HOME
DETAILS

കനാല്‍ നിര്‍മിച്ച് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സഊദി

  
backup
September 01 2018 | 21:09 PM

%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1

 


റിയാദ്: ഗള്‍ഫ് പ്രതിസന്ധി കെട്ടടങ്ങും മുന്‍പ് ഖത്തറിനെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കവുമായി സഊദി. ചുറ്റും കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിന്റെ സൂചനകള്‍ മുതിര്‍ന്ന സഊദി ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്താനിയാണു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അറബ് മേഖലയുടെ തന്നെ ഭൂമിശാസ്ത്രം തിരുത്തിയെഴുതാന്‍ പോകുന്ന ചരിത്രപരമായ പദ്ധതിയായ സല്‍വ ഐലന്‍ഡ് പ്രൊജക്ടുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സഊദി ഭൂപ്രദേശത്തില്‍നിന്നു തന്നെ സമ്പൂര്‍ണമായി ഖത്തറിനെ വേര്‍പ്പെടുത്തുന്നതാണു പുതിയ പദ്ധതി. സഊദി-ഖത്തര്‍ അതിര്‍ത്തിയില്‍ 200 മീറ്റര്‍ വീതിയിലും 60 കി.മീറ്റര്‍ നീളത്തിലും കനാല്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി സഊദി സര്‍ക്കാര്‍ അനുകൂല വാര്‍ത്താ പോര്‍ട്ടലായ സബ്ഖ് ന്യൂസ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2.8 ബില്യന്‍ റിയാലാണ് കനാല്‍ നിര്‍മാണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. കനാലിന്റെ ഒരു ഭാഗം ആണവ അവശിഷ്ടങ്ങള്‍ പരിചരിക്കാനായി ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കനാല്‍ നിര്‍മാണ വിദഗ്ധരായ അഞ്ച് കമ്പനികളെ ഈ മാസം നടക്കുന്ന ലേലത്തിനു ക്ഷണിച്ചിട്ടുണ്ട്.
14 മാസം നീണ്ട നയതന്ത്ര ഉപരോധം കൂടുതല്‍ മൂര്‍ച്ഛിക്കുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്. 2017 ജൂണിലാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ വിവിധ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവയാണ് ഉപരോധത്തില്‍ സഊദിക്കൊപ്പം ചേര്‍ന്ന മറ്റു പ്രധാന രാജ്യങ്ങള്‍. ഖത്തര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ഇറാനുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago