HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12, 2019 | 6:46 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്വട്ടേഷന്‍ ആസൂത്രണം ചെയ്തത് സഹോദരപുത്രന്‍; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക അറസ്റ്റ്

Kerala
  •  6 days ago
No Image

ഇറാൻ പ്രതിരോധത്തിന്റെ കരുത്ത്; നയതന്ത്രത്തിന്റെ അമരക്കാരൻ- അലി ലാരിജാനി എന്ന പോരാളി

International
  •  6 days ago
No Image

കളിക്കളത്തിൽ അവൻ യുവരാജിനെ പോലെയാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  6 days ago
No Image

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി മെസിക്ക് താഴെ; റയലിനൊപ്പം കുതിച്ച് വിനീഷ്യസ്

Football
  •  6 days ago
No Image

അപ്പീലിൽ സെനഗലിന് തിരിച്ചടി; ഫൈനലിൽ തോറ്റ മൊറോക്കോ ഇനി ആഫ്രിക്കൻ ചാമ്പ്യൻസ്

Football
  •  6 days ago
No Image

ലാരിജാനിയുടെ കൊലപാതകത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇറാന്‍; ഇസ്‌റാഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍, കനത്ത നാശം, മരണം

International
  •  6 days ago
No Image

ഐ.ടി.ഐ അധ്യാപക തസ്തിക വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം; പുതിയ പഠന സമിതിയെ നിയോഗിച്ച് ഉത്തരവ്

Kerala
  •  6 days ago
No Image

പ്രതിപക്ഷ എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു; ഇനി സഭക്കകത്ത് പ്ലക്കാര്‍ഡുകളും ബാനറുകളും വേണ്ടെന്ന് സ്പീക്കര്‍ 

National
  •  6 days ago
No Image

ഗൾഫിലെ സംഘർഷം: അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് റിയാദിൽ

Saudi-arabia
  •  7 days ago
No Image

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം: വിദ്യാര്‍ഥിക്കായി പരീക്ഷയെഴുതിയ യുവാവ് പിടിയില്‍

Kerala
  •  7 days ago