HOME
DETAILS

കശ്മിരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; മൂന്നുഭീകരരും പ്രദേശവാസിയും കൊല്ലപ്പെട്ടു

  
backup
September 27, 2018 | 7:38 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2-23

 


ശ്രീനഗര്‍: ജമ്മുകശ്മിരില്‍ വ്യത്യസ്ത ഇടങ്ങളിലായി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സംഭവത്തില്‍ ഒരു തദ്ദേശവാസിയും മൂന്ന് ഭീകരരും കൊല്ലപ്പെടുകയും ചെയ്തു.
ശ്രീനഗറില്‍ നിന്ന് 65 കി.മീറ്റര്‍ മാറി ദൂരു മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഭീകരനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് പൊലിസുകാരെ വധിച്ച് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് എന്ന ഹന്‍സ്‌ലക്കുവേണ്ടിയാണ് സുരക്ഷാസേന തിരച്ചില്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഭീകരരില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സുരക്ഷാസൈന്യം പ്രതിരോധം ശക്തമാക്കുന്നതിനിടയില്‍ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, നവീദിന് വെടിയേറ്റിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് വീട്ടുടമയുടെ മകന്‍ വെടിയേറ്റ് മരിച്ചത്.
ബുദ്ഗാം ജില്ലിയിലെ ഛദൂരയിലെ ആരാധനാലയത്തിനടുത്താണ് മൂന്നാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ പുറത്തുകടക്കാനാകാത്തവിധം കെണിയിലാക്കിയെങ്കിലും ഇവര്‍ ശക്തമായ രീതിയിലാണ് സുരക്ഷാ സൈന്യത്തെ ആക്രമിച്ചത്. എന്നാല്‍, സുരക്ഷാസൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ഓഫിസര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലാവര്‍ക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടില്‍

Kerala
  •  4 days ago
No Image

കാൾസൺ ഞെട്ടി, ചെസ് ലോകം വിറച്ചു! സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരനെ നിലംപരിശാക്കി പ്രഗ്നാനന്ദ!

Others
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

National
  •  4 days ago
No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  4 days ago
No Image

സഹനവും ത്യാഗവും അന്തിമ വിജയം നൽകും: സാദിഖലി തങ്ങൾ

Kerala
  •  4 days ago
No Image

ലോകസമാധാനത്തിന്റെ സന്ദേശവാഹകരാവുക: ജിഫ്‌രി തങ്ങള്‍

Kerala
  •  4 days ago
No Image

കൂട്ടിരിപ്പുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ എസി ഓഫാക്കി; ധാക്കയിലെ ആശുപത്രിയില്‍ 6 നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

International
  •  4 days ago
No Image

സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടാകും; ഡി.കെ മുഖ്യമന്ത്രിയാകും, ഗവര്‍ണറെ കാണാന്‍ സമയം തേടി

National
  •  4 days ago
No Image

മാസപ്പടി കേസ്: വീണയുടെ ഫോൺ പരിശോധന നിർണായകം; അക്കൗണ്ടുകൾ മരവിപ്പിച്ചു; റെയ്ഡിനിടെയുണ്ടായ അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ഇഡി

Kerala
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: പ്രതികൾക്കെതിരെ പൊലിസിനെ മർദ്ദിച്ചതിനും കേസെടുക്കും; 5 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും

Kerala
  •  4 days ago