HOME
DETAILS

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനൊരുങ്ങി ജി.സി.സി രാജ്യങ്ങള്‍

  
backup
July 23, 2016 | 1:04 AM

after-brexit-britan-and-gcc

റിയാദ്: യൂറോപ്യന്‍ യൂണിയനില്‍ നിന്നും സ്വതന്ത്രമായ ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള നീക്കവുമായി ജി.സി.സി ബ്രിട്ടന്‍ സാമ്പത്തിക ഫോറം. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ചേര്‍ന്ന രണ്ടാമത് സാമ്പത്തിക ഫോറത്തിലാണ് സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടുന്നതിന് കൂടുതല്‍ അനുകൂല ചര്‍ച്ചകളോടെ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
നിലവില്‍ മികച്ച വ്യാപാരബന്ധമാണ് ബ്രിട്ടനുമായി ജി.സി.സി അംഗരാജ്യങ്ങള്‍ക്കുള്ളത്. 2020 അവസാനത്തോടെ ജി.സി.സിയിലെ പ്രമുഖ രാജ്യമായ യു.എ.ഇയുമായുള്ള ബ്രിട്ടന്റെ വാണിജ്യം 25 ബില്യന്‍ പൗണ്ട് (120.9 ബില്യണ്‍ ദിര്‍ഹം) ആയി ഉയര്‍ത്താനാണ് പദ്ധതി. ബ്രെക്‌സിറ്റിനു ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ലണ്ടനുമായി കൂടുതല്‍ മികച്ച നിലയിലേക്കുള്ള വാണിജ്യ കരാറുകള്‍ക്കാണ് മുതിരുന്നതെന്ന് സഊദി അറേബ്യന്‍ വാണിജ്യകാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബി വ്യക്തമാക്കി.
1980 മുതല്‍ ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറിന് ജി.സി.സി രാജ്യങ്ങള്‍ നീക്കം നടത്തിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ നിഷേധ നിലപാട് കൈക്കൊണ്ടതിനാല്‍ ഇത് നടപ്പിലാകാതെ പോവുകയായിരുന്നു. എന്നാല്‍, ഹിതപരിശോധനയിലൂടെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിടുന്നതോടെ ജി.സി.സിയുമായുള്ള കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് സാമ്പത്തിക ഫോറത്തിനു ശേഷം മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് നൂറ് മില്യന്‍ പൗണ്ടിന്റെ പുതിയ ഗള്‍ഫ് ഫണ്ടിന് രൂപം നല്‍കാനും ധാരണ രൂപപ്പെട്ടതായി ജി.സി.സി നേതൃത്വം അറിയിച്ചു. ബ്രിട്ടന്‍ ജി.സി.സി സ്വതന്ത്ര വാണിജ്യ കരാര്‍ നടപ്പിലാകുന്നതോടെ ഗള്‍ഫ് വാണിജ്യ മേഖലയില്‍ വലിയ ഉണര്‍വാകും ലഭിക്കുക.

അറബ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മേല്‍ നോട്ടത്തില്‍ നടന്ന വാണിജ്യ ഫോറത്തില്‍ ബ്രിട്ടനിലെ സഊദി അംബാസിഡര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസിസ്, ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ സിക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലത്വീഫ് ബിന്‍ റാഷിദ് അല്‍ സയാനി, സഊദി അറേബ്യന്‍ വാണിജ്യ കാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബി, ബ്രിട്ടീഷ് അന്താരാഷ്ട്ര വാണിജ്യ മന്ത്രി ഡോ: വില്യം ഫോക്‌സ്, കൂടാതെ ജി.സി.സി യിലെ വിവിധ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ അറബ്, ബ്രിട്ടീഷ് ബിസിനസുകാര്‍ ഫോറത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  7 minutes ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  34 minutes ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  an hour ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  2 hours ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  2 hours ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  2 hours ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  3 hours ago
No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  4 hours ago
No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  4 hours ago