HOME
DETAILS

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ 26 വരെ റിമാന്‍ഡ് ചെയ്തു

  
backup
November 13, 2020 | 12:59 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d-2


കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമെന്ന് കോടതി
സ്വന്തം ലേഖിക
കൊച്ചി: നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 26വരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതുമുതല്‍ തുടര്‍ച്ചയായ 14ദിവസം ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ ശിവശങ്കറിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്.
പകല്‍ മുഴുവന്‍ നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു ഉത്തരവ്. അതേസമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷപരിഗണിച്ച കോടതി വിധിപറയാന്‍ 17ലേക്ക് മാറ്റി.
സ്വര്‍ണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ അറിവോടെയും ഒത്താശയോടെയുമാണെന്ന് ഇ.ഡി കോടതിയെ ബോധിപ്പിച്ചു. ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണമാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചത്. 2019 നവംബര്‍ മുതലാണ് സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ അതിനുമുമ്പ് തന്നെ സ്വപ്നയുമായി വിവിധ കുറ്റകൃത്യങ്ങളില്‍ ശിവശങ്കര്‍ ഏര്‍പ്പെട്ടിരുന്നു.
ഇതില്‍ നിന്ന് അനധികൃത സ്വത്ത് സമ്പാദനവും നടത്തി. ഈ സ്വത്ത് ഒളിപ്പിക്കുന്നതിനാണ് സ്വപ്നയുടെ പേരില്‍ 2018ല്‍ രണ്ട് ബാങ്ക് ലോക്കറുകള്‍ തുടങ്ങിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. സ്വപ്നയെ പൂര്‍ണവിശ്വാസമില്ലാത്തതിനാലാണ് തന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ലോക്കറിന്റെ സംയുക്ത ഉടമയാക്കിയത്.
കൂടുതല്‍ കമ്മിഷന്‍ വിഹിതം സ്വപ്നയില്‍ നിന്ന് ലഭിച്ചുതുടങ്ങിയതോടെ ശിവശങ്കര്‍ മൂന്നാമത് ഒരുലോക്കര്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും ഇ.ഡി അറിയിച്ചു.
ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനുള്ള കോഴ പണം ആയിരുന്നുവെന്നും ഇ.ഡി വാദിച്ചു. ശിവശങ്കറിനെ രക്ഷിക്കാന്‍ സ്വപ്ന തുടക്കത്തില്‍ തെറ്റായമൊഴി നല്‍കിയിരുന്നു.
എന്നാല്‍ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് സ്വപ്ന ശിവശങ്കറിന്റെ പങ്ക് വിശദീകരിച്ചതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
കള്ളക്കടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്ന് കോടതി വ്യക്തമാക്കി. കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഇ.ഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവര്‍ഷം മറ്റന്നാളെത്തും; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  21 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  21 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  21 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  21 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  21 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  21 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  21 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  21 days ago


No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  21 days ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  21 days ago
No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  21 days ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  21 days ago