HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം, എസ്.എഫ്.ഐക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയെന്ന് വിദ്യാര്‍ഥികള്‍

  
Web Desk
July 12 2019 | 18:07 PM

sfi-attack-in-university-college755176-2

 

പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും രക്ഷയില്ല
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പഠനം നടത്താനാകുന്നില്ലെന്ന് 300ഓളം പേര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനുപിന്നാലെയെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നത് ഗുണ്ടകളെപ്പോലെയാണ്. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളിലുള്ളവര്‍ ക്ലാസില്‍ കയരാറില്ല. നിര്‍ബന്ധിത പണപ്പിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദനം നേരിടേണ്ടിവരും. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടത് സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടുപോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. ക്യാംപസില്‍ കൂട്ടംകൂടി നിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയരാറുമില്ല. മൂന്നുവര്‍ഷമായി മര്‍ദനം സഹിക്കുകയാണ്. ഇനി ഇത് തുടരാന്‍ കഴിയില്ല. എസ്.എഫ്.ഐ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുറിയില്‍ ആയുധശേഖരമുണ്ട്. കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ഈ മുറിയില്‍ വച്ചാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എസ്.എഫ്.ഐയുടെ ക്രിമിനലിസം: ഉന്നത വിദ്യാഭ്യാസവകുപ്പിനും
പങ്കെന്ന് എം.എസ്.എഫ്

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു. കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല.
മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശരീഫ് വടക്കെയില്‍, അഫ്‌നാസ് ചോറോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അക്രമികള്‍ക്ക്
പ്രോത്സാഹനം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍: കെ.എസ്.യു

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
യൂനിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്.എഫ്.ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാമെന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  14 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  30 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  an hour ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 hours ago