HOME
DETAILS

പ്രളയ ബാധിതര്‍ക്ക് വാഹന വകുപ്പിന്റെ വക ഇരുട്ടടി

  
backup
September 06 2018 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8

ചങ്ങനാശേരി: കനത്ത മഴയിലുണ്ടായ പ്രളയത്തിലെ ദുരിതങ്ങള്‍ക്കു പിന്നാലെ കുട്ടനാട്ടുകാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ അടി. കഴിഞ്ഞ ആഴ്ചകളില്‍ നടക്കേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങിയവരില്‍ നിന്നും വന്‍തുക പിഴ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.
പുതിയതും പഴയതുമായ വാഹനങ്ങളുടെ വിവിധതരം രജിസ്‌ട്രേഷനുകളാണ് കുട്ടനാട്ടുകാര്‍ക്ക് യഥാസമയം നടത്താനാകാതെ പോയത്. എന്നാല്‍ വെള്ളമിറങ്ങിയ ശേഷം മാമ്പുഴക്കരിയിലെ ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്തിയവരോട് ആയിരക്കണക്കിനു രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. ഒന്നിന് രജിസ്‌ട്രേഷന്‍ നടത്തേണ്ടവരാണ് ഇന്നലെയെത്തിയവരില്‍ അധികവും പിറ്റേന്ന് ഞായറാഴ്ചയായതും ഇവര്‍ക്കു വിനയായി പുതിയ ഓട്ടോറിക്ഷയുടെ താത്കാലിക രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെയെത്തിയ ഒരാളോട് 2500 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്.
ബന്ധുവീട്ടിലായിരുന്നെന്നും കളിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയതെന്നും പറഞ്ഞിട്ടും സര്‍ക്കാര്‍ നിയമമാണെന്നും പിഴയടച്ചേ മതിയാകുയെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചതെന്നാണ് രജിസ്‌ട്രേഷനെത്തിയവര്‍ പറയുന്നത്.എന്നാല്‍ കുട്ടനാടിനു വെളിയിലുള്ള ദുരിതാശ്വാസക്യാമ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം ദ്രോഹപരമാണെന്നാണ് വാഹനഉടമകളുടെ പരാതി.
13 മുതല്‍ 31 വരെയുള്ള കാലാവധിയില്‍ നടത്തേണ്ടിയിരുന്ന രജിസ്‌ട്രേഷനുകള്‍ക്കു മാത്രമെ ഇളവു ലഭിക്കുവെന്നും അതിനുശേഷമുള്ളവരില്‍ നിന്നും പിഴ ഈടാക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദേശമെന്ന് കുട്ടനാട് ജോയിന്റ് ആര്‍ടിഒ അധിക്യതര്‍ പറഞ്ഞു. ഈ തീരുമാനം നിലവില്‍ വന്നത് വെള്ളപ്പൊക്കത്തില്‍ സര്‍വവും നശിച്ച കുട്ടനാട്ടുകാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. വെള്ളം പരിധിവിട്ടുയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ കുട്ടനാട്ടുകാര്‍ വാഹനവുമായി സമീപമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കു പോയിരുന്നു.
ചിലര്‍ വീടിനു സമീപത്തുള്ള പാലങ്ങളിലും ഉയര്‍ന്ന പുരയിടങ്ങളിലും വാഹനമിട്ടിട്ടാണ് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടിപോയത്. എന്നാല്‍ ഇവയില്‍ പലവാഹനങ്ങളും പിന്നീട് വെള്ളത്തിനടിയിലായി. കേടായ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ രജിസ്‌ട്രേഷനു കൊണ്ടുപോകാനാകാതെ വിഷമിച്ചവരും ഏറെയാണ്. മിക്ക വാഹനഉടമകളും ആഴ്ചകളായി പണിയില്ലാത്തതിനാല്‍ കയ്യില്‍ പണമൊന്നുമില്ലാതെ വിഷമിക്കുകയാണ്.
വീടുകളില്‍ മടങ്ങിയെത്തിയ കുടുംബങ്ങള്‍ ആദ്യത്തെ ഒരാഴ്ച വീടുകള്‍ താമസയോഗ്യമാക്കുകയാരുന്നു ചെയ്തത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയുടെ പേരില്‍ ആയിരങ്ങള്‍ പിഴയീടാക്കുന്നത് ദുരിതബാധിതരോടുള്ള കടുത്ത അനീതിയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കുറഞ്ഞപക്ഷം 10 ദിവസത്തെയെങ്കിലും രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്നും എല്ലാത്തരം പ്രവഡത്തികള്‍ക്കും പിഴ ഒഴിവാക്കി തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago