HOME
DETAILS

നിര്‍ബന്ധ പിരിവ്; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം

  
backup
September 14 2018 | 20:09 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും ചേര്‍ന്ന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധം.
അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മതത്തോടെയല്ലാതെ ശമ്പളത്തില്‍ നിന്നുള്ള പിടിച്ചെടുക്കലിനെ ശക്തമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ജീവനക്കാരും അധ്യാപകരും ഒരുപോലെ സര്‍ക്കാറിനെ സഹായിച്ചവരാണ്. ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ ഓപ്ഷണല്‍ ആണെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ ശമ്പളവും നല്‍കി.എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും നല്‍കേണ്ട തുക ഓപ്ഷണല്‍ ആണെങ്കില്‍ മാത്രം അത് നല്‍കുമെന്നും ഓപ്ഷണ്‍ വ്യവസ്ഥയില്ലെങ്കില്‍ ഒരു മാസത്തില്‍ കുറഞ്ഞ തുക സ്വീകാര്യമല്ലെങ്കില്‍ ഒന്നും നല്‍കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനെതിരേ യു.ടി.ഇ.ഫ്, സെറ്റ് കോ നേതൃത്വത്തിലുള്ള അധ്യാപക സര്‍വിസ് സംഘടനകളെടുത്ത തീരുമാനം. അതേസമയം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും ജീവനക്കാരുടെ മൗനം സമ്മതമായി കണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സ്‌കൂള്‍, സ്ഥാപന മേധാവികളെ അറിയിച്ചിരിക്കയാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം ശമ്പളമാണ് ഗഡുക്കളായി നല്‍കേണ്ടതെന്നതിനാല്‍ വിവിധ അടവുകളും കഴിച്ച് മാസത്തില്‍ തുച്ഛമായ സംഖ്യ മാത്രമേ ലഭിക്കൂ എന്നതും ഇവരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പ്രതിപക്ഷ സംഘടനകള്‍ എല്ലാം തന്നെ മാസ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്

Football
  •  5 days ago
No Image

ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം

uae
  •  5 days ago
No Image

ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ

Cricket
  •  5 days ago
No Image

നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

Saudi-arabia
  •  5 days ago
No Image

നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും

Cricket
  •  5 days ago
No Image

വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം

Kerala
  •  5 days ago
No Image

അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയി; ഡ്രൈവറെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  5 days ago
No Image

'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി

Kerala
  •  5 days ago
No Image

വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

Kerala
  •  5 days ago
No Image

കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി

uae
  •  5 days ago