HOME
DETAILS

ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍

  
backup
August 28, 2018 | 6:40 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b4%af

കുട്ടനാട്: പ്രളയ ദുരിതം വിതച്ച ആപത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ നിസ്സഹായരാണ്.സാധാരണ ജീവിതത്തിലേക്കെത്താന്‍ എന്ത് ചെയ്യണമെന്നും എവിടെ തുടങ്ങണമെന്നുമാര്‍ക്കുമറിയില്ല. ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ക്ക് മനസമാധാനത്തോട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരു മാസത്തിലേറെയായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും കുട്ടനാട് കരകയറുന്നില്ല. വെള്ളക്കെട്ട് തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കുട്ടനാട്ടില്‍ ഒറ്റ വീട്ടില്‍ പോലും താമസക്കാരില്ല.
ചില പ്രദേശങ്ങളില്‍ വീട് വിട്ട് പോകാത്തവരും നേരിടുന്നത് കടുത്ത ദുരിതം തന്നെയാണ് .കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഉത്തരത്തിനൊപ്പമാണ് വെള്ളം കയറിയത് അല്ലാത്ത വീടുകളിലും കയറി മുക്കാല്‍ ഭാഗം വെള്ളം.
വീടുനുള്ളില്‍ കയറിയ ചേറും,ചെള്ളയും നിക്കുന്നത് പാടുപെട്ട പണിയാണ്. കൃത്യമായി വൃത്തിയാക്കാതെ വീടുകളില്‍ കയറി താമസിച്ചാല്‍ പലവിധ രോഗങ്ങള്‍ പിടിപെടും.
വളം കടി രോഗം ഇപ്പോള്‍ തന്നെ കുട്ടനാട്ടില്‍ വ്യാപാകമായി പിടിപെട്ടിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് കൃത്യസമയത്ത് എത്തിക്കാതിരുന്നതാണ് തിരിച്ചടിയായത്. ശുചീകരണത്തിന് ഇറങ്ങുന്നവരും വളം കടിയെ ഭയന്നേ കളത്തില്‍ ഇറങ്ങാന്‍ കഴിയൂ.മാസങ്ങള്‍ എടുത്താലും കുട്ടനാടിനെ ശുചീകരിച്ച് എടുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പുതിയതായി വാങ്ങേണ്ട സ്ഥിതിയിലാണ് കുട്ടനാട്ടുകാര്‍.ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷ്യന്‍ തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. നന്നാക്കിയാലും പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആധാരവും, ഉടുതുണിയും, ബെഡും, ബെഡ്ഷീറ്റുമെല്ലാം വെള്ളത്തിലായി.
പ്രളയം ദുരിതം വിതച്ചഭൂമിയില്‍ നിന്ന് ജീവനും കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീട്ടുകളിലുമായി കുട്ടനാട്ടുകാര്‍ ചേക്കേറിയപ്പോള്‍ തസ്‌ക്കരവീരന്‍മാര്‍ നാട്ടില്‍ തല ഉയര്‍ത്തിയിരിക്കുകയാണ്.
ആരുമില്ലാത്ത വീടുകളില്‍ കയറി കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ട്ടാക്കള്‍ അപഹരിക്കുകയാണ്. ഒഴുക്കിന്റ് ശക്തിയില്‍ പല വീടുകളിലെയും വാതിലുകള്‍ക്ക് ഇളക്കം തട്ടിയതും മോഷ്ട്ടാക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്.പൊലിസ് നിരീക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയ നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പ്രളയത്തെപോലെ വില്ലനായിരിക്കുന്നത്.
വൈദ്യുതി തുടര്‍ച്ചയായി തടസപ്പെട്ടു കിടക്കുന്നതും മോഷ്ട്ടാക്കള്‍ മുതലാക്കുന്നുണ്ട്. ഈ മാസം 15 മുതല്‍ എടത്വാ ഒഴികെയുള്ള കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ല. അതിനാല്‍ കുട്ടനാട്ടില്‍ തങ്ങുന്നവര്‍ക്ക് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പലരും പുറം ലോകവുമായി ബന്ധപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പമ്പ, കക്കി ഡാമുകള്‍ തുറന്നതാണ് കുട്ടനാടിനെ വെള്ളം കുടിപ്പിച്ചത്. ഡാം സുരക്ഷയില്‍ എന്തോ പാളിച്ച സംഭവിച്ചതായി കുട്ടനാട്ടുകാര്‍ വിശ്വസിക്കുന്നു.
ഇത്രയും വെള്ളമെത്തുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് ട്രയല്‍ റണ്ണും, വേണ്ടത്ര മുന്നറിയിപ്പും നല്‍കിയില്ലെന്നാണ് തലമുതിര്‍ന്ന കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. മടവീഴ്ചയും, പെയ്ത്തു വെള്ളവും, മലവെള്ളവുമൊക്കെ കുട്ടനാട് നേരിട്ട് ശീലമുള്ളതാണ്. പറഞ്ഞ ഷട്ടറുകള്‍ മാത്രമാണോ തുറന്നതെന്ന് സംശയിക്കുന്നതായും ജനങ്ങള്‍ ആശങ്ക പങ്കുവെക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  13 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  13 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  13 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  13 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  13 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  13 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  13 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  13 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  13 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  13 days ago