HOME
DETAILS

കശ്മിരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; മൂന്നുഭീകരരും പ്രദേശവാസിയും കൊല്ലപ്പെട്ടു

  
backup
September 27, 2018 | 7:38 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2-23

 


ശ്രീനഗര്‍: ജമ്മുകശ്മിരില്‍ വ്യത്യസ്ത ഇടങ്ങളിലായി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈനികന്‍ വീരമൃത്യു വരിച്ചു. സംഭവത്തില്‍ ഒരു തദ്ദേശവാസിയും മൂന്ന് ഭീകരരും കൊല്ലപ്പെടുകയും ചെയ്തു.
ശ്രീനഗറില്‍ നിന്ന് 65 കി.മീറ്റര്‍ മാറി ദൂരു മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഭീകരനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ആരോഗ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ട് പൊലിസുകാരെ വധിച്ച് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് എന്ന ഹന്‍സ്‌ലക്കുവേണ്ടിയാണ് സുരക്ഷാസേന തിരച്ചില്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഭീകരരില്‍ നിന്ന് വെടിവയ്പ്പുണ്ടായത്. സുരക്ഷാസൈന്യം പ്രതിരോധം ശക്തമാക്കുന്നതിനിടയില്‍ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, നവീദിന് വെടിയേറ്റിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് വീട്ടുടമയുടെ മകന്‍ വെടിയേറ്റ് മരിച്ചത്.
ബുദ്ഗാം ജില്ലിയിലെ ഛദൂരയിലെ ആരാധനാലയത്തിനടുത്താണ് മൂന്നാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ പുറത്തുകടക്കാനാകാത്തവിധം കെണിയിലാക്കിയെങ്കിലും ഇവര്‍ ശക്തമായ രീതിയിലാണ് സുരക്ഷാ സൈന്യത്തെ ആക്രമിച്ചത്. എന്നാല്‍, സുരക്ഷാസൈന്യം നടത്തിയ ശക്തമായ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്നാമന്‍ രക്ഷപ്പെട്ടതായി പൊലിസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ഓഫിസര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  21 hours ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  21 hours ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  a day ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  a day ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  a day ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  a day ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  a day ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  a day ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  a day ago


No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a day ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  a day ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  a day ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a day ago