HOME
DETAILS

യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം, എസ്.എഫ്.ഐക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെയെന്ന് വിദ്യാര്‍ഥികള്‍

  
backup
July 12, 2019 | 6:50 PM

sfi-attack-in-university-college755176-2

 

പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും രക്ഷയില്ല
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പഠനം നടത്താനാകുന്നില്ലെന്ന് 300ഓളം പേര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനുപിന്നാലെയെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നത് ഗുണ്ടകളെപ്പോലെയാണ്. എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളിലുള്ളവര്‍ ക്ലാസില്‍ കയരാറില്ല. നിര്‍ബന്ധിത പണപ്പിരിവ് നല്‍കണം. നല്‍കിയില്ലെങ്കില്‍ മര്‍ദനം നേരിടേണ്ടിവരും. എസ്.എഫ്.ഐ അനുഭാവികളാണെങ്കിലും മര്‍ദിക്കും. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്‌ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടത് സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളോടുപോലും സംസാരിക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിക്കാറില്ല. ക്യാംപസില്‍ കൂട്ടംകൂടി നിന്നാല്‍ ഭീഷണിപ്പെടുത്തി ക്ലാസിലേക്ക് അയയ്ക്കും. നേതാക്കള്‍ ക്ലാസുകളില്‍ കയരാറുമില്ല. മൂന്നുവര്‍ഷമായി മര്‍ദനം സഹിക്കുകയാണ്. ഇനി ഇത് തുടരാന്‍ കഴിയില്ല. എസ്.എഫ്.ഐ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുറിയില്‍ ആയുധശേഖരമുണ്ട്. കോളജിലെ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് ഈ മുറിയില്‍ വച്ചാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എസ്.എഫ്.ഐയുടെ ക്രിമിനലിസം: ഉന്നത വിദ്യാഭ്യാസവകുപ്പിനും
പങ്കെന്ന് എം.എസ്.എഫ്

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു. കലാലയ അക്രമങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല.
മുന്‍കാലങ്ങളില്‍ മറ്റിതര വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്താന്‍ മടിക്കാത്ത സാഹചര്യത്തിലേക്ക് എസ്.എഫ്.ഐ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശരീഫ് വടക്കെയില്‍, അഫ്‌നാസ് ചോറോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അക്രമികള്‍ക്ക്
പ്രോത്സാഹനം നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍: കെ.എസ്.യു

കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
യൂനിവേഴ്‌സിറ്റി കോളജ് ഗുണ്ടകളുടെ താവളമാക്കി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്.എഫ്.ഐക്കും സംസ്ഥാന സര്‍ക്കാരിനുമാണ്. നിസാമെന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് ഈ കേസിലെ പ്രതി. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  8 minutes ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  25 minutes ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  34 minutes ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  an hour ago
No Image

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി

National
  •  2 hours ago
No Image

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

Kerala
  •  2 hours ago
No Image

ജയിൽ മതിലുകൾ തകർക്കാത്ത പ്രണയം; ജയിലറും മുൻ തടവുകാരനും വിവാഹിതരായി; വിവാഹം നടത്തി വി.എച്ച്.പി പ്രവർത്തകർ

Kerala
  •  2 hours ago
No Image

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഫേസ്ബുക്കിൽ ‘സതീശൻ തരംഗം’; ലക്ഷം കടന്ന് കമന്റുകൾ

Kerala
  •  3 hours ago
No Image

കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

Kerala
  •  3 hours ago


No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  3 hours ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  3 hours ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  3 hours ago
No Image

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Kerala
  •  4 hours ago