
ഏഷ്യന്‍ ചാംപ്യന്‍സ്; ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ചാംപ്യന്‍മാരായി
ദുബൈ: ഉദ്വോഗജനകമായ മത്സരത്തിനൊടുവില്‍ ഏഷ്യകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ചാംപ്യന്‍മാരായി. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അവസാനം വരെ നാടകീയത നിറഞ്ഞതായിരുന്നു ഫൈനല്‍. ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ കീഴടങ്ങിയത്. ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (121) കന്നി ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാ ഇന്നിങ്‌സിന് കരുത്തായത്.
117 പന്തില്‍ 12 ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ശതകം. ലിറ്റണിനെക്കൂടാതെ സൗമ്യ സര്‍ക്കാര്‍ (33), മെഹ്ദി ഹസന്‍ (32) എന്നിവര്‍ മാത്രമേ ബംഗ്ലാദേശ് നിരയില്‍ രണ്ടണ്ടക്കം കടന്നുള്ളൂ. സ്പിന്നര്‍മാരുടെ പ്രകടനവും തകര്‍പ്പന്‍ ഫീല്‍ഡിങുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു പേരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്. രണ്ടണ്ടു പേരെ ധോണിയും സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടണ്ടു വിക്കറ്റെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 300നു മുകളില്‍ ാസ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് നല്‍കിയത്.
ടീം സ്‌കോര്‍ 120ല്‍ വച്ച് ആദ്യ വിക്കറ്റ് നേടിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശിന് കടിഞ്ഞാണിടുകയായിരുന്നു. രണ്ടാമതെത്തി ഇംറുല്‍ ഖൈസ് 12 പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. ചഹലിന്റെ പന്തില്‍ എല്‍. ബി യായിട്ടായിരുന്നു ഖൈസ് പുറത്തായത്. പിന്നീടെത്തിയ മുഷ്ഫിഖു റഹീമിനും ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കാനായില്ല. 9 പന്ത് നേരിട്ട താരം അഞ്ചു റണ്‍സുമായി പവലിയനിലേക്ക് തിരിച്ചു. പിന്നീടെത്തിയ മുഹമ്മദ് മിഥുനും കാര്യമായൊന്നും ചെയ്യാനായില്ല. നാലു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമായിരുന്നു മിഥുന്റെ സംഭാവന. 16 പന്ത് നേരിട്ട മുഹമ്മദുള്ളക്കും രണ്ടക്കം കാണാതെ പുറത്താകേണ്ടി വന്നു. നാലു റണ്‍സ് മാത്രമാണ് മുഹമ്മദുള്ള കൂട്ടിച്ചേര്‍ത്തത്. പിന്നീട് അല്‍പമെങ്കിലും പിടിച്ചു നിന്നത് സൗമ്യ സര്‍ക്കാറായിരുന്നു. 45 പന്ത് നേരിട്ട സൗമ്യ സര്‍ക്കാര്‍ 33 റണ്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് നിരയിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മഷ്‌റഫെ മുര്‍തസ നസ്മുല്‍ ഇസ്‌ലാം എന്നിവര്‍ ഏഴു റണ്‍സ് വീതം നേടി. രണ്ട് റണ്‍സുമായി മുസ്തഫിസുറഹ്മാന്‍ ഔട്ടാകാതെ നിന്നു.
രണ്ടാം വിക്കറ്റിനു ശേഷം ഇന്ത്യയുടെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 222 റണ്‍സില്‍ പിടിച്ചു കെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ധവാനെ സൗമ്യ സര്‍ക്കാര്‍ മടക്കി അയച്ചു. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിന് രണ്ട് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി തികക്കും മുമ്പ് രോഹിത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ 100 ആകുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി. മഷ്‌റഫെ മുര്‍തസ, നസ്മുല്‍ ഇസ്‌ലാം, മുസ്തഫിസുറഹ്മാന്‍ എന്നിവരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയുടെ മധ്യനിരയാണ് പിടിച്ചു നിന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഇന്ത്യ ഏഴാമത് ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 6 minutes ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 23 minutes ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• an hour ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• an hour ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• an hour ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 hours ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 hours ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 3 hours ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 hours ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 5 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 5 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 5 hours ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 6 hours ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 7 hours ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 7 hours ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 7 hours ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 5 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 5 hours ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 6 hours ago