HOME
DETAILS

224 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി

  
backup
July 12, 2019 | 6:46 PM

candidates-were-disqualified-by-ec

 

2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല


തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
തെരഞ്ഞെടുപ്പിന്റെ ചെലവ് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയവരെയും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2018 ഡിസംബര്‍ വരെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്തീരാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള അയോഗ്യത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് നിലനില്‍ക്കും.
അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഗ്രാമപഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക.
മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും കാര്യത്തില്‍ സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവാക്കിയവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മതിയായ കാരണം ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ കമ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13ഉം ഗ്രാമപഞ്ചായത്തുകളിലെ 143ഉം മുനിസിപ്പാലിറ്റിയിലെ 51ഉം കോര്‍പറേഷനുകളിലെ 15ഉം സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം; പണവും മൊബൈൽ ഫോണുകളും കവർന്നതായി പരാതി

National
  •  18 days ago
No Image

വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റു; തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

ഭക്ഷണം വിളമ്പുന്നതിനെചൊല്ലിയുള്ള തര്‍ക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

Kerala
  •  18 days ago
No Image

മത്സ്യങ്ങളിൽ വിഷാംശം? 'ബയോമാഗ്‌നിഫിക്കേഷൻ' ഭീഷണിയിൽ കേരള തീരം; ജാഗ്രത വേണമെന്ന് സിഫ്ട് പഠന റിപ്പോർട്ട്

Kerala
  •  18 days ago
No Image

ബഹ്‌റൈനില്‍ അന്തരിച്ച സജീവന്‍ ചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

bahrain
  •  18 days ago
No Image

സഊദിയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയും ഇടിമിന്നലും; ജാഗ്രതാ നിര്‍ദേശവുമായി സിവില്‍ ഡിഫന്‍സ്

Saudi-arabia
  •  18 days ago
No Image

റിസ്റ്റ്ബാന്‍ഡ് വേണം, ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, മൊബൈല്‍ പാടില്ല; ശസ്ത്രക്രിയകളില്‍ പിഴവ് ഒഴിവാക്കാന്‍ കര്‍ശന മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്

Kerala
  •  18 days ago
No Image

ഉത്തരാഖണ്ഡ് മദ്‌റസ ബോർഡ് അപ്രസക്തമായി; പുതിയ നിയമം ജൂലൈ മുതൽ പ്രാബല്യത്തിൽ

National
  •  18 days ago
No Image

കോഴിക്കോട് യുവതിയെ കടന്നുപിടിച്ച പ്രതി പിടിയില്‍; കുടുക്കിയത് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക്

Kerala
  •  18 days ago
No Image

ലൂസിയാനയില്‍ കൂട്ടക്കൊല: എട്ട് കുട്ടികളെ വെടിവെച്ചു കൊന്നു

International
  •  18 days ago