HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12 2019 | 18:07 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  12 days ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  12 days ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  12 days ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  12 days ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  12 days ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  12 days ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  12 days ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  12 days ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  12 days ago