HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12, 2019 | 6:46 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടകമേ ഉലകം... പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ ഐ.സി.യുവിലാക്കുന്നു' വീണ ജോർജ്ജിനെതിരെ ഹർഷിന 

Kerala
  •  18 minutes ago
No Image

സൊസൈറ്റികളുടെ അക്കൗണ്ട് ഓഡിറ്റ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ 

Kerala
  •  36 minutes ago
No Image

1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും; ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള കോൺഗ്രസ് വീടിന്റെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

Kerala
  •  42 minutes ago
No Image

എക്‌സൈസ് ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു; വനിതകളുൾപ്പെടെ 20 തസ്തികകൾ അനുവദിച്ചു

Kerala
  •  an hour ago
No Image

'കേരളം' ശരിക്കും 'കേരളം' ആകുന്നു; പേരുമാറ്റത്തിനുള്ള കാത്തിരിപ്പിൽ ബംഗാൾ

National
  •  an hour ago
No Image

മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  an hour ago
No Image

എയിംസിനോ..മലപ്പുറത്ത് ഭൂമിയുണ്ട്.... പന്തല്ലൂരിലെ 400 ഏക്കർ ക്ഷേത്രഭൂമി ഉപയോഗിക്കാം

Kerala
  •  an hour ago
No Image

രാഹുൽ ഗാന്ധി ഇന്നെത്തും; യു.ഡി.എഫ് നേതാക്കളുമായി നിർണായക ചർച്ച

Kerala
  •  an hour ago
No Image

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ഇന്ന് വിദഗ്ധ പരിശോധന; എംആർഐ സ്കാനിംഗ് നടത്തും, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

Kerala
  •  an hour ago
No Image

വീണയുടെ പരുക്ക് ആയുധമാക്കി സി.പി.എം; പ്രതിരോധിച്ച് കോൺഗ്രസ്

Kerala
  •  an hour ago