HOME
DETAILS

ലോക വ്യാപാര സംഘടനയ്‌ക്കെതിരേ ആഞ്ഞടിച്ച് ഡൊണാള്‍ഡ് ട്രംപ്

  
backup
August 31 2018 | 23:08 PM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

വാഷിങ്ടണ്‍: നിലവില്‍ അമേരിക്കയോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) വിടുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോട് സംഘടന നീതിരഹിതമായാണു പെരുമാറുന്നതെന്നും ഈ ശൈലി മാറ്റിയില്ലെങ്കില്‍ പുറത്തുപോകുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നും 'ബ്ലൂംബെര്‍ഗ് ന്യൂസി'നു നല്‍കിയ അഭിമുത്തില്‍ ട്രംപ് മുന്നറിയിപ്പു നല്‍കി.
ചൈന, കാനഡ അടക്കമുള്ള രാഷ്ട്രങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെയാണു പുതിയ ഭീഷണിയെന്നതു ശ്രദ്ധേയമാണ്. ട്രംപിന്റെ സംരക്ഷണവാദപരമായ വ്യാപാരനയങ്ങളില്‍ ഡബ്ല്യു.ടി.ഒ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയുടെ ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തര്‍ക്ക പരിഹാര സമിതിയിലേക്കുള്ള പുതിയ ജഡ്ജിമാരുടെ നിയമനം അമേരിക്ക തടഞ്ഞിരുന്നു. ഇതോടെ പുതിയ കേസുകളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകാത്ത സ്ഥിതിയാണു സമിതിക്കുള്ളത്.
ഡബ്ല്യു.ടി.ഒ രൂപീകരിക്കാനുള്ള 1994ലെ കരാര്‍ ലോകത്തെ ഏറ്റവും മോഷപ്പെട്ട വ്യാപാര കരാറാണെന്ന് ബ്ലൂംബെര്‍ഗ് അഭിമുഖത്തില്‍ ട്രംപ് ആഞ്ഞടിച്ചു. അമേരിക്കക്കെതിരായ സമീപനം തുടരുകയാണെങ്കില്‍ സംഘടനയ്‌ക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ട്രംപിന്റെ മുന്നറിയിപ്പുണ്ട്. 200 ബില്യന്‍ ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മൂന്നാംഘട്ട തീരുവ ഏര്‍പ്പെടുത്താനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല.
യു.എസുമായും മെക്‌സിക്കോയുമായും പുതിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ കാനഡക്ക് അനുവദിച്ച കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ കാനഡയില്‍നിന്നുള്ള ഓട്ടോമോട്ടിവ് ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്തുകയോ അല്ലെങ്കില്‍ അവയുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുകയോ ചെയ്യുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ലോകവ്യാപാര സംഘടന അമേരിക്കയുടെ പരമാധികാരത്തില്‍ ഇടപെടുന്നതായി യു.എസ് ട്രേഡ് പ്രതിനിധി റോബര്‍ട്ട് ലൈറ്റ്ഹിസറും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യത്തില്‍ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലും ട്രംപ് ഡബ്ല്യു.ടി.ഒയെ കുറ്റപ്പെടുത്തിയിരുന്നു. ഡബ്ല്യു.ടി.ഒ എല്ലാവര്‍ക്കും ഉപകാരപ്പെടാനായി രൂപീകരിച്ചതാണ്. എന്നാല്‍, സംഘടനയില്‍ വരുന്ന ഏകദേശം എല്ലാ കേസുകളിലും തങ്ങള്‍ക്കു പരാജയമാണുണ്ടാകുന്നതെന്നായിരുന്നു ആക്ഷേപം.ആഗോള വ്യാപാര നിയമങ്ങള്‍ രൂപീകരിക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപര തര്‍ക്കങ്ങള്‍ പരിഹരിക്കാനുമായി രൂപീകരിച്ച സംഘടനയാണ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍. 1995 ജനുവരി ഒന്നിനാണ് സംഘടന രൂപീകരിച്ചത്. 164 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago