HOME
DETAILS

നിര്‍ബന്ധ പിരിവ്; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം

  
backup
September 14, 2018 | 8:43 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും ചേര്‍ന്ന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധം.
അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മതത്തോടെയല്ലാതെ ശമ്പളത്തില്‍ നിന്നുള്ള പിടിച്ചെടുക്കലിനെ ശക്തമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ജീവനക്കാരും അധ്യാപകരും ഒരുപോലെ സര്‍ക്കാറിനെ സഹായിച്ചവരാണ്. ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ ഓപ്ഷണല്‍ ആണെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ ശമ്പളവും നല്‍കി.എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും നല്‍കേണ്ട തുക ഓപ്ഷണല്‍ ആണെങ്കില്‍ മാത്രം അത് നല്‍കുമെന്നും ഓപ്ഷണ്‍ വ്യവസ്ഥയില്ലെങ്കില്‍ ഒരു മാസത്തില്‍ കുറഞ്ഞ തുക സ്വീകാര്യമല്ലെങ്കില്‍ ഒന്നും നല്‍കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനെതിരേ യു.ടി.ഇ.ഫ്, സെറ്റ് കോ നേതൃത്വത്തിലുള്ള അധ്യാപക സര്‍വിസ് സംഘടനകളെടുത്ത തീരുമാനം. അതേസമയം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും ജീവനക്കാരുടെ മൗനം സമ്മതമായി കണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സ്‌കൂള്‍, സ്ഥാപന മേധാവികളെ അറിയിച്ചിരിക്കയാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം ശമ്പളമാണ് ഗഡുക്കളായി നല്‍കേണ്ടതെന്നതിനാല്‍ വിവിധ അടവുകളും കഴിച്ച് മാസത്തില്‍ തുച്ഛമായ സംഖ്യ മാത്രമേ ലഭിക്കൂ എന്നതും ഇവരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പ്രതിപക്ഷ സംഘടനകള്‍ എല്ലാം തന്നെ മാസ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago