HOME
DETAILS

അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ഓര്‍മകളും മണ്ണടിയുന്നു

  
backup
May 20, 2017 | 10:14 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0



പൂച്ചാക്കല്‍: അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാടുകയറി നശിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അരൂക്കുറ്റി കൊച്ചി രാജാവിന്റെ അധീനതയിലായിരുന്നു. 1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഇവിടെ അതിരുകുറ്റി നാട്ടിയിരുന്നു.
അതിരുക്കുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പില്‍ക്കാലത്ത് നാമപരിണാമം സംഭവിച്ച് അരൂക്കുറ്റിയെന്നായി.
തിരുവിതാംകൂറില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയോ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുകയോ ചെയ്തിരുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ സ്ഥാപിക്കപ്പെട്ട 'ചൗക്ക'യാണ് സംരക്ഷിക്കപ്പെടാതെ മണ്ണടിയുന്നത്. നൂറ്റാണ്ടുകളായി കാടുകയറി നശിക്കുകയാണ് നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍.
കാടുകയറി ചൗക്ക കാണാന്‍പോലും ഇപ്പോള്‍ സാധിക്കുന്നില്ല. ഇതിന്റെ അകം സാമൂഹികവിരുദ്ധരുടെ താവളമാണ്. മദ്യപാനവും മറ്റും ഇതിനകത്ത് നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അരൂക്കുറ്റിയുടെ പില്‍ക്കാല ചരിത്രത്തില്‍ ചൗക്ക നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൗക്കയുമായി ബന്ധപ്പെട്ട് അന്ന് സരക്കാര്‍ ജോലിക്കാരും ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റ് ഉന്നതാധികാരികളും വന്നാല്‍ താമസിക്കാനുള്ള എട്ടുകെട്ടോടുകൂടിയ കൊട്ടാരവും സ്ഥാപിച്ചിരുന്നു.കൂടാതെ കോടതിയും ജയിലും ഉണ്ടായിരുന്നു.
അരൂക്കുറ്റിയിലെ ജലവാണിജ്യ ഗതാഗതവും ചൗക്കയിലെ ഉദ്യോഗസ്ഥരാണ് നിയന്ത്രിച്ചിരുന്നത്. അതില്‍ നിന്ന് കിട്ടുന്ന ചുങ്കമായിരുന്നു പ്രധാന വരുമാന മാര്‍ഗം.ഇവിടെ അങ്ങാടികളും സജീവമായിരുന്നു. ഇന്ന് കാണുന്ന കാടുകയറിയ ഇടം രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  7 minutes ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  32 minutes ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  an hour ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  2 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  2 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  2 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  3 hours ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  3 hours ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  7 hours ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  7 hours ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  7 hours ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  7 hours ago