HOME
DETAILS

നിര്‍ബന്ധ പിരിവ്; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം

  
backup
September 14, 2018 | 8:43 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും ചേര്‍ന്ന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധം.
അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മതത്തോടെയല്ലാതെ ശമ്പളത്തില്‍ നിന്നുള്ള പിടിച്ചെടുക്കലിനെ ശക്തമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ജീവനക്കാരും അധ്യാപകരും ഒരുപോലെ സര്‍ക്കാറിനെ സഹായിച്ചവരാണ്. ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ ഓപ്ഷണല്‍ ആണെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ ശമ്പളവും നല്‍കി.എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും നല്‍കേണ്ട തുക ഓപ്ഷണല്‍ ആണെങ്കില്‍ മാത്രം അത് നല്‍കുമെന്നും ഓപ്ഷണ്‍ വ്യവസ്ഥയില്ലെങ്കില്‍ ഒരു മാസത്തില്‍ കുറഞ്ഞ തുക സ്വീകാര്യമല്ലെങ്കില്‍ ഒന്നും നല്‍കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനെതിരേ യു.ടി.ഇ.ഫ്, സെറ്റ് കോ നേതൃത്വത്തിലുള്ള അധ്യാപക സര്‍വിസ് സംഘടനകളെടുത്ത തീരുമാനം. അതേസമയം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും ജീവനക്കാരുടെ മൗനം സമ്മതമായി കണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സ്‌കൂള്‍, സ്ഥാപന മേധാവികളെ അറിയിച്ചിരിക്കയാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം ശമ്പളമാണ് ഗഡുക്കളായി നല്‍കേണ്ടതെന്നതിനാല്‍ വിവിധ അടവുകളും കഴിച്ച് മാസത്തില്‍ തുച്ഛമായ സംഖ്യ മാത്രമേ ലഭിക്കൂ എന്നതും ഇവരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പ്രതിപക്ഷ സംഘടനകള്‍ എല്ലാം തന്നെ മാസ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  5 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  5 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  5 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  5 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  5 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  5 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  5 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  5 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  5 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  5 days ago