HOME
DETAILS

കുന്ദമംഗലം മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കും

  
backup
September 18, 2018 | 10:51 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-5


പെരുമണ്ണ: പൂളക്കടവ്-മാത്ര-പാലാഴി-കോവൂര്‍ റോഡ് പ്രവൃത്തി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. പി.ടി.എ റഹീം എം.എല്‍.എ പെരുമണ്ണ പഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പൊതുമരാമത്ത്, ജിക്ക ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കുന്ദമംഗലം മണ്ഡലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതി യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.
പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ പ്രവൃത്തി നടത്തുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ചെയ്ത റോഡുകളിലെ പ്രവൃത്തികള്‍ക്കാണു മുന്‍ഗണന നല്‍കുക. മാത്ര-പാലാഴി റോഡില്‍ 22നും പൂളക്കടവ്-കൊടിനാട്ട്മുക്ക് റോഡില്‍ 27നും കോവൂര്‍ പാലാഴി എം.എല്‍.എ റോഡില്‍ 17നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. എന്‍.എച്ച് ബൈപാസില്‍ പൈപ്പ്‌ലൈന്‍ ക്രോസിങ്ങിനുള്ള അനുമതി അപേക്ഷ നല്‍കുന്ന ദിവസംതന്നെ ലഭ്യമാക്കുന്നതിനും അതുപ്രകാരം ജിക്ക പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്ത പൂളക്കടവ്-മാത്ര-പാലാഴി-കോവൂര്‍ റോഡിലെ ജിക്കയുടെ പ്രവൃത്തികള്‍ 30ന പൂര്‍ത്തീകരിക്കുന്നതിനും റോഡിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിനും ധാരണയായി. മാങ്കാവ്-കണ്ണിപറമ്പ റോഡില്‍ പ്രവൃത്തി നടത്താന്‍ ബാക്കിയുള്ള ഭാഗങ്ങളില്‍ റോഡ് കട്ടിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ജിക്ക അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി.
മാങ്കാവ്-കണ്ണിപറമ്പ് റോഡിലെ പെരുമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗത്ത് ഒക്ടോബര്‍ 31നും പാലാഴി-പുത്തൂര്‍മഠം റോഡില്‍ 15നും പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. കുന്ദമംഗലം പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ നിലവിലുള്ള തടസത്തിനുകാരണം നാഷനല്‍ ഹൈവേയിലെ വാല്‍വ് തുറക്കുന്നതിലുള്ള പ്രശ്‌നമാണെന്നു ജിക്ക അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിന് നാഷനല്‍ ഹൈവേ അധികൃതര്‍ ആവശ്യമായ അനുമതി നല്‍കുന്നതിനും അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജിത, കെ. തങ്കമണി, ഷൈജ വളപ്പില്‍, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സംസ്ഥാന ജൂനിയര്‍ തൈക്വാന്‍ഡോ;
ആതിരക്ക് രണ്ടാം സ്ഥാനം

ഫറോക്ക്: സംസ്ഥാന കേഡറ്റ് ആന്‍ഡ് ജൂനിയര്‍ തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ ചെറുവണ്ണൂര്‍ സ്വദേശിനി ആതിരക്ക് രണ്ടാം സ്ഥാനം.
തൈക്വാന്‍ഡോ അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച 20-ാമത് കേഡറ്റ് ആന്‍ഡ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ മത്സരിച്ചാണ് ആതിര രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എറണാകുളം കളമശ്ശേരി സൗത്ത് ടൗണ്‍ ഹാളിലായിരുന്നു മത്സരം. ഫറോക്ക് ഗവഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും ചെറുവണ്ണൂര്‍ മധുരബസാറിലെ മണ്ടായിക്കല്‍ സതീശന്‍ -റീന ബേബി ദമ്പതികളുടെ മകളുമാണ്.
ഫറോക്ക് ചുങ്കത്തെ കോംബാറ്റ് തൈക്വാന്‍ഡോ അക്കാദമിയിലെ മുഹമ്മദ് ഷാഫിയാണ് പരിശീലകന്‍.

കനോലി കനാലില്‍ മലിനജലം
ഒഴുക്കിയാല്‍ പിടിവീഴും
കോഴിക്കോട്: കനോലി കനാലിലേക്ക് അഴുക്കുജലം ഒഴുക്കുന്നതിനെതിരേയുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി യോഗം ചേര്‍ന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കനാലിലേക്ക് അഴുക്കുജലം തുറന്നുവിടുന്നത് അവസാനിപ്പിക്കാനും കനാലിലേക്ക് തുറക്കുന്ന അഴുക്കുജല പൈപ്പുകള്‍ നീക്കം ചെയ്യുന്നതിനുമായി വീണ്ടും മുന്നറിയിപ്പു നല്‍കാനും യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ രണ്ടുവരെ ഇവ നീക്കാനുള്ള സമയം നല്‍കും. തുടര്‍ന്നും മലിനീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ കര്‍ശനനടപടികള്‍ കൊക്കൊള്ളാനാണു തീരുമാനം. മേയര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനായി മുംബൈയിലേക്കു പോയ തോട്ടത്തില്‍ രവീന്ദ്രന്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം അറിയിക്കും. 26നു മേയര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയുന്നത്.
അതിനിടെ കനാലിന്റെ രണ്ടാംഘട്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. വിവധ സ്ഥലങ്ങളില്‍ ഇതിനായുള്ള ജനകീയ കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ഇന്നു നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  a month ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  a month ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  a month ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  a month ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  a month ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  a month ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  a month ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  a month ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  a month ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  a month ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  a month ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a month ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a month ago