HOME
DETAILS

അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ഓര്‍മകളും മണ്ണടിയുന്നു

  
backup
May 20, 2017 | 10:14 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%b0



പൂച്ചാക്കല്‍: അരൂക്കുറ്റിയുടെ നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാടുകയറി നശിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അരൂക്കുറ്റി കൊച്ചി രാജാവിന്റെ അധീനതയിലായിരുന്നു. 1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഇവിടെ അതിരുകുറ്റി നാട്ടിയിരുന്നു.
അതിരുക്കുറ്റിയുടെ പേരിലറിയപ്പെട്ടിരുന്ന ഈ സ്ഥലം പില്‍ക്കാലത്ത് നാമപരിണാമം സംഭവിച്ച് അരൂക്കുറ്റിയെന്നായി.
തിരുവിതാംകൂറില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയോ തിരുവിതാംകൂറിലേക്ക് കൊണ്ടുവരുകയോ ചെയ്തിരുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ സ്ഥാപിക്കപ്പെട്ട 'ചൗക്ക'യാണ് സംരക്ഷിക്കപ്പെടാതെ മണ്ണടിയുന്നത്. നൂറ്റാണ്ടുകളായി കാടുകയറി നശിക്കുകയാണ് നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകള്‍.
കാടുകയറി ചൗക്ക കാണാന്‍പോലും ഇപ്പോള്‍ സാധിക്കുന്നില്ല. ഇതിന്റെ അകം സാമൂഹികവിരുദ്ധരുടെ താവളമാണ്. മദ്യപാനവും മറ്റും ഇതിനകത്ത് നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അരൂക്കുറ്റിയുടെ പില്‍ക്കാല ചരിത്രത്തില്‍ ചൗക്ക നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചൗക്കയുമായി ബന്ധപ്പെട്ട് അന്ന് സരക്കാര്‍ ജോലിക്കാരും ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് രാജാവും മറ്റ് ഉന്നതാധികാരികളും വന്നാല്‍ താമസിക്കാനുള്ള എട്ടുകെട്ടോടുകൂടിയ കൊട്ടാരവും സ്ഥാപിച്ചിരുന്നു.കൂടാതെ കോടതിയും ജയിലും ഉണ്ടായിരുന്നു.
അരൂക്കുറ്റിയിലെ ജലവാണിജ്യ ഗതാഗതവും ചൗക്കയിലെ ഉദ്യോഗസ്ഥരാണ് നിയന്ത്രിച്ചിരുന്നത്. അതില്‍ നിന്ന് കിട്ടുന്ന ചുങ്കമായിരുന്നു പ്രധാന വരുമാന മാര്‍ഗം.ഇവിടെ അങ്ങാടികളും സജീവമായിരുന്നു. ഇന്ന് കാണുന്ന കാടുകയറിയ ഇടം രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി സത്യത്തിന്റെ സമയം'  എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങള്‍ സുതാര്യതയോടെ പുറത്തെത്തിക്കണം; ആവശ്യമുന്നയിച്ച് അതിജീവിതകള്‍, തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ഥന

International
  •  14 minutes ago
No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  an hour ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  an hour ago
No Image

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും പരിശോധന; പാളികളുടെ സാംപിള്‍ ശേഖരിക്കും; മറ്റൊരു ലാബില്‍ പരിശോധിക്കും

Kerala
  •  2 hours ago
No Image

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

Cricket
  •  2 hours ago
No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  3 hours ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  3 hours ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  3 hours ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  3 hours ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  3 hours ago