HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം, എസ്.എഫ്.ഐക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയെന്ന് വിദ്യാര്‍ഥികള്‍

  
backup
July 12 2019 | 18:07 PM

sfi-attack-in-university-college755176-2

 

പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും രക്ഷയില്ല
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പഠനം നടത്താനാകുന്നില്ലെന്ന് 300ഓളം പേര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനുപിന്നാലെയെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നത് ഗുണ്ടകളെപ്പോലെയാണ്. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളിലുള്ളവര്‍ ക്ലാസില്‍ കയരാറില്ല. നിര്‍ബന്ധിത പണപ്പിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദനം നേരിടേണ്ടിവരും. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടത് സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടുപോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. ക്യാംപസില്‍ കൂട്ടംകൂടി നിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയരാറുമില്ല. മൂന്നുവര്‍ഷമായി മര്‍ദനം സഹിക്കുകയാണ്. ഇനി ഇത് തുടരാന്‍ കഴിയില്ല. എസ്.എഫ്.ഐ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുറിയില്‍ ആയുധശേഖരമുണ്ട്. കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ഈ മുറിയില്‍ വച്ചാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എസ്.എഫ്.ഐയുടെ ക്രിമിനലിസം: ഉന്നത വിദ്യാഭ്യാസവകുപ്പിനും
പങ്കെന്ന് എം.എസ്.എഫ്

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു. കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല.
മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശരീഫ് വടക്കെയില്‍, അഫ്‌നാസ് ചോറോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അക്രമികള്‍ക്ക്
പ്രോത്സാഹനം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍: കെ.എസ്.യു

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
യൂനിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്.എഫ്.ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാമെന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എട്ട് ദിവസത്തിനിടെ 10 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; പാറശ്ശാല സ്വദേശിയായ 38-കാരനും രോഗബാധിതൻ

Kerala
  •  7 days ago
No Image

അതിലും അവൻ തന്നെ മുന്നിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ആദ്യ ശതകോടീശ്വര ഫുട്ബോൾ താരം; ബ്ലൂംബർഗ് റിപ്പോർട്ട്

Football
  •  7 days ago
No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  7 days ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  7 days ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  7 days ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  7 days ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  7 days ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  7 days ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  7 days ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  7 days ago