HOME
DETAILS

വേനല്‍മഴയിലെ കൃഷി നാശം; ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല

  
backup
May 08, 2017 | 8:36 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82-%e0%b4%87


കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തില്‍ 2013-14ലെ വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ഇതു സംബന്ധിച്ച പരാതിയുമായി എത്തുന്ന കര്‍ഷകരോട് കൈമലര്‍ത്തുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍.
2013-14ലെ വേനല്‍മഴയിലെ കൃഷിനാശത്തിനു സമാശ്വാസധനം അനുവദിച്ച് ഉത്തരവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശക്തമായ മഴയിലും കാറ്റിലും 2013-14 സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 36-ഉം ഏപ്രിലില്‍ 111-ഉം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് വാഴകള്‍ കൂട്ടത്തോടെ ഒടിഞ്ഞും മറിഞ്ഞും നശിച്ചത്.
ചില തോപ്പുകളില്‍ ഒരു വാഴപോലും അവശേഷിക്കാതെ കാറ്റെടുത്തു. കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകരും യഥാസമയം കൃഷിഭവനില്‍ വിവരം അറിയിക്കുകയും നഷ്ടപരിഹാരത്തിനു അപേക്ഷിക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥര്‍ ഓരോ അപേക്ഷകന്റെയും കൃഷിസ്ഥലം സന്ദര്‍ശിച്ച് നഷ്ടം തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.
147 കര്‍ഷകരുടേതായി ഒരു ലക്ഷത്തോളം വാഴയാണ് നശിച്ചത്. കുറഞ്ഞത് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം. ഈ തുക അനുവദിക്കാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പണം പലിശക്ക് കടംവാങ്ങിയടക്കം ഇറക്കിയ കൃഷിയാണ് നശിച്ചത്.
2013-14നു മുന്‍പും ശേഷവും സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്.
എന്നിരിക്കെ 2013-14ലെ വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  8 days ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  8 days ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  8 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

Kerala
  •  8 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Kerala
  •  8 days ago
No Image

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു

Kerala
  •  8 days ago
No Image

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

National
  •  8 days ago
No Image

എബോള വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ, മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻ

uae
  •  8 days ago
No Image

വഴിയിൽ നിന്നും വീണുകിട്ടിയ ഒരു ലക്ഷം ദിർഹം പൊലിസിൽ ഏൽപ്പിച്ചു; ഇന്ത്യൻ പ്രവാസിക്ക് ആദരം

uae
  •  8 days ago
No Image

എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം; ഇ.ഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല: മുഖ്യമന്ത്രി

Kerala
  •  8 days ago