HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12 2019 | 18:07 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം

uae
  •  9 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ഗെയ്ൽ

Cricket
  •  9 days ago
No Image

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

Kerala
  •  9 days ago
No Image

പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലിസില്‍നിന്ന് പുറത്താക്കി; തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍

Kerala
  •  9 days ago
No Image

അഞ്ചു വയസുകാരന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി;  കുട്ടിക്ക് ദാരുണാന്ത്യം

National
  •  9 days ago
No Image

മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന

Kerala
  •  9 days ago
No Image

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

Kerala
  •  9 days ago
No Image

പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  9 days ago
No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  9 days ago