HOME
DETAILS

പ്രവാസി കമ്മിഷനോട് സര്‍ക്കാര്‍ അവഗണന

  
backup
May 15 2017 | 23:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


മലപ്പുറം: പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. രൂപീകരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസമാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കമ്മിഷന്‍ നിലവില്‍വന്ന് ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ അധികാരവും വിപുലമായ അധികാര പരിധികളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്.
എന്നാല്‍ കമ്മിഷന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റതിന് ശേഷം രണ്ടു യോഗങ്ങള്‍ മാത്രമാണ് ഇതുവരെയായി ചേര്‍ന്നത്.
മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ യോഗങ്ങളില്‍ നിരവധി പരാതികള്‍ ഇതിനകം തന്നെ കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഓഫിസും ജീവനക്കാരുമടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലാതെ പരാതികള്‍ അന്വേഷിക്കുവാനോ, ഇടപെടാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മിഷന്റെ പ്രധാന ചുമതലകളായി പറഞ്ഞിരുന്നത്. കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് പി. ഭവദാസനും അംഗങ്ങളായി ഡോ. ഷംഷീര്‍ വയലില്‍, പി.എം.എ സലാം, കെ. ഭഗവത് സിങ് എന്നിവരും ചുമതലയേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. കമ്മിഷന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതും നടപ്പിലായില്ല.
പ്രവാസികളെ സംബന്ധിച്ചിടത്തോളം കമ്മിഷന്റെ രൂപീകരണം ഏറെ ആശ്വാസകരമായിരുന്നു. വനിതാ കമ്മിഷന്‍, വിവരാവകാശ കമ്മിഷനുകള്‍പോലെ കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവുമെന്നായിരുന്നു പ്രതീക്ഷ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പിടിയില്‍ പെട്ട് പണം നഷ്ടമായിരുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുവാനും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും കമ്മിഷന്റെ ഇടപെടല്‍ ഉപകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നിസംഗത മൂലം ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.
ഇത്തരത്തിലൊരു നിയമനിര്‍മാണം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പഞ്ചാബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കമ്മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പഞ്ചാബില്‍ കമ്മിഷന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തും കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  10 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  5 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago