HOME
DETAILS

നിര്‍ബന്ധ പിരിവ്; അധ്യാപക സംഘടനകള്‍ക്ക് ശക്തമായ പ്രതിഷേധം

  
backup
September 14, 2018 | 8:43 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ ഓഫിസര്‍മാരും ചേര്‍ന്ന് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധം.
അധ്യാപകരുടെയും ജീവനക്കാരുടെയും സമ്മതത്തോടെയല്ലാതെ ശമ്പളത്തില്‍ നിന്നുള്ള പിടിച്ചെടുക്കലിനെ ശക്തമായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വിളിച്ചുചേര്‍ത്ത യോഗത്തിലും പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ജീവനക്കാരും അധ്യാപകരും ഒരുപോലെ സര്‍ക്കാറിനെ സഹായിച്ചവരാണ്. ഫെസ്റ്റിവല്‍ അലവന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കൂടാതെ ഓപ്ഷണല്‍ ആണെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തെ ശമ്പളവും നല്‍കി.എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തെ ശമ്പളം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും നല്‍കേണ്ട തുക ഓപ്ഷണല്‍ ആണെങ്കില്‍ മാത്രം അത് നല്‍കുമെന്നും ഓപ്ഷണ്‍ വ്യവസ്ഥയില്ലെങ്കില്‍ ഒരു മാസത്തില്‍ കുറഞ്ഞ തുക സ്വീകാര്യമല്ലെങ്കില്‍ ഒന്നും നല്‍കുന്നില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനെതിരേ യു.ടി.ഇ.ഫ്, സെറ്റ് കോ നേതൃത്വത്തിലുള്ള അധ്യാപക സര്‍വിസ് സംഘടനകളെടുത്ത തീരുമാനം. അതേസമയം വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും ജീവനക്കാരുടെ മൗനം സമ്മതമായി കണ്ട് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ സ്‌കൂള്‍, സ്ഥാപന മേധാവികളെ അറിയിച്ചിരിക്കയാണ്.
അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം ശമ്പളമാണ് ഗഡുക്കളായി നല്‍കേണ്ടതെന്നതിനാല്‍ വിവിധ അടവുകളും കഴിച്ച് മാസത്തില്‍ തുച്ഛമായ സംഖ്യ മാത്രമേ ലഭിക്കൂ എന്നതും ഇവരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പ്രതിപക്ഷ സംഘടനകള്‍ എല്ലാം തന്നെ മാസ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  2 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  2 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  2 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  2 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  2 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  2 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  2 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  2 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  2 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  2 days ago