎഇയിൽ ആഘോഷക്കാലം; ഡിസംബർ 2 ന് രാജ്യമെങ്ങും കരിമരുന്ന് പ്രദർശനവും പരേഡുകളും

uae
  •  7 days ago
No Image

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

National
  •  7 days ago
No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  7 days ago