HOME
DETAILS

കശ്മിരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; മൂന്നുഭീകരരും പ്രദേശവാസിയും കൊല്ലപ്പെട്ടു

  
backup
September 27, 2018 | 7:38 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2-23

 


ശ്രീനഗര്‍: ജമ്മുകശ്മിരില്‍ വ്യത്യസ്ത ഇടങ്ങളിലായി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സംഭവത്തില്‍ ഒരു തദ്ദേശവാസിയും മൂന്ന് ഭീകരരും കൊല്ലപ്പെടുകയും ചെയ്തു.
ശ്രീനഗറില്‍ നിന്ന് 65 കി.മീറ്റര്‍ മാറി ദൂരു മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഭീകരനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് പൊലിസുകാരെ വധിച്ച് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് എന്ന ഹന്‍സ്‌ലക്കുവേണ്ടിയാണ് സുരക്ഷാസേന തിരച്ചില്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഭീകരരില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സുരക്ഷാസൈന്യം പ്രതിരോധം ശക്തമാക്കുന്നതിനിടയില്‍ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, നവീദിന് വെടിയേറ്റിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് വീട്ടുടമയുടെ മകന്‍ വെടിയേറ്റ് മരിച്ചത്.
ബുദ്ഗാം ജില്ലിയിലെ ഛദൂരയിലെ ആരാധനാലയത്തിനടുത്താണ് മൂന്നാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ പുറത്തുകടക്കാനാകാത്തവിധം കെണിയിലാക്കിയെങ്കിലും ഇവര്‍ ശക്തമായ രീതിയിലാണ് സുരക്ഷാ സൈന്യത്തെ ആക്രമിച്ചത്. എന്നാല്‍, സുരക്ഷാസൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ഓഫിസര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ തീരക്കടലില്‍ കര്‍ശന പരിശോധന; 700ലധികം നിയമവിരുദ്ധ മീന്‍പിടിത്ത ഉപകരണങ്ങള്‍ പിടിച്ചെടുത്തു

bahrain
  •  15 hours ago
No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  15 hours ago
No Image

നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍

bahrain
  •  15 hours ago
No Image

ശബരിമലയിലെ നെയ്യ് കൊള്ള കേസ്:  ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

അബുദബിയിലെ പ്രധാന റോഡുകളിലെ വേ​ഗപരിധിയിൽ മാറ്റം വരുത്തി അധികൃതർ; ഈ പാതയിലെ മിനിമം സ്പീഡ് ഒഴിവാക്കി

uae
  •  15 hours ago
No Image

കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ മരണക്കെണി: നാടിനെ നടുക്കിയ മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

crime
  •  15 hours ago
No Image

ഉയർന്നു അഭിമാനക്കൊടി; സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം

Kerala
  •  15 hours ago
No Image

അമ്മയോടൊപ്പം ഒളിച്ചോടിയതിലുള്ള പക; പത്ത് വർഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

crime
  •  15 hours ago
No Image

അധ്യാപന രംഗത്തെ മാറ്റങ്ങള്‍ക്ക് വേദിയായി ഒമാന്‍; എഐ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സമ്മേളനം

oman
  •  15 hours ago
No Image

പ്രവാസികൾക്ക് ഇരുട്ടടി; അബുദബിയിൽ വില്ല വാടകനിരക്ക് ഇരട്ടിയായി, കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബങ്ങൾ

uae
  •  15 hours ago

No Image

സിറിയയിലെ വിമാനക്കമ്പനി അടക്കമുള്ള പദ്ധതികളില്‍ സഊദിക്ക് വമ്പന്‍ നിക്ഷേപങ്ങള്‍; ഫ്‌ളൈനാസിന് സിറിയയില്‍ ബ്രാഞ്ച്

Saudi-arabia
  •  19 hours ago
No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  19 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  19 hours ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  20 hours ago